Thursday, June 19, 2008

തമിഴ്‌ സംഗീതം-ഇനി എങ്ങോട്ട്‌?

മലയാളിയുടെ ഗാനാസ്വാദനശീലങ്ങളുടെ മേല്‍ പ്രത്യക്ഷമായും പരോക്ഷമായും തമിഴ്‌ ഗാനങ്ങള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം ചെറുതല്ല. ഒരു പക്ഷേ മലയാള സിനിമാഗാനചരിത്രത്തിണ്റ്റെ ഹൃസ്വമായ ചരിത്രത്തോട്‌ തട്ടിച്ചു നോക്കുമ്പോള്‍ ഇവിടം ആദ്യം കീഴടക്കുന്ന സംഗീത ശാഖ ഹിന്ദിയും പിന്നീട്‌ തമിഴുമായിരുന്നു. തമിഴ്‌ സംസ്കാരത്തോടുള്ള അടുപ്പവും സാമീപ്യവും ആരംഭകാലം മുതല്‍ക്കേ മലയാളചിത്രങ്ങളിലും സംഗീതത്തിലും പ്രകടവുമായിരുന്നു. പിന്നീടിങ്ങോട്ട്‌ മലയാളികള്‍ കേട്ടു മറക്കുകയും ഹൃദിസ്ഥമാക്കുകയും ഏറ്റു പാടുകയും ഒക്കെ ചെയ്തിട്ടുള്ള ഗാനങ്ങളില്‍ തമിഴ്‌ ഇസൈ നിറഞ്ഞു നിന്നു. അങ്ങിനെ ഒരു കാലത്ത്‌ ഗാനാസ്വാദകര്‍ അറിയാതെ പിന്തുടര്‍ന്നു വന്ന ഈ സംഗീത ശാഖയുടെ നിജസ്ഥിതി എന്താണ്‌?

മലയാളത്തെ അപേക്ഷിച്ച്‌ തമിഴ്‌ സിനിമാഗാനങ്ങള്‍ എക്കാലവും ആകാംക്ഷയോടും ആഡംബരത്തോടുമാണ്‌ എതിരേറ്റിട്ടുള്ളത്‌. കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത തമിഴ്‌ ചിത്രങ്ങളിലെ സംഗീതസങ്കല്‍പങ്ങള്‍ മലയാളത്തേക്കാള്‍ വര്‍ണ്ണാഭമായിരുന്നു. ഈ വര്‍ണ്ണങ്ങള്‍ എം.എസ്‌.വിശ്വനാഥനില്‍ തുടങ്ങി ഇളയരാജയിലൂടെ മുന്നേറി റഹ്മാന്‍ യുഗവും കടന്നു വന്നപ്പോള്‍ അതിന്‌ നാനാവിധത്തിലുള്ള പരിണാമങ്ങള്‍ വന്നു ഭവിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത പരിണാമങ്ങളിലൂടെ കടന്നു വന്ന്‌ നില്‍ക്കുന്ന തമിഴ്‌ സംഗീതം ഇന്ന്‌ ദിശയറിയാതെ ഉഴറുന്ന ദയനീയമായ കാഴ്ചയാണ്‌ ആസ്വാദകര്‍ കാണുന്നത്‌.

കണ്ണദാസന്‍, വാലി തുടങ്ങി കവിത്വമുള്ള ഗാനരചയിതാക്കളും എം.എസ്‌.വിശ്വനാഥന്‍-റ്റി.കെ.രാമമൂര്‍ത്തി, കെ.വി.മഹാദേവന്‍ തുടങ്ങി കര്‍ണ്ണാടകസംഗീതത്തിണ്റ്റെ ആത്മാവു തൊട്ടറിഞ്ഞ സംഗീതജ്ഞരുമാണ്‌ ആദ്യകാല തമിഴ്‌ ഗീതങ്ങളുടെ സ്രഷ്ടാക്കള്‍. നായകനടന്‍മാരുടെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു അന്നത്തെ മിക്ക തമിഴ്‌ ഗാനങ്ങളും പുറത്തിറങ്ങിയിരുത്‌. റ്റി.എം. സൌന്ദര്‍രാജന്‍, പി.സുശീല എന്നിവര്‍ തങ്ങളുടെ സ്വരം തമിഴ്‌ സംസ്കാരത്തിണ്റ്റെ തന്നെ പ്രതീകമാക്കി മാറ്റിയ കാലം. മലയാളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ വിപുലമായ വിപണിയായിരുന്നു തമിഴ്‌ ഗാനങ്ങളുടെ ചെലവേറിയ ഓര്‍ക്ക്സ്റ്റ്രയുടെ പിന്‍ബലം. ഹിന്ദി കഴിഞ്ഞാല്‍ ഓര്‍ക്കെസ്റ്റ്ര ഇത്ര വിപുലമായി അറേഞ്ജ്‌ ചെയ്യുന്ന മറ്റൊരു സംഗീതശാഖ ഇല്ല തന്നെ.

