<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-12783014</id><updated>2012-02-16T21:27:26.083+05:30</updated><title type='text'>സംഗീതക്കനവുകള്‍ ....</title><subtitle type='html'>ഈണങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച യാത്ര..
മദ്രാസ്സിലെയും കോയമ്പത്തൂരിലേയും തെരുവോരങ്ങളില്‍  കാസറ്റുകളും  സിഡികളും  തേടി അലഞ്ഞിരുന്ന ഭൂതകാലം ...
തമിഴ് നാട്ടിലെ കോവിലുകളുകളുടെ ശില്പകലാചാതുര്യം  സങ്കല്പങളില്‍ കോറിയിട്ടിരുന്ന ഭൂതകാലം ... 

മറക്കാനാകാത്ത യാത്രകളും സംഗീതവും ഇവിടെ അനുവാചകരുമായ് പങ്കു വയ്ക്കട്ടെ.....</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default?max-results=100'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>18</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-12783014.post-3236232036142376382</id><published>2011-02-25T09:27:00.002+05:30</published><updated>2011-02-25T09:35:30.690+05:30</updated><title type='text'>മലേഷ്യാ വാസുദേവന്‍</title><content type='html'>&lt;a href="http://2.bp.blogspot.com/-hSbqhPJFh5c/TWcqcDRUjlI/AAAAAAAAAUE/IAd0eciovTY/s1600/Malaysia_Vasudevan.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 160px; height: 200px;" src="http://2.bp.blogspot.com/-hSbqhPJFh5c/TWcqcDRUjlI/AAAAAAAAAUE/IAd0eciovTY/s320/Malaysia_Vasudevan.jpg" border="0" alt=""id="BLOGGER_PHOTO_ID_5577473324924309074" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;വിടവാങ്ങലുകള്‍ കൊണ്ടു ശ്രദ്ധേയമായ സിനിമാരംഗത്തിന്‌ ഇതാ മറ്റൊരു നഷ്ടം കൂടെ.. ഭാവാത്മകാലാപനത്തിലൂടെ തമിഴകത്തിണ്റ്റെ മനം കവര്‍ന്ന മലേഷ്യാ വാസുദേവനും ഇതാ കാലയവനികയ്‌ക്കുള്ളിലേക്ക്‌.. &lt;br /&gt;&lt;br /&gt;മലേഷ്യാവാസുദേവന്‍ ജന്‍മം കൊണ്ട്‌ മലയാളിയെന്നത്‌ ഇന്നും അധികമാര്‍ക്കും അറിയാത്ത വസ്തുത. മലേഷ്യയില്‍ ജനിച്ചു വളര്‍ന്ന വാസുദേവന്‍ നായര്‍ സിനിമാരംഗത്ത്‌ ഒരു സ്ഥാനം തേടിയാണ്‌ മദിരാശിയില്‍ എത്തിച്ചേരുന്നത്‌. കുന്നക്കുടി വൈദ്യനാഥന്‍ സംഗീതം നല്‍കിയ 'കാലം സെയ്യും വിളയാട്ട്‌' എന്ന്‌ ചിത്രത്തിലാണ്‌ വാസുദേവന്‍ നായര്‍ ആദ്യമായി പിന്നണി പാടുന്നത്‌. അതേ ചിത്രത്തിണ്റ്റെ സംവിധായകനായിരുന്ന എ.പി.നാഗരാജന്‍ വാസുദേവന്‍ നായരെ 'മലേഷ്യാ" വാസുദേവനാക്കി മാറ്റുകയായിരുന്നു. &lt;br /&gt;&lt;br /&gt;ജി.കെ.വെങ്കിടേഷിണ്റ്റെ ട്രൂപ്പുമായുള്ള ബന്ധമാണ്‌ അദ്ദേഹത്തെ ഇളയരാജയിലേക്കെത്തിക്കുന്നത്‌. ഇളയരാജയുടെ '16 വയതിനിലേ' എന്ന ചിത്രത്തിലൂടെ മലേഷ്യാ വാസുദേവണ്റ്റെ ഭാഗ്യജാതകം തെളിയുകയായിരുന്നു. 'ആട്ടുക്കുട്ടി മുട്ടയിട്ട്‌' എന്ന ഗാനത്തില്‍ റ്റി.എം.സൌന്‍ദര്‍രാജനു ശേഷം തികച്ചും 'റസ്റ്റിക്‌' ആയൊരു ശബ്ദ്ം തമിഴ്‌ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞു.. ആരംഭകാലങ്ങളില്‍ റ്റി.എം.സൌന്‍ദര്‍രാജനുമായ്‌ ഇളയരാജയ്ക്കുണ്ടായിരുന്ന അഭിപ്രായവ്യതാസങ്ങള്‍ മലേഷ്യാവാസുദേവനെ ശ്രദ്ധേയമാക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ടെന്നു തന്നെ പറയാം.. &lt;br /&gt;&lt;br /&gt;പിന്നീട്‌ എത്രയെത്ര ഗാനങ്ങള്‍... 