മേല്‍പ്പറഞ്ഞ ശൈലികള്‍ ആവര്‍ത്തനവിരസമായി അനുഭവപ്പെടാന്‍ തുടങ്ങുന്ന കാലത്താണ്‌ മാറ്റത്തിണ്റ്റെ ശംഖൊലിയുമായി ഇളയരാജ രംഗപ്രവേശം ചെയ്തത്‌. തമിഴ്‌ സിനിമാസംഗീതത്തെ കര്‍ണ്ണാടകസംഗീതത്തിണ്റ്റെ ശക്തമായ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുകയും ഈണങ്ങളെ ലളിതമാക്കി നാടോടി ശീലുകളും ഗ്രാമീണസംഗീതസങ്കല്‍പ്പങ്ങളും അവയില്‍ സിവേശിപ്പിക്കുകയും ചെയ്തു കൊണ്ട്‌ തികച്ചും നൂതനമായൊരു ഗാനസരണി വെട്ടിത്തളിക്കുകയായിരുന്നു 'അന്നക്കിളി' യിലെ ഗാനങ്ങള്‍. സംഗീതത്തിണ്റ്റെ അപചയം എന്ന്‌ കടുത്ത സംഗീതയാഥാസ്തിഥികര്‍ വിധിയെഴുതിയ ഈ പുതിയ പാതയിലൂടെയായിരുന്നു പിന്നീട്‌ തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ പ്രയാണം. മുഖ്യമായും ഇളയരാജ തയൊയിരുന്നു അതിനു ചുക്കാന്‍ പിടിച്ചിരുതും. ഗ്രാമീണഗാനങ്ങളില്‍ നിന്ന്‌ പാശ്ചാത്യ ക്ളാസ്സിക്കല്‍-ഡിസ്കോ സംഗീതത്തിലേക്കുമൊക്കെ തമിഴ്‌ സംഗീതത്തിണ്റ്റെ തനിമ നിലനിര്‍ത്തിക്കൊണ്ട്‌ ഇളയരാജയ്ക്ക്‌ സഞ്ചരിക്കാനായി. തമിഴ്‌ സംഗീതത്തെ ഇലക്ട്രോണിക്‌ യുഗത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്തിയതും ഇളയരാജയുടെ ഈണങ്ങള്‍ തന്നെ (പുന്നകൈ മന്നന്‍, വിക്രം).

ഈയൊരു പശ്ചാത്തലത്തിലാണ്‌ അതിശയിപ്പിക്കുന്ന ശബ്ദപ്രപഞ്ചവുമായി എ.ആര്‍.റഹ്മാന്‍ തമിഴ്‌ സിനിമാസംഗീതത്തിലേക്ക്‌ രംഗപ്രവേശം ചെയ്യുന്നത്‌. 'റോജ' യിലൂടെയും 'തിരുടാ തിരുടാ' യിലൂടെയും റഹ്മാന്‍ ഉയര്‍ത്തിയ നൂതനമായ ശബ്ദസങ്കല്‍പ്പങ്ങള്‍ക്ക്‌ സംഗീതപരമായൊരു മറുപടി നല്‍കാന്‍ ഇളയരാജയ്ക്ക്‌ കഴിയാതെ വന്നപ്പോള്‍ തമിഴ്‌ സംഗീതം വീണ്ടും വിഭിന്നമായൊരു പാതയിലേക്കു നീങ്ങുകയായിരുന്നു.

ഇത്രയും പ്രൌഢഗാംഭീര്യമാര്‍ന്ന പാരമ്പര്യമുള്ള ഈ സംഗീതശാഖ ഇന്നെത്തി നില്‍ക്കുന്നത്‌ എവിടെയാണ്‌? വൈകാരികമായി ആസ്വാദകനോട്‌ ഒന്നും സംവദിക്കുവാനില്ലാത്ത നിരര്‍ത്ഥകമായ സ്വരസംയോജനം മാത്രമാണ്‌ ഇന്ന്‌ വിപണിയിലിറങ്ങു മിക്ക തമിഴ്‌ ഗാനങ്ങളും. നൂതനമായ നായകസങ്കല്‍പ്പങ്ങള്‍ക്ക്‌ സംഗീതപരമായൊരു ഭാഷ്യം ചമയ്ക്കുക എന്നതു മാത്രമാണ്‌ ഇപ്പോഴത്തെ തമിഴ്‌ ഗാനങ്ങള്‍ ലക്ഷ്യമാക്കുന്നത്‌. 2008 ഇണ്റ്റെ ആദ്യപകുതി പിന്നിടുമ്പോള്‍ ഓര്‍ത്തു വയ്ക്കാവുന്ന ഒരു ഗാനം പോലും തമിഴില്‍ ഇറങ്ങിയിട്ടില്ല എന്നത്‌ ഈ ദയനീയാവസ്ഥയ്ക്ക്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌.

തമിഴ്‌ സിനിമാസംഗീതം വഴിവിട്ട്‌ സഞ്ചരിക്കാന്‍ തുടങ്ങുത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയോടെയാണ്‌. പുതിയൊരു പാത വെട്ടിത്തുറന്ന റഹ്മാണ്റ്റെ നല്ല ഈണങ്ങളുടെ എണ്ണം കുറയുകയും അദ്ദേഹം ആവിഷ്കരിച്ച ചില നല്ലതല്ലാത്ത പ്രവണതകള്‍ അതേ പടി മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തതോടെയാണ്‌ നിലവാരത്തില്‍ തമിഴ്‌ ഗാനങ്ങള്‍ പിറകോട്ടു പോയത്‌. ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ ഇളയരാജയ്ക്ക്‌ പകരമാകാന്‍ റഹ്മാനു കഴിയാതെ വന്നപ്പോള്‍ ദേവ, വിദ്യാസാഗര്‍, ശിര്‍പ്പി എന്നിങ്ങനെ അനവധി സംഗീതസംവിധായകര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇവര്‍ ചെയ്ത കുറേ നല്ല ഗാനങ്ങളാണ്‌ തൊണ്ണൂറുകളില്‍ തമിഴ്‌ സംഗീതത്തെ ഏറെക്കുറെ പിടിച്ചു നിര്‍ത്തിയതും.

എന്നാല്‍ തൊണ്ണൂറുകളുടെ അന്ത്യത്തോടെ പുതിയ സിനിമകള്‍ ഉയര്‍ത്തി വിട്ട ഡബ്ബാംകൂത്ത്‌ സംസ്കാരം ഗാനങ്ങളിലും പ്രതിഫലിക്കാന്‍ തുടങ്ങി. താളവാദ്യങ്ങളുടെ അച്ചടക്കമില്ലാത്ത സംയോജനവും നിരര്‍ഥകവും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ കുത്തി നിറച്ചതും ആഭാസകരവുമായ വരികളും ഉച്ചാരണശുദ്ധി ലവലേശമില്ലാത്ത ആലാപനവും ഒക്കെ ചേര്‍ന്ന്‌ ഒരു തെരുവു പേക്കൂത്തിണ്റ്റെ നിലവാരത്തിലേക്കാണ്‌ ഇത്തെ തമിഴ്‌ ഗാനങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌. ഭാവനയുടെ ഉറവ വറ്റി വരണ്ട ഗാനസ്രഷ്ടാക്കള്‍ക്ക്‌ മൌലികമായ ഒരു ഗാനം സൃഷ്ടിക്കുന്നതിലും താല്‍പര്യം പഴയ ഗാനങ്ങള്‍ എടുത്ത്‌ റീ-മിക്സ്‌ ചെയ്യാനാണ്‌ (പഴയ ഗാനങ്ങളോട്‌ കാണിക്കുന്ന നീതി കേടാണോ? അതെ എന്നു വേണം പറയാന്‍)

ഈ പ്രവണത പഴയ ഗാനങ്ങളിലും പ്രകടമായിരുന്നില്ലേ എന്ന ചോദ്യത്തിന്‌ ഉണ്ട്‌ എന്നു തന്നെയൊണുത്തരം. ഇളയരാജയുടെ തന്നെ എത്രയോ ഗാനങ്ങള്‍ അവയുടെ നൃത്തസ്വഭാവം കൊണ്ട്‌ ജനപ്രീതി നേടുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ താളാധിഷ്ഠിതമായ ഗാനങ്ങള്‍ ചെയ്തപ്പോഴും അവയില്‍ മെലഡിയും പാശ്ചാത്യ ക്ളാസിക്കല്‍ അംശങ്ങളും ഒക്കെ നില നിര്‍ത്താന്‍ രാജ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും നല്ല ഉദാഹരാണങ്ങളാണ്‌ 'വാന്‍മേഘം', 'നേത്ത്‌ ഒരുത്തര', 'നല്ലിരവ്‌ മെല്ല മെല്ല' തുടങ്ങിയ ഗാനങ്ങള്‍.പാശ്ചാത്യ ക്ളാസ്സിക്കല്‍ സംഗീതത്തിലെ ഹാര്‍മണിയും കൌണ്ടര്‍പോയിണ്റ്റുമൊക്കെ യോജ്യമായ അളവില്‍ താളവാദ്യഘടനയില്‍ സന്നിവേശിപ്പിക്കുകയും ഓരോ ഉപകരണങ്ങളുടേയും ശബ്ദനിലവാരം സന്തുലിതമായ അനുപാതത്തില്‍ നിലനിര്‍ത്തുകയും അതു വഴി ഗാനത്തിണ്റ്റെ മൊത്തത്തിലുള്ള ഘടന ഉടവു തട്ടാതെ സൂക്ഷിക്കുകയും ചെയ്യുതില്‍ രാജ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ ഒരു 'ബഹളം' എന്ന പ്രതീതി ഇത്തരം ഗാനങ്ങളില്‍ അനുഭവപ്പെടാറില്ല തന്നെ. ഇന്നത്തെ ഗാനങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ കാണാത്തതും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ തന്നെ.