'സകലകലാവല്ലവന്‍' എന്ന ചിത്രത്തിലൂടെ തമിഴ്‌ ഡിസ്കോ കാലഘട്ടം പിറന്നപ്പോള്‍ മലേഷ്യാ വാസുദേവണ്റ്റെ ഗാനങ്ങള്‍ അങ്ങേയറ്റം ജനപ്രീതി നേടുകയുണ്ടായി. ഇന്നത്തെ നൃത്തവേദികളെപ്പോലും ചുവടു വയ്പ്പിക്കുന്നതാണ്‌ ഇളയരാജ സംഗീതം നല്‍കി മലേഷ്യാ വാസുദേവന്‍ ആലപിച്ച 'ആസൈ നൂറു വകൈ' (അടുത്ത വാരിസ്‌) എന്ന ഗാനം.. &lt;br /&gt;&lt;br /&gt;എസ്‌.പി.ബാലസുബ്രമണ്യത്തോട്‌ മത്സരിച്ചു കൊണ്ടാണ്‌ മലേഷ്യ തമിഴില്‍ സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ യേശുദാസിനൊഴികെ മറ്റാര്‍ക്കും അതു സാധിച്ചിട്ടില്ല തന്നെ. 'ആഗായ ഗംഗൈ' (ധര്‍മ്മയുദ്ധം), 'തങ്കച്ചങ്കിലി' (തൂറല്‍ നിന്നു പോച്ച്‌), 'കോടൈകാല കാറ്റ്രേ' (പന്‍നീര്‍ പുഷ്പന്‍കള്‍), 'വാ വാ വസന്തമേ' (പുതുക്കവിതൈ) തുടങ്ങിയ മെലഡികളോടൊപ്പം തന്നെ 'നിലാ കായുത്‌' (സകലകലാവല്ലവന്‍), 'പൊതുവാഗ എന്‍ മനസ്സ്‌' (മുരട്ടുക്കാളൈ), 'കട്ട വണ്ടി കട്ട വണ്ടി' (സകലകലാവല്ലവന്‍) തുടങ്ങി 'ഡബ്ബാം കൂത്തു' ഗാനങ്ങളിലും മലേഷ്യയുടെ സ്വരം തികഞ്ഞ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. &lt;br /&gt;&lt;br /&gt;മലേഷ്യാ വാസുദേവനെ മാറ്റി നിര്‍ത്തിക്കൊണ്ട്‌ 'മുതല്‍ മര്യാദൈ' എന്ന ചിത്രത്തെക്കുറിച്ചു ചിന്തിക്കുക സാദ്ധ്യമല്ല. മലേഷ്യയുടെ പിന്നണി ജീവിതത്തിലെ ഏറ്റവും മികച്ച ഗാനങ്ങളായിരുന്നു 'മുതല്‍ മര്യാദ' യിലേതെന്ന്‌ നിസ്സംശയം പറയാം.. 'പൂങ്കാറ്റ്ര്‌ തിരുമ്പുമാ..', 'വെറ്റ്രി വെരു വാസം' എന്നീ ഗാനങ്ങളില്‍ ശിവാജി ഗണേശണ്റ്റെ അഭിനയ ചാതുര്യവും ഭാരതിരാജയുടെ സംവിധാനമികവും വൈരമുത്തുവിണ്റ്റെ അനന്യസാധാരണമായ കാവ്യഗുണവും ഇളയരാജയുടെ അത്ഭുതകരമായ കൈയ്യടക്കവും മലേഷ്യയുടേയും എസ്‌. ജാനകിയുടേയും മിതത്വമാര്‍ന്ന ആലാപനവും പെയ്തിറങ്ങുകയായിരുന്നു &lt;br /&gt;&lt;br /&gt;മലയാളികളെ ഏറെ ചിരിപ്പിച്ച 'നാടോടിക്കാറ്റ്‌' മൊഴിമാറി തമിഴില്‍ എത്തിയപ്പോള്‍ തിലകന്‍ അവതരിപ്പിച്ച അനന്തന്‍ നമ്പ്യാരായി അവതരിച്ചത്‌ മലേഷ്യാവാസുദേവനായിരുന്നു. 'ഒരു കൈതിയിന്‍ ഡയറി' എന്ന ഭാരതിരാജ ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;ഓര്‍ത്തു വയ്ക്കാവുന്നത്ര ഗാനങ്ങളൊന്നും മലേഷ്യാ വാസുദേവന്‍ മലയാളത്തില്‍ ആലപിച്ചിട്ടില്ല. 'നന്നങ്ങാടികള്‍' (കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍), 'പാണപ്പുഴ' (വിഷ്‌ണുലോകം), 'പിറന്നൊരീ മണ്ണും' (നാടോടി) എന്നിവയാണ്‌ അദ്ദേഹത്തിണ്റ്റെ എടുത്തു പറയാവുന്ന മലയാളഗാനങ്ങള്‍. &lt;br /&gt;&lt;br /&gt;തമിഴ്‌ സിനിമയുടെ വസന്തകാലത്തെ ധന്യമാക്കിയ കലാകാരന്‍മാരിലൊരാള്‍ പടിയിറങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്‌ ആസ്വാദകലോകത്തിണ്റ്റെ പ്രണാമങ്ങള്‍!!!! &lt;br /&gt;&lt;br /&gt;മലേഷ്യയുടെ മികച്ച ഗാനങ്ങള്‍ &lt;br /&gt;&lt;br /&gt;1. ആഗായ ഗംഗൈ - ധര്‍മ്മയുദ്ധം&lt;br /&gt;2. കോടൈകാല കാറ്റ്രേ - പന്‍നീര്‍ പുഷ്പന്‍കള്‍&lt;br /&gt;3. വാ വാ വസന്തമേ - പുതുക്കവിതൈ&lt;br /&gt;4. പൂങ്കാറ്റ്ര്‌ തിരുമ്പുമാ - മുതല്‍ മര്യാദൈ&lt;br /&gt;5. ആനന്ദ തേന്‍ സിന്തും - മണ്‍വാസനൈ&lt;br /&gt;6. കുയിലേ കുയിലേ - ആണ്‍പാവം&lt;br /&gt;7. പവള മല്ലികൈ - മന്ദിര പുന്നഗൈ&lt;br /&gt;8. ആസൈ നൂറുവഗൈ - അടുത്ത വാരിസ്‌&lt;br /&gt;9. കോവില്‍ മണി ഓസൈ - കിഴക്കേ പോകും റയില്‍ &lt;br /&gt;&lt;br /&gt;                                                    - നിഖില്‍ വേണുഗോപാല്‍ &lt;br /&gt;                                                         25-02-2011&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-3236232036142376382?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/3236232036142376382/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=3236232036142376382' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/3236232036142376382'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/3236232036142376382'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2011/02/blog-post.html' title='മലേഷ്യാ വാസുദേവന്‍'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-hSbqhPJFh5c/TWcqcDRUjlI/AAAAAAAAAUE/IAd0eciovTY/s72-c/Malaysia_Vasudevan.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-3017116754264503927</id><published>2010-10-23T13:37:00.003+05:30</published><updated>2010-10-23T13:51:59.658+05:30</updated><title type='text'>അനുസ്മരണം-സ്വര്‍ണ്ണലത</title><content type='html'>&lt;a href="http://4.bp.blogspot.com/_JvTEOcGJXms/TMKZgrx56GI/AAAAAAAAAS8/j7-DWikjPI8/s1600/swarnalatha_975226321.jpg"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;width: 320px; height: 274px;" src="http://4.bp.blogspot.com/_JvTEOcGJXms/TMKZgrx56GI/AAAAAAAAAS8/j7-DWikjPI8/s320/swarnalatha_975226321.jpg" border="0" alt=""id="BLOGGER_PHOTO_ID_5531152079151294562" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;അകാലത്തില്‍ പൊലിഞ്ഞു വീണ മറ്റൊരു നക്ഷത്രം.. സ്വര്‍ണ്ണലതയുടെ വേര്‍പാടിനെ അങ്ങിനെ മാത്രമേ വിശേഷിപ്പിക്കാനാകൂ.. പ്രശസ്തവും മികവുറ്റതുമായ അനേകം ഗാനങ്ങള്‍ ആലപിക്കുകയും, പിന്നണി ആലാപനത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിക്കുകയും ചെയ്തെങ്കിലും ഒരു ഗായിക എന്ന നിലയില്‍ സ്വര്‍ണ്ണലത പ്രശസ്തയായില്ല.. അവരുടെ ഗാനങ്ങളിലെ ശോകമൂകമായ അരുണിമ പോലെ അങ്ങു വിദൂരചക്രവാളത്തില്‍ മറഞ്ഞു പോകാന്‍ വിധിക്കപ്പെട്ട സ്വരനൈപുണ്യം.. &lt;br /&gt;&lt;br /&gt;നീതിക്കു ദണ്ഡനൈ എന്ന ചിത്രത്തിലെ 'ചിന്നഞ്ചിറു കിളിയേ' എന്ന ഗാനത്തിലൂടെ എം.എസ്‌ വിശ്വനാഥനാണ്‌ സ്വര്‍ണ്ണലതയെ സിനിമാ സംഗീതത്തിനു പരിചയപ്പെടുത്തിയത്‌.. &lt;br /&gt;&lt;br /&gt;തമിഴ്‌ സിനിമാസംഗീതം വിസ്മയകരമായ സുഗന്ധം പരത്തിയിരുന്ന കാലം.. ഇറങ്ങുന്ന ഗാനങ്ങള്‍ ആസ്വാദകരില്‍ വൈകാരികതയും ആഘോഷവും ഹര്‍ഷാരവവും നിറച്ചിരുന്ന കാലം.. ജാനകിക്കും ചിത്രയുക്കുമപ്പുറം മറ്റൊരു പിന്നണി ഗായികയെ ആവശ്യമില്ലെന്നു തോിച്ചിരുന്ന ഇളയരാജാ ഗാനങ്ങളില്‍ പെട്ടന്നതാ ഒരു വേറിട്ട ശബ്ദം.. സ്വര്‍ണ്ണലത തുടങ്ങുകയായിരുന്നു അവിടെ.. 'ഉത്തമ പുത്രി നാന്‍' (ഗുരു ശിഷ്യന്‍) എന്ന ഇളയരാജാ ഗാനം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും സ്വര്‍ണ്ണലത എന്ന ഗായികയെ രാജ ശ്രദ്ധിച്ചു... അങ്ങിനെ 'ചിത്തമ്പി' യിലെ ഗാനങ്ങളില്‍ സ്വര്‍ണ്ണലത പെയ്തിറങ്ങി.. പിന്നീടങ്ങോട്ട്‌ വൈവിധ്യമാര്‍ന്ന എത്രയെത്ര ഗാനങ്ങള്‍...