നിലവാരത്തകര്‍ച്ചയ്ക്ക്‌ വേറെയുമുണ്ട്‌ കാരണങ്ങള്‍. വയലിന്‍, സെല്ലോ, ബേസ്‌ ഗിറ്റാര്‍, സാക്സ്‌, ഡ്രംസ്‌ തുടങ്ങിയ ഉപകരണങ്ങള്‍ ഗാനങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയും അവയുടെ സ്ഥാനത്ത്‌ സിന്തസൈസറുകള്‍ അവതരിക്കുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടത്‌ ഗാനങ്ങളുടെ ആത്മാവു തന്നെയായിരുന്നു. മാനുഷികമായ ഇടപെടല്‍ കുറയുന്തോറും ഗാനങ്ങളില്‍ യാന്ത്രികതയുടെ അംശം വര്‍ദ്ധിച്ചു. ഒറ്റ ടേക്കിലല്ലാത്ത മുറിഞ്ഞു മുറിഞ്ഞുള്ള ആലാപനം ഗാനത്തിണ്റ്റെ മൊത്തം ഭാവാത്മകതയാണ്‌ ചോര്‍ത്തിക്കളയുത്‌. ഇതിലുപരിയാണ്‌ വികലമായ തമിഴ്‌ ഉച്ചാരണം സൃഷ്ടിക്കുന്ന അഭംഗിയും. ചുരുക്കിപ്പറഞ്ഞാല്‍ ആലേഖന നിലവാരമൊഴിച്ചാല്‍ തമിഴ്‌ സംഗീതത്തില്‍ മൌലികതയും നിലവാരവുമെല്ലാം കുത്തനെ താഴോട്ടു തന്നെ.

എം.എസ്‌.വിശ്വനാഥന്‍, കെ.വി.മഹാദേവന്‍ എന്നീ കുലപതികളില്‍ നിന്ന്‌ ഇളയരാജയിലെത്തിയപ്പോഴും കര്‍ണ്ണാടകസംഗീതത്തിലെ രാഗഭാവങ്ങള്‍ വിരളമായെങ്കിലും ഈണങ്ങളില്‍ പ്രതിഫലിക്കാറുണ്ടായിരുന്നു. രാജയുടെ അനിഷേധ്യമായ ആധിപത്യമുണ്ടായിരു എണ്‍പതുകളിലാണ്‌ ആസ്വാദകമനസ്സുകളിലേക്ക്‌ എം.എസ്‌.വിയുടെ സിന്ധുഭൈരവി രാഗാധിഷ്ഠിതമായ 'ഉനക്കെന്ന മേലെ നിണ്റ്റ്രായ്‌' എന്ന ഗാനം പെയ്തിറങ്ങിയത്‌. ഓര്‍ക്കെസ്റ്റ്രയെ സിംഫണിയുടെ നിലവാരത്തിലേക്ക്‌ എടുത്തുയര്‍ത്തിയ 'ദളപതി' യിലാണ്‌ കല്യാണിയും ഹംസാനന്ദിയുമൊക്കെ വയലിനുകളുടെ അകമ്പടിയോടെ പുനരവതരിച്ചത്‌. അവയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ന്നൈത്തെ ഗാനങ്ങള്‍ കര്‍ണ്ണാടകസംഗീതത്തില്‍ നിന്നും തിരികെ വരാനാകത്ത വിധം ബഹുദൂരം അകന്നു കഴിഞ്ഞിരിക്കുന്നു.

പഴയ തലമുറയില്‍പ്പെട്ട ശങ്കര്‍-ഗണേഷ്‌, മരഗതമണി, ആദിത്യന്‍ എന്നിവരൊന്നും ഇന്ന്‌ സജീവമായി രംഗത്തില്ല. ദേവ, വിദ്യാസാഗര്‍, ഇളയരാജ, റഹ്മാന്‍ എന്നിവര്‍ക്കൊന്നും പഴയ നിലവാരത്തിലേക്കൊട്ടുയരാനും സാധിക്കുന്നില്ല. 'പിതാമഹന്‍' ഉ ശേഷം സ്മരണീയമായൊരൊറ്റ ഗാനം പോലും ചെയ്യാന്‍ ഇളയരാജയ്ക്കു കഴിഞ്ഞിട്ടില്ല. 'ദില്‍', 'വില്ലന്‍' തുടങ്ങിയവയ്ക്കു ശേഷം വിദ്യാസാഗറിണ്റ്റെ സ്ഥിതിയും ഏതാണ്ടിതു പോലെത്തന്നെ. 'ശിവാജി' റഹ്മാനൊട്ടു രക്ഷയായതുമില്ല. ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കു യുവന്‍ ശങ്കര്‍ രാജയ്ക്കാകട്ടെ സ്വന്തം പിതാവിണ്റ്റെ പ്രശസ്തി മാത്രമാണ്‌ ബലമായിട്ടുള്ളത്‌. പ്രതീക്ഷയോടെ ഉറ്റു നോക്കാവുന്ന് ഒരൊറ്റ സംഗീത സംവിധായകന്‍ പോലും തമിഴില്‍ ഇന്നില്ല. ഒരു കാലത്ത്‌ ആസ്വാദകരെ പുളകം കൊള്ളിച്ചിരുന്ന എസ്‌.പി.ബാലസുബ്രമണ്യം, എസ്‌.ജാനകി, യേശുദാസ്‌ എന്നിവര്‍ തമിഴ്‌ സിനിമാസംഗീതത്തില്‍ നിന്നും ഏതാണ്ട്‌ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണ്‌.

ആവര്‍ത്തനവിരസമെങ്കിലും അല്‍പമെങ്കിലും ശ്രവണസുഖങ്ങളായ ഗാനങ്ങള്‍ ചെയ്യുന്നത്‌ ഹാരിസ്‌ ജയരാജ്‌ മാത്രമാണ്‌. ഒരേ നോട്ടുകളും ഈണങ്ങളും തല തിരിച്ചിടുകയാണെങ്കിലും 'മിന്നലേ', 'ഗജിനി', 'വേട്ടയാട്‌ വിളയാട്‌' എന്നിവ ഹൃദ്യമാക്കാന്‍ ഹാരിസ്‌ ജയരാജിനു കഴിഞ്ഞിട്ടുണ്ട്‌. 'അമര്‍ക്കളം', 'ഓേട്ടോഗ്രാഫ്‌' എന്നീ ചിത്രങ്ങളിലൂടെ ഭരദ്വാജും കഴിവു തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവയെല്ലാം വളരെ ചുരുക്കം മാത്രം.

ദിശ നഷ്ടപ്പെട്ട്‌ നട്ടം തിരിഞ്ഞു നില്‍ക്കുകയാണ്‌ തമിഴ്‌ സിനിമാ സംഗീതം. പ്രതീക്ഷയ്ക്കു വക നല്‍കുന്ന ഒന്നും വിദൂരതയില്‍പ്പോലും കാണുവാനില്ല. പഴയ ഗാനങ്ങള്‍ വീണ്ടും വീണ്ടും കേട്ട്‌ നമുക്കാസ്വദിക്കാം. പുതിയ ഗീതങ്ങളുടെ പുതിയ വ്യാകരണങ്ങള്‍ പുതിയ പുസ്തകത്താളുകളില്‍ എഴുതിച്ചേര്‍ക്കാം.

ഇടയ്ക്കിടെ തമിഴ്‌ ഗാനങ്ങളുടെ ചുവടു പിടിക്കുന്ന ഒരു രീതി മലയാള സംഗീതത്തില്‍ കാണാറുണ്ട്‌. ഒരു 'ഓ പോട്‌' സംസ്കാരം മലയാളത്തിലേക്കും എന്നെങ്കിലും കടന്നു വരുമോ? കാത്തിരുന്നു കാണുക തന്നെ.

-നിഖില്‍ വേണുഗോപാല്‍
06-06-2008

Wednesday, June 04, 2008

നീലാംബരി - പ്രണയത്തിണ്റ്റെ ഗാനപരാഗം...

ഓര്‍മ്മകളുടെ പ്രണയകാലത്തേക്കും ഗതകാലസ്മരണകളിലേക്കും ഒരു മടക്കയാത്ര - നീലാംബരി എന്ന തരംഗിണിയുടെ ലളിതഗാനസമാഹാരത്തെ അങ്ങിനെ വിശേഷിപ്പിക്കാം. സംഗീതസങ്കല്‍പങ്ങള്‍ കൊണ്ടും അതിശയിപ്പിക്കുന്ന കവിഭാവന കൊണ്ടും ആസ്വാദകരെ പുളകം കൊള്ളിച്ചിരുന്ന മലയാള ലളിതസംഗീതത്തിണ്റ്റെ വിസ്മയകരമായ പുനര്‍ജന്‍മമാണ്‌ നാം നീലാംബരിയില്‍ കാണുന്നത്‌. പ്രണയം കോരിത്തരിക്കുന്ന വരികളുടെ സംഗീതാവിഷ്കാരത്തിലൂടെ കാലികമായ അപ്രസക്തസൃഷ്ടികള്‍ക്കിടയില്‍ വേറിട്ടൊരു അനുഭവമാകുന്നു നീലാംബരി. മലയാള ലളിതഗാനശാഖയുടെ ഭംഗിയും ലാളിത്യവും ചൈതന്യവും തനിമയും ഒന്നും നശിച്ചിട്ടില്ലെന്ന പ്രത്യാശ നീലാംബരി നമുക്കു നല്‍കുന്നുണ്ട്‌.