&lt;br /&gt;&lt;br /&gt;പ്രായാധിക്യം പ്രകടിപ്പിച്ചു തുടങ്ങിയ ജാനകിയമ്മയുടെ ഭാവവൈവിധ്യത്തിന്‌ ഒരു പരിധി വരെ സ്വര്‍ണ്ണലത പകരക്കാരിയായി.. ആരംഭകാലത്തില്‍ മാദകത്വം തുളുമ്പുന്ന ഗാനങ്ങളായിരുന്നു സ്വര്‍ണ്ണലതയ്ക്കു ലഭിച്ചതെങ്കിലും പിന്നീടങ്ങോട്ട്‌ വിവിധ ഭാവങ്ങള്‍ അവരുടെ സ്വരമാധുരിയില്‍ ഗാനങ്ങളില്‍ ലയിച്ചു ചേര്‍ന്നു... രതിസ്വപ്നങ്ങളുടെ സാക്ഷാല്‍ക്കാരമായ 'മാലയില്‍ യാരോ' (ക്ഷത്രിയന്‍), കാബറെ നൃത്തഗാനമായ 'ആട്ടമാ തേരോട്ടമാ', ഫാണ്റ്റസിയുടെ വര്‍ണ്ണപ്രപഞ്ചം വിരിയിച്ച 'മാസീമാസമാളാന പൊണ്ണ്‌' (ധര്‍മ്മദുരൈ), പ്രണയം പങ്കു വച്ച 'പോവോമാ ഉൂര്‍ഗോലം' (ചിന്നത്തമ്പി), പ്രതീക്ഷയും ശോകവും നല്‍കിയ 'കുയില്‍ പാട്ട്‌ ഓ വന്തതെന്ന ഇളംമാനേ' (എന്‍ രാസാവിന്‍ മനസ്സിലേ), യുവ ഹൃദയങ്ങള്‍ നൃത്തച്ചുവടുകള്‍ വച്ച 'അടി റാക്കമ്മാ കയ്യെത്തട്ട്‌ (ദളപതി) എന്നിങ്ങനെ നീളുന്നു സ്വര്‍ണ്ണലതയുടെ ഭാവോന്‍മീലനം.. &lt;br /&gt;&lt;br /&gt;ക്യാപ്റ്റന്‍ പ്രഭാകരനിലെ 'ആട്ടമാ തേരോട്ടമാ' സ്വര്‍ണ്ണലതയ്ക്കു വേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ട ഗാനമായിരുന്നു.. ഒരു കാബറെ നൃത്തത്തിണ്റ്റെ പശ്ചാത്തലമെങ്കിലും ആ ഗാനത്തില്‍ നിറഞ്ഞു നിന്ന ശോകരസം കലര്‍ന്ന മാദകത്വമാണ്‌ ആ ഗാനത്തെ വേറിട്ടു നിര്‍ത്തുന്നത്‌.. 'പവര്‍ സിങ്ങിംഗ്‌' ഇണ്റ്റെ മറ്റൊരു നല്ല ഉദാഹരണം തന്നെയായി ഈ ഗാനം.. സ്വര്‍ണ്ണലതയുടെ മികച്ച ഗാനങ്ങളിലൊന്നെന്ന്‌ നിസ്സംശയം പറയാം.. &lt;br /&gt;&lt;br /&gt;ഇളയരാജ കൈ പിടിച്ചുയര്‍ത്തിയ സ്വര്‍ണ്ണലത പിന്നീട്‌ റഹ്മാനിലൂടെ ബഹുദൂരം മുന്നോട്ടു പോയി.. 'പോരാളെ പൊന്നുത്തായേ' (കറുത്തമ്മ) അവര്‍ക്ക്‌ ആദ്യ ദേശീയ പുരസ്കാരവും നേടിക്കൊടുത്തു.. 'മുക്കാല മുക്കാബ്ള' (കാതലന്‍), 'ഹേ രാമ ' (രംഗീല), 'എവനോ ഒരുവന്‍' (അലൈപായുതേ), 'മായാ മച്ചീന്ദ്ര' (ഇന്‍ഡ്യന്‍) തുടങ്ങിയ ഗാനങ്ങള്‍ ശ്രദ്ധേയം.. &lt;br /&gt;&lt;br /&gt;'ആയിരം ചിറകുള്ള മോഹം' എന്ന ചിത്രത്തിലൂടെ കണ്ണൂറ്‍ രാജനാണ്‌ സ്വര്‍ണ്ണലതയെ മലയാളത്തിലെത്തിച്ചത്‌. മലയാളം സ്വര്‍ണ്ണലതയെ ആവശ്യപ്പെട്ടതെല്ലാം മാദക/രതി സ്പര്‍ശമുള്ള ഗാനങ്ങള്‍ക്കാണെന്നത്‌ ശ്രദ്ധേയമാണ്‌.. എസ്‌.പി.വെങ്കടേഷിണ്റ്റെ 'ഒരു തരി കസ്തൂരി' (ഹൈവേ) സ്വര്‍ണ്ണലതയുടെ മലയാളഗാനങ്ങളില്‍ ഏറ്റവും മികച്ചതെന്നു വിശേഷിപ്പിക്കാവുതാണ്‌. 'മഞ്ഞില്‍ പൂത്ത സന്ധ്യേ' (മിന്നാാമിനുങ്ങിനും മിന്നുകെട്ട്‌), 'നീയൊന്നു പാട്‌' (തച്ചോളി വര്‍ഗ്ഗീസ്‌ ചേകവര്‍), 'മാണിക്യ കല്ലാല്‍' (വര്‍ണ്ണപ്പകിട്ട്‌), 'നന്ദലാല' (ഇന്‍ഡിപ്പെന്‍ഡന്‍സ്‌), 'അവ്വാ അവ്വാ' (സത്യം ശിവം സുന്ദരം), 'കടമിഴിയില്‍ കമലദളം' (തെങ്കാശിപ്പട്ടണം) എന്നിങ്ങനെ നിരവധി ഗാനങ്ങള്‍ സ്വര്‍ണ്ണലത ആലപിച്ചിട്ടുണ്ടെങ്കിലും മലയാളിയായ സ്വര്‍ണ്ണലതയെ മലയാളസിനിമാസംഗീതം എന്നും ഒരു വിളിപ്പാടകലെ അകറ്റി നിര്‍ത്തിയിരുന്നു എന്നു വേണം കരുതാന്‍.. &lt;br /&gt;&lt;br /&gt;സിനിമാ സംഗീതം ക്ളാവു പിടിച്ചു തുടങ്ങിയ കാലം..പുതിയതായി രംഗത്തു വന്ന ഒരു പാട്‌ ഗായകരും ഗായികമാരും ആലാപന രംഗം പതുക്കെ കയ്യടക്കിയപ്പോള്‍ സ്വര്‍ണ്ണലത എന്ന ഗായിക പതുക്കെ വിസ്മൃതിയിലേക്കു പുറന്തള്ളപ്പെടുകയായിരുന്നു.. അങ്ങിനെ ഒരു ദിവസം ആരോടും പങ്കു വയ്ക്കാത്ത പരിഭവവുമായ്‌ സംഗീത ലോകത്തെ എന്നെന്നേക്കുമായ്‌ വിട്ടു പിരിഞ്ഞ്‌ അവര്‍ മറ്റൊരു ലോകത്തേക്കു യാത്രയായ്‌.. 'കുയില്‍ പാട്ട്‌ ഓ വന്തതെന്ന ഇളംമാനേ' എന്ന ഗാനത്തിലെ ശോകരാഗം പോലെ.... ഒരു നൊമ്പരം ബാക്കി നിര്‍ത്തിക്കൊണ്ട്‌...... &lt;br /&gt;&lt;br /&gt;'നീ താനേ നാള്‍ തോറും നാന്‍ പാട കാരണം...' എന്ന ഗാനത്തിലെ സ്വരവീചികള്‍ കാതുകളില്‍ മുഴങ്ങുന്നു... ആ സ്വരമാലയിലെ പൂച്ചെണ്ടുകള്‍ കോണ്ട്‌ ഈ അസ്വാദകണ്റ്റെ അന്ത്യാഞ്ജ്ലി.... &lt;br /&gt;&lt;br /&gt;സ്വര്‍ണ്ണലതയുടെ മികച്ച ഗാനങ്ങള്‍&lt;br /&gt;1. പോവോമാ - ചിന്നത്തമ്പി (ഇളയരാജ)&lt;br /&gt;2. മാലയില്‍ യാരോ മനതോട്‌ പേസ - ക്ഷത്രിയന്‍ (ഇളയരാജ)&lt;br /&gt;3. നീ താനേ നാള്‍ തോറും - പാട്ടു വാത്തിയാര്‍ (ഇളയരാജ)&lt;br /&gt;4. ആട്ടമാ തേരോട്ടമാ - ക്യാപ്റ്റന്‍ പ്രഭാകര്‍ (ഇളയരാജ)&lt;br /&gt;5. അടി റാക്കമ്മാ കയ്യെത്തട്ട്‌ - ദളപതി (ഇളയരാജ)&lt;br /&gt;6. കുയില്‍ പാട്ട്‌ - എന്‍ രാസാവിന്‍ മനസ്സിലേ (ഇളയരാജ)&lt;br /&gt;7. ഊരെല്ലാം ഉന്‍ പാട്ട്‌ - ഊരെല്ലാം ഉന്‍ പാട്ട്‌ (ഇളയരാജ)&lt;br /&gt;8. എന്നൈ തൊട്ട്‌ അള്ളിക്കൊണ്ട - ഉന്നൈ നെനച്ചേന്‍ പാട്ടു പടിച്ചേന്‍ (ഇളയരാജ)&lt;br /&gt;9. മലൈ കോയില്‍ വാസലില്‍ - വീര (ഇളയരാജ)&lt;br /&gt;10. മാസീമാസമാളാന പൊണ്ണ്‌ - ധര്‍മ്മദുരൈ (ഇളയരാജ)&lt;br /&gt;11. കാണാക്കറുങ്കുയിലേ - പാണ്ടിദുരൈ (ഇളയരാജ)&lt;br /&gt;12. പോരാളെ പൊന്നുത്തായെ - കറുത്തമ്മ (എ.ആര്‍. റഹ്മാന്‍)&lt;br /&gt;13. മായാ മച്ചീന്ദ്ര - ഇന്‍ഡ്യന്‍ (എ.ആര്‍. റഹ്മാന്‍)&lt;br /&gt;14. എവനോ ഒരുവന്‍ - അലൈപായുതേ (എ.ആര്‍. റഹ്മാന്‍)&lt;br /&gt;15 .ഹേ രാമാ - രംഗീല (എ.ആര്‍. റഹ്മാന്‍)&lt;br /&gt;16 .പ്രിയതമാ.. (തെലുങ്ക്‌) - പ്രിയതമ (ഇളയരാജ) &lt;br /&gt;&lt;br /&gt;                                           - നിഖില്‍ വേണുഗോപാല്‍ &lt;br /&gt;                                                               14-09-2010&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-3017116754264503927?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/3017116754264503927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=3017116754264503927' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/3017116754264503927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/3017116754264503927'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2010/10/blog-post.html' title='അനുസ്മരണം-സ്വര്‍ണ്ണലത'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_JvTEOcGJXms/TMKZgrx56GI/AAAAAAAAAS8/j7-DWikjPI8/s72-c/swarnalatha_975226321.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-4657216811627933870</id><published>2008-08-04T13:14:00.002+05:30</published><updated>2008-08-04T13:17:44.344+05:30</updated><title type='text'>ഇതോ ഇളയരാജ?</title><content type='html'>മറ്റേതു രംഗത്തുമെന്ന പോലെ വിഗ്രഹവല്‍ക്കരണം സംഗീത രംഗത്തും പ്രകടമാണ്‌. ധിഷണാസ്പര്‍ശമില്ലാത്ത കലാസൃഷ്ടികള്‍ മാധ്യമങ്ങളുടെ ഇടപെടല്‍ കൊണ്ടും അവ ഏറ്റെടുക്കുന്ന അനുവാചകരെ കൊണ്ടും സൃഷ്ടാവിനു നേടിത്തരുന്നത്‌ ദിശ തെറ്റിക്കാന്‍ പോന്ന അംഗീകാരവും പ്രോത്സാഹനവുമാണ്‌. &lt;br /&gt;&lt;br /&gt;ഇളയരാജയുടെ പതനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഏതാണ്ട്‌ ഒരു പതിറ്റാണ്ടിനു മുകളില്‍ ദൈര്‍ഘ്യമുണ്ട്‌. തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ സാങ്കേതികവല്‍ക്കരണവും ഇളയരാജയുടെ തകര്‍ച്ചയും സംഭവിച്ചത്‌ ഏതാണ്ട്‌ ഒരേ കാലത്താണ്‌. എങ്കിലും ഇക്കാലമത്രയും അദ്ദേഹത്തിണ്റ്റേതായ്‌ പുറത്തു വന്നിരുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലെങ്കിലും നല്ല