അതിശയകരമായൊന്നും ഈ ഗാനസമാഹാരത്തില്‍ നിന്നും ലഭിക്കുന്നില്ല. എങ്കിലും മലയാളസംഗീതം ഇന്ന്‌ എത്തി നില്‍ക്കുന്നിടത്തു നിന്ന്‌ കൊണ്ട്‌ മറ്റു സൃഷ്ടികളുമായൊരു താരതമ്യം നടത്തുമ്പോള്‍ തീര്‍ച്ചയായും ഈ ഗാനസമഹാരത്തിണ്റ്റെ മൂല്യം നമുക്കനുഭവപ്പെടും. കോലക്കുഴല്‍ വിളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നില്ല നീലാംബരി.

യേശുദാസിണ്റ്റെ കൃത്യതയര്‍ന്ന ആലാപനത്തില്‍ 'അഴകായ്‌ വിരിയും നീലാംബരി നീ' എന്ന ഗാനത്തോടെ നീലാംബരി ആരംഭിക്കുകയായ്‌. കാലികമായ ഘടകങ്ങള്‍ യോജ്യമായ അളവില്‍ സന്നിവേശിപ്പിക്കുമ്പോളും പരിചരണത്തില്‍ അവശ്യം വേണ്ട സൂക്ഷ്മതയും വൈകാരികതയും ലാളിത്യവും ഒക്കെ നിലനിര്‍ത്താന്‍ സംഗീതസംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. യേശുദാസിണ്റ്റെ ആലാപനം അതീവഹൃദ്യം. സംഗീതം: അയിരൂറ്‍ സദാശിവന്‍

പൂത്തുലയുന്ന പ്രണയത്തിണ്റ്റെ വസന്തകാലത്തേക്കാണ്‌ 'ഹൃദയവനിയില്‍ പൂമെത്തയൊരുക്കും പൂക്കാലം' എന്ന യുഗ്മഗാനം അനുവാചകനെ കൊണ്ടു പോകുന്നത്‌. വസന്തവും പ്രണയവും ഒത്തു ചേരുന്നതിണ്റ്റെ ഹര്‍ഷാരവവും തുടിപ്പുകളും ഈ ഗാനത്തില്‍ നമുക്കു കേള്‍ക്കാം (ഓര്‍ക്കുന്നില്ലേ, ഉത്സവഗാനങ്ങളും പൊന്നോണതരംഗിണിയും?) . പ്രകൃതിയുടേയും ഓണത്തിണ്റ്റേയും പ്രണയസങ്കല്‍പ്പങ്ങള്‍ നമ്മുടെ ലളിതഗാനങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെടാവുന്ന ഒരു സങ്കേതമാണ്‌. ശ്വേതയുടെ ആലാപനം ഗാനത്തിന്‌ ചേര്‍ന്നതായില്ല എന്നൊരു ന്യൂനത മാത്രം. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍

ശോകഭാവസ്പര്‍ശമുള്ളതാണ്‌ 'മോഹങ്ങള്‍ കൊണ്ടു ഞാനൊരു' എന്ന ഹിന്ദോളരാഗഭാവാധിഷ്ഠിതമായ ഗാനം. ഈ ഗാനത്തിണ്റ്റെ ചരണത്തിലെ ഭാവസഞ്ചാരവും സ്വരവിന്യസനവും തികച്ചും ആസ്വാദനീയം തന്നെ. ഇടയില്‍ പ്രത്യക്ഷപ്പെടുന്ന സൂക്ഷ്മമായ വയലിന്‍ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ആവര്‍ത്തനവിരസമായ രണ്ടാമത്തെ 'ഇണ്റ്റര്‍ലൂഡ്‌' ഗാനസഞ്ചാരത്തിണ്റ്റെ ആസ്വാദനീയതയ്ക്ക്‌ ഭംഗം വരുത്തുന്നുണ്ട്‌. ആലാപനം: യേശുദാസ്‌. സംഗീതം: അയിരൂറ്‍ സദാശിവന്‍

സന്ധ്യാനേരത്ത്‌ വിളക്കു വച്ച്‌ പ്രിയമാനസനെ കാത്തിരിക്കുന്ന 'പ്രിയമാനസാ' എന്ന ഗാനം സുജാതയുടെ മധുരമായ ആലാപനം കൊണ്ട്‌ ഹൃദ്യമായിരിക്കുന്നു. സമാഹാരത്തിലെ മികച്ച ഗാനങ്ങളിലൊന്ന്‌. മോഹനരാഗസ്പര്‍ശമുള്ള സ്വരസഞ്ചാരം വരികളുടെ ഭാവം കൃത്യമായ്‌ ഒപ്പിയെടുത്തിട്ടുണ്ട്‌. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍.