ഗാനങ്ങള്‍ ചെയ്യാന്‍ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ൫ വര്‍ഷങ്ങളായ്‌, കൃത്യമായ്‌ പറഞ്ഞാല്‍ പിതാമഹനും മനസ്സിനക്കരെയ്ക്കും ശേഷം അദ്ദേഹത്തിണ്റ്റേതായ്‌ ഇറങ്ങിയ ഗാനങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇളയരാജ എന്ന കമ്പോസര്‍ ഈ പണി നിര്‍ത്തുന്നതല്ലേ നല്ലത്‌ എന്നു പോലും തോന്നിപ്പോകുന്നു. &lt;br /&gt;&lt;br /&gt;സ്വന്തം സൃഷ്ടികളുടെ മൂല്യശോഷണത്തെക്കുറിച്ച്‌ അതിണ്റ്റെ സൃഷ്ടാവിന്‌ അറിവുണ്ടാകണമെന്നില്ല എന്ന വാദം യുക്തിക്കു നിരക്കുന്നതല്ല. അതും ഇളയരാജയെപ്പോലൊരു സംഗീതസംവിധായകനെക്കുറിച്ചു പറയുമ്പോള്‍. പിന്നീടെന്തിനാണ്‌ ഇത്രയും നിലവാരം കുറഞ്ഞ ഗാനങ്ങള്‍ അദ്ദേഹം പടച്ചു വിടുന്നത്‌? ഓളങ്ങളും മൈഡിയര്‍ കുട്ടിച്ചാത്തനുമൊക്കെ ചെയ്ത അതേ ഇളയരാജ തന്നെയാണ്‌ ഇന്നത്തെ ചിന്താവിഷയം എന്ന അറുബോറന്‍ ആല്‍ബം ചെയ്തത്‌ എന്നത്‌ ഇന്നും ദഹിക്കാനാകാത്ത ഒരു വസ്തുതയാണ്‌. നിലവാരം കുറഞ്ഞ ചിത്രങ്ങളെപ്പോലും തണ്റ്റെ സംഗീതം കൊണ്ടു പിടിച്ചുയര്‍ത്തിയിരുന്നു ഇളയരാജ തന്നെയാണോ ഇത്‌? &lt;br /&gt;&lt;br /&gt;ഏതൊരു കലാകാരണ്റ്റേയും ശക്തിയും ദൌര്‍ബല്യവും ആ കലാകാരനെ പിന്തുടര്‍ന്നു പോരുന്ന ഒരു സംഘം ആരാധകവൃന്ദമായിരിക്കും. തികച്ചും ക്രിയാത്മകമായ വിമര്‍ശനവും പ്രോത്സാഹനവും നല്‍കുന്ന ആരാധകര്‍ ഒരു കലാകാരണ്റ്റെ വളര്‍ച്ചയെ സഹായിക്കുമ്പോള്‍ അന്ധമായ ആരാധനയും സ്തുതിപാഠവും ഈ വളര്‍ച്ചയെ വഴി തെറ്റിക്കും എന്നതില്‍ സംശയമില്ല. അദ്ദേഹത്തില്‍ അന്ധമായി വിശ്വസിക്കുന്ന ഒരു പറ്റം സ്തുതിപാഠകരുടെ ജല്‍പനങ്ങളാണോ അദ്ദേഹത്തെ ഇത്തരം ഗാനങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌? അതെ എന്നു വേണം കരുതാന്‍. &lt;br /&gt;&lt;br /&gt;ഗാനങ്ങള്‍ മാത്രമല്ല, ഇളയരാജയുടെ പശ്ചാത്തലസംഗീതവും ഇന്ന്‌ വളരെ പരിതാപകരമാണ്‌. പച്ചക്കുതിരയും രസതന്ത്രവും വിനോദയാത്രയും ചിന്താവിഷയവുമൊന്നും ചെയ്യാന്‍ ഇത്രയും ചെലവു ചെയ്ത്‌ മദ്രാസ്സില്‍ നിന്ന്‌ ഇളയരാജയെക്കൊണ്ടു വരേണ്ട യാതൊരു ആവശ്യവും മലയാളസിനിമയ്ക്കില്ല. ഇന്ന്‌ രംഗത്ത്‌ തിളങ്ങി നില്‍ക്കുന്ന മറ്റേതൊരു സംഗീതസംവിധായകനും ചെയ്യാവുന്നതേ ഉള്ളൂ. &lt;br /&gt;&lt;br /&gt;തമിഴിലും അദ്ദേഹത്തിണ്റ്റെ സ്ഥിതി വ്യത്യസ്തമല്ല. സുഹൃത്തായ ബാലുമഹേന്ദ്രയ്ക്കു വേണ്ടി ചെയ്ത 'അത്‌ ഒരു കനാക്കാലം' ഒഴിച്ചു നിര്‍ത്തിയാല്‍ തമിഴ്‌ സംഗീതത്തിന്‌ കഴിഞ്ഞ ൫ വര്‍ഷമായ്‌ ഇളയരാജ നല്‍കിയ സംഭാവന വട്ടപ്പൂജ്യമാണ്‌. ഒരു പ്രാവശ്യം പോലും ക്ഷമയോടെ കേട്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരൊറ്റ ഗാനം പോലും 'മധു','കണ്‍കള്‍ കവി പാടുതേ', 'ഒരു നാള്‍ ഒരു കനവ്‌', 'മായക്കണ്ണാടി','കസ്തൂരിമാന്‍' എന്നീ ചിത്രങ്ങളിലില്ല. അല്‍പമെങ്കിലും കൊള്ളാവുന്ന ഒരു ഗാനമുണ്ടെങ്കില്‍ അത്‌ സ്വയം പാടിയേ അടങ്ങൂ എന്ന വാശിയും. ആശയാധിഷ്ഠിത സംഗീതമെന്നും അതിഗംഭീരമായ സിംഫണിയെന്നുമൊക്കെ കൊട്ടിഘോഷിച്ച്‌ പുറത്തിറക്കിയ 'തിരുവാസക' ത്തിന്‌ അദ്ദേഹം പണ്ട്‌ ഉദയഗീതത്തിലും ഇരട്ടൈ വാല്‍ കുരുവിയിലും അഗ്നിനക്ഷത്രത്തിലുമൊക്കെ ചെയ്ത സിനിമാഗാനങ്ങളുടെ നിലവാരം പോലുമുണ്ടായിരുന്നില്ല എന്നതാണ്‌ സത്യം. എന്നാല്‍ ബാലമുരളീകൃഷ്ണയെപ്പോലുള്ള പ്രഗത്ഭര്‍ പ്രകീര്‍ത്തിച്ച ഈ സൃഷ്ടിയെപ്പറ്റി അങ്ങിനെ ഒരഭിപ്രായം പറയാന്‍ മാത്രം അതിലെ ട്രാക്കുകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞോ എന്ന ചോദ്യമാണ്‌ അസ്വാദകരെ ഈ ആല്‍ബം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌. അദ്ദേഹം ചെയ്ത 'ഹൌ റ്റു നെയിം ഇറ്റ്‌' എന്ന അതുല്യസൃഷ്ടിയുടെ ഏഴയലത്തു പോലും നിര്‍ഭാഗ്യവശാല്‍ തിരുവാസകം വരുന്നില്ല എന്നതാണ്‌ യാഥാര്‍ത്യം. &lt;br /&gt;&lt;br /&gt;ദളപതിക്കു ശേഷമുള്ള ഇളയരാജയുടെ അപചയത്തെ രണ്ടു ഘട്ടങ്ങളായ്‌ തരം തിരിക്കാം. ആദ്യഘട്ടത്തിനു നിദാനമായ്ത്തീര്‍ന്ന ഘടകങ്ങളില്‍ റഹ്മാണ്റ്റെ പ്രഭാവം അവഗണിക്കുക സാധ്യമല്ല. ശബ്ദപ്രപഞ്ചം കൊണ്ട്‌ നല്ലൊരു പറ്റം ആസ്വാദകരെ തണ്റ്റെ വഴി കൊണ്ടു വരാന്‍ റഹ്മാനു കഴിഞ്ഞു എന്നതിലുപരി സ്വന്തം സൃഷ്ടികളുടെ നിലവാരം കുറഞ്ഞു പോയി എന്നതാണ്‌ പ്രധാനമായും ഇളയരാജയുടെ യഥാര്‍ത്ഥ ആസ്വാദകരെ വിഷമിപ്പിച്ചത്‌. എങ്കിലും ഈ കാലഘട്ടത്തിലും ഇടയ്ക്കിടെയെങ്കിലും ഇളയരാജയുടെ മാന്ത്രികസ്പര്‍ശമുള്ള ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു - വീര, ഗുരു, കാലാപാനി, എന്നിങ്ങനെ ഉദാഹരണങ്ങള്‍ നിരത്താം. ഈയൊരു ഘട്ടം 'പിതാമഹന്‍' ,'മനസ്സിനക്കരെ' (2003) എന്നീ ചിത്രങ്ങള്‍ വരെ എത്തി. രണ്ടാം ഘട്ടമെന്നു വിശേഷിപ്പിക്കാവുന്ന 'പോസ്റ്റ്‌ പിതാമഹന്‍' കാലഘട്ടത്തിലാണ്‌ ഇളയരാജയുടെ പതനം പൂര്‍ണ്ണമാകുന്നത്‌. ഇക്കാലഘട്ടത്തില്‍ മൌലികമായ ഈണങ്ങള്‍ ചമയ്ക്കുന്നതിനേക്കാള്‍ തണ്റ്റെ തന്നെ പഴയ ഗാനങ്ങള്‍ പുനരാവിഷകരിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു താല്‍പര്യം (ശിവ 2006, ചീനി കും). ഇതര ഗാനങ്ങളിലും അദ്ദേഹത്തിണ്റ്റെ പഴയ ഗാനങ്ങളുടെ 'ഹാങ്ങ്‌ ഓവര്‍' പ്രകടമായിരുന്നു. (കസ്തുരിമാനിലെ ഗാനത്തിന്‌ എന്നൈ താലാട്ട വരുവാളോ എന്ന ഗാനവുമായുള്ള അടുപ്പം ശ്രദ്ധിക്കുക. അതു പോലെത്തന്നെ 'പച്ചമല പൂവ്‌' എന്ന ഗാനത്തിണ്റ്റെ മലയാളം പതിപ്പല്ലേ 'എന്തു പറഞ്ഞാലും'?) &lt;br /&gt;&lt;br /&gt;എങ്കില്‍പ്പിന്നെ ഇന്നിറങ്ങുന്ന മറ്റ്‌ ഗാനങ്ങളില്‍ ആരുടെ ഗാനങ്ങളാണ്‌ മെച്ചം എന്നത്‌ സ്ഥിരം മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്‌. മറ്റുള്ളവര്‍ ഇതിലും നല്ല ഗാനങ്ങള്‍ ചെയ്യുന്നുണ്ടോ ഇല്ലെയോ എന്നത്‌ ഇളയരാജ എന്ന കമ്പോസറെ വിലയിരുത്തുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഘടകങ്ങളേ അല്ല. കാരണം ഇവിടെ ഇളയരാജ വിലയിരുത്തപ്പെടുന്നത്‌ അദ്ദേഹത്തിണ്റ്റെ തന്നെ മുന്‍കാലസൃഷ്ടികളുടെ വെളിച്ചത്തിലാണ്‌. കൂട്ടത്തില്‍ കേള്‍ക്കുമ്പോള്‍ രസതന്ത്രവും വിനോദയാത്രയുമൊക്കെ വേറിട്ടു നിന്നേക്കാമെന്ന യാഥാര്‍ത്ഥ്യം ഒരിക്കലും നിഷേധിക്കാവുന്നതല്ല. എന്നാല്‍ 1000 ത്തോളം ചിത്രങ്ങള്‍ ചെയ്യുകയും 'ഇളയനിലാ', 'തുമ്പീ വാ', തുടങ്ങിയ അതുല്യമായ ഗാനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഒരു കമ്പോസറുടെ പേരിനോട്‌ ചേര്‍ത്തു വയ്ക്കാനാകാത്ത സൃഷ്ടികള്‍ എന്ന നിലയ്ക്കാണ്‌ അവ സമീപിക്കപ്പെടുന്നത്‌. &lt;br /&gt;&lt;br /&gt;സര്‍ഗ്ഗപാടവം മങ്ങിയതോ, സ്റ്റോക്ക്‌ തീര്‍ന്നു പോയതോ എന്തുമാകട്ടെ കാരണം. താങ്കളുടെ ഇതിഹാസതുല്യമായ പരിവേഷത്തിണ്റ്റെ യുക്തിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ ഗാനങ്ങള്‍ സൃഷ്ടിക്കുകയാണെങ്കില്‍, പ്രിയപ്പെട്ട ഇളയരാജാ സര്‍, ഇനി രംഗത്തു നിന്ന്‌ നിശ്ശബ്ദനായി വിടവാങ്ങുന്നതല്ലേ നല്ലത്‌? 'ഗംഭീരം' എന്ന്‌ അന്ധമായ്‌ വാഴ്ത്തപ്പെടുന്ന സൃഷ്ടികളുടെ വെളിച്ചത്തില്‍ അങ്ങയെ ഇക്കാലമത്രയും പിന്തുടര്‍ന്നു വന്നിരുന്ന ആസ്വാദകവൃന്ദത്തിണ്റ്റെ അവജ്ഞ ഏറ്റു വാങ്ങുന്നതിനേക്കാള്‍ ഭേദമല്ലേ അത്‌? ഇളയരാജ എന്നും അദ്ദേഹത്തിണ്റ്റെ നല്ല ഗാനങ്ങളുടെ പേരില്‍ അറിയപ്പെടാനാണ്‌ അദ്ദേഹത്തിണ്റ്റെ ആരാധകര്‍ ആഗ്രഹിക്കുന്നത്‌. അല്ലാതെ തമിഴ്‌ സിനിമാസംഗീതത്തില്‍ ദൈവീകപരിവേഷമുണ്ടായിരുന്ന ഒരു സംഗീതജ്ഞണ്റ്റെ അതിശയകരവും പരിതാപകരവുമായ പതനത്തിണ്റ്റെ കഥയുടെ പേരിലല്ല. &lt;br /&gt;&lt;br /&gt;കുറിപ്പ്‌ :- 'പഴശ്ശി രാജ' അണിയറയില്‍ ഒരുങ്ങുന്നതായ്‌ അറിയുന്നു. മേല്‍പ്പറഞ്ഞതത്രയും എഴുതുമ്പോഴും ചിത്രത്തില്‍ "സംഗീതം: ഇളയരാജ" എന്നു കാണുമ്പോള്‍ മനസ്സ്‌ ഇന്നും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു. മന:പൂര്‍വ്വമല്ല.. ശീലിച്ചു പോയി... &lt;br /&gt;&lt;br /&gt;- നിഖില്‍ വേണുഗോപാല്‍ &lt;br /&gt;     04-08-2008&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-4657216811627933870?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/4657216811627933870/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=4657216811627933870' title='18 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/4657216811627933870'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/4657216811627933870'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/08/blog-post.html' title='ഇതോ ഇളയരാജ?'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>18</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-6102890543345653451</id><published>2008-07-31T12:58:00.002+05:30</published><updated>2008-07-31T13:01:04.561+05:30</updated><title type='text'>എം.എം. കീരവാണി/മരഗതമണി</title><content type='html'>&lt;a href="http://bp0.blogger.com/_JvTEOcGJXms/SJFqKlX3VaI/AAAAAAAAADM/VCar-oRs0xw/s1600-h/keeravani.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_JvTEOcGJXms/SJFqKlX3VaI/AAAAAAAAADM/VCar-oRs0xw/s320/keeravani.jpg" border="0" alt=""id="BLOGGER_PHOTO_ID_5229077372417299874" /&gt;&lt;/a&gt;&lt;br /&gt;പല പേരുകളിലായിട്ടാണ്‌ ഇദ്ദേഹം രംഗത്ത്‌ അറിയപ്പെടുന്നത്‌ - എം.എം കീരവാണി (തെലുങ്ക്‌), മരഗതമണി (തമിഴ്‌, മലയാളം), എം.എം.ക്രീം (ഹിന്ദി). തെലുങ്കിലെ പ്രശ്സ്ത സംവിധായകനായ എസ്‌.എസ്‌.രാജമൌലിയുടെ അടുത്ത ബന്ധുവായ കീരവാണി സിനിമാസംഗീത രംഗത്ത്‌ സജീവമാകുന്നത്‌ അന്നത്തെ മുന്‍നിര തെലുങ്ക്‌ സംഗീതജ്ഞനായ ചക്രവര്‍ത്തിയുടെ സഹായി എന്ന നിലയ്ക്കാണ്‌. മലയാളത്തിലെ രാജാമണിയോടൊത്തും കീരവാണി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;'മനസ്സു മമത' (തെലുങ്ക്‌, 1990) ആണ്‌ കീരവാണിയുടെ സംഗീതത്തില്‍ പുറത്തു വരുന്ന ആദ്യ ചിത്രം. ഇളയരാജയുമായ്‌ പിരിഞ്ഞ ശേഷം കവിതാലയയുടെ ചിത്രങ്ങള്‍ക്ക്‌ പുതിയ സംഗീതസംവിധായകനെ അന്വേഷിച്ചു കൊണ്ടിരുന്ന കെ.ബാലചന്ദര്‍ മരഗതമണിയെ തണ്റ്റെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കുകയുണ്ടായി. വസന്ത്‌ സംവിധാനം ചെയ്ത 'നീ പാതി നാന്‍ പാതി', ബാലചന്ദറിണ്റ്റെ 'അഴകന്‍', 'വാനമേ എല്ലൈ' എന്നീ ചിത്രങ്ങളിലെല്ലാം തന്നെ മികച്ച ഗാനങ്ങളുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;എന്നാല്‍ കീരവാണിയുടെ ജാതകം തിരുത്തിക്കുറിച്ചത്‌ രാംഗോപാല്‍ വര്‍മ്മയുടെ 'ക്ഷണ ക്ഷണം' (1991) എന്ന ചിത്രമാണ്‌. തെലുങ