മംഗളകരമായ മോഹനത്തില്‍ നിന്നും ദര്‍ബാരി കാനഡയില്‍ എത്തുന്നു 'നിന്‍ തേന്‍ നുകരുവാനായ്‌ വന്നു' എന്ന ഗാനത്തില്‍. ആലാപനം: യേശുദാസ്‌. സംഗീതം: അയിരൂറ്‍ സദാശിവന്‍. സമാഹാരത്തിലെ മറ്റൊരു മേന്‍മയാര്‍ന്ന ഗാനമാണ്‌ 'സാലഭഞ്ജിക സമം നിന്‍'. ആലാപനം: യേശുദാസ്‌. സംഗീതം: അയിരൂറ്‍ സദാശിവന്‍. മറ്റു പ്രത്യേകതകളൊന്നും അവകാശപ്പെടാനാകാത്ത 'രാത്രി ഉറങ്ങും നേരം' യേശുദാസ്‌ ആലപിച്ചിരിക്കുന്നു. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍.

'വിട പറയും സന്ധ്യേ' എന്ന ഒരൊറ്റ ഗാനം മതി - നീലാംബരി ഒരു വേറിട്ട അനുഭവമാകാന്‍. പ്രകൃതിയും പ്രണയവും ഇണചേരുന്ന ഗാനസങ്കല്‍പം ഓര്‍മ്മകളുടെ വസന്തവും ശിശിരവുമൊക്കെ മനസ്സില്‍ വരച്ചിടുന്നു. യേശുദാസ്‌ എന്ന ഗായകന്‌ പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല എന്ന സത്യം ഈ ഗാനം നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അത്രയ്ക്ക്‌ മധുരതരവും ഭാവസമ്പുഷ്ടവുമാണ്‌ യേശുദാസ്‌ ഈ ഗാനത്തിനു നല്‍കിയ സ്വരാവിഷ്കാരം. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍.

'വിള കൊയ്യാപ്പാടത്ത്‌' (യേശുദാസ്‌), 'മഴമുകിലിന്‍ നാട്ടില്‍' (വിജയ്‌ യേശുദാസ്‌) എന്നിങ്ങനെ രണ്ടു ഗാനങ്ങള്‍ കൂടിയാകുമ്പോള്‍ നീലാംബരി പെയ്തു തീരുന്നു. ഇടവപ്പാതിയ്ക്ക്‌ തകര്‍ത്തു പെയ്യുന്ന മഴയത്ത്‌, മേഘാവൃതമായ ആകാശം സാക്ഷി നിര്‍ത്തി പ്രണയം പങ്കു വച്ചതിണ്റ്റെ നിര്‍വൃതിയും ബാക്കിയാക്കി.....

ഈ സമഹാരത്തിലെ ഓരോ ഗാനവും ഒരു നിശ്ചിതനിലവാരമെങ്കിലും പുലര്‍ത്തുന്നുണ്ട്‌. സിതാര്‍, വയലിന്‍, പുല്ലാങ്കുഴല്‍ എന്നിവയുടെ ഔചിത്യപൂര്‍ണ്ണമായ സംയോജനം ഓര്‍ക്കെസ്റ്റ്രയുടെ എടുത്തു പറയേണ്ട പ്രത്യേകത തന്നെ. ഗാനങ്ങള്‍ തീര്‍ത്ത വൈകാരികസങ്കേതങ്ങള്‍ ശ്രോതാവിനെ കൊണ്ടു പോകുന്നത്‌ പോയകാലത്തിണ്റ്റെ നൊമ്പരമൂറുന്ന സുഖസ്വപ്നങ്ങളിലേക്കാണ്‌. പ്രകൃതിയുടെ പ്രണയവുമായ്‌ ഒത്തുനില്‍ക്കുന്ന തികച്ചും കാല്‍പനികമായ ഒരു അനുഭൂതിയാണ്‌ ഈ ഗാനങ്ങളുടെ വരികളിലൂടെ കടന്നു പോകുമ്പോള്‍ നമുക്കനുഭവപ്പെടുന്നത്‌. (രചന: തോമസ്‌ സാമുവല്‍)

യേശുദാസിണ്റ്റെ ഗന്ധര്‍വ്വസ്വരവും കിടയറ്റ, കൃത്യവും ഭാവസാന്ദ്രവുമായ ആലാപനവുമാണ്‌ ഈ ഗാനസമാഹാരത്തെ മറ്റൊരു നിലയിലേക്ക്‌ ഉയര്‍ത്തുന്നത്‌. മലയാള ലളിതഗാനങ്ങള്‍ക്ക്‌ ഇതിനപ്പുറം ഒരു സ്വരാവിഷ്കാരമില്ല തന്നെ. ഗാനങ്ങളിലെ ഓരോ പദങ്ങളും അവയുടെ അര്‍ഥവും ഭാവവ്യാപ്തിയുമുല്‍ക്കൊണ്ട്‌ 'റജിസ്റ്റര്‍' ചെയ്യുന്നതില്‍ യേശുദാസ്‌ പ്രകടമാക്കുന്ന സൂക്ഷ്മതയും പൂര്‍ണ്ണതയും പാടിത്തെളിഞ്ഞു വരുന്ന യുവതലമുറയിലെ ഓരോ ഗായകനും ഗായികയും മാതൃകയാക്കേണ്ടതാണ്‌. ഒരൊറ്റ ഗാനം മാത്രമെങ്കിലും 'പ്രിയമാനസനി' ല്‍ സുജാതയും കസറി.

ന്യൂനതകള്‍ ഇല്ലെന്നല്ല. നല്ലതെന്നു തന്നെ വിശേഷിപ്പിക്കാമെങ്കിലും പുതുമയൊന്നും അവകാശപ്പെടാനാകാത്തതാണ്‌ ഓര്‍ക്കെസ്റ്റ്രയും ഗാനപരിചരണവും. സിതാറിണ്റ്റേയും മറ്റും ആവര്‍ത്തനവിരസമായ പ്രയോഗം ചിലപ്പോഴെങ്കിലും ഗാനഭംഗിയ്ക്ക്‌ കോട്ടം വരുത്തുന്നുണ്ട്‌. തെറ്റില്ലാതെ ആലപിച്ചിട്ടുണ്ടെങ്കിലും ശ്വേതയുടേയും വിജയ്‌ യേശുദാസിണ്റ്റേയും ആലാപനം ശരാശരി മാത്രം. ഗാനങ്ങളുടെ നിലവാരത്തിനൊപ്പം അവ എത്തി എന്നു കരുതുക വയ്യ.

ഇവയ്ക്കെല്ലാമുപരി, പ്രസ്തുത ഗാനങ്ങളില്‍ പ്രകടമായ മറ്റൊരു ന്യൂനതയാണ്‌ (അതോ പ്രത്യേകതയോ?) രവീന്ദ്രണ്റ്റെ ഗാനശൈലിയോടുള്ള പരധിയില്‍ക്കവിഞ്ഞ സാമീപ്യം. സംഗീതം ആരെന്നറിയാതെ കേട്ടിരുന്നെകില്‍ രവീന്ദ്രനെന്നു തെറ്റിദ്ധരിക്കുക പോലും ചെയ്തു പോകുമായിരുന്ന രണ്ടോ മൂന്നോ ഗാനങ്ങളെങ്കിലും ഈ ഗാനസമാഹാരത്തിലുണ്ട്‌. 'സാലഭഞ്ജിക' എന്നു തുടങ്ങുന്ന ഗാനത്തിണ്റ്റെ ഈണസഞ്ചാരവും സിതാര്‍-വയലിന്‍ പ്രയോഗവും ശ്രദ്ധിക്കുക.

എങ്കിലും നമുക്കു ക്ഷമിക്കാം.തരംഗിണിയ്ക്കും യേശുദാസിനും നന്ദി രേഖപ്പെടുത്താം. മലയാള സംഗീതത്തെ ധന്യമാക്കാന്‍, പ്രത്യാശകള്‍ നില നിര്‍ത്താന്‍, അര്‍ഥരഹിതമായ ശബ്ദസങ്കലനങ്ങള്‍ക്കിടയില്‍, കാതുകള്‍ക്കും മനസ്സിനും കുളിരു പകരുന്ന, രസനയുടെ ചേതനകളെ ഉദ്ദീപിപ്പിക്കുന്ന നീലാംബരികള്‍ ഇനിയും ഉണ്ടാകട്ടെ.

കുറിപ്പ്‌:- ഒരിക്കല്‍ക്കൂടി പറയട്ടെ. ഇത്‌ തികച്ചും കാലികമായ ഒരു വിലയിരുത്തല്‍ മാത്രമാകുന്നു. ഇന്ന്‌ വിപണിയിലിറങ്ങുന്ന മറ്റു സൃഷ്ടികളുമായ്‌ ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമാണ്‌ ഈ ഗാനസമാഹാരം അമൂല്യമാകുന്നത്‌. അല്ലാതെ വിലയിരുത്തിയാല്‍ ഈ ഗാനങ്ങള്‍ വെറും സാധാരണം എന്നു തോന്നാം. ഈ ആല്‍ബം 2007 ആഗസ്റ്റില്‍ തരംഗിണി പുറത്തിറക്കിയതാണ്‌. സിഡി വില: 75 രൂപ

- നിഖില്‍ വേണുഗോപാല്‍
04-06-2008

Search Tags: Neelambari, Yesudas, Tharangini, Malayalam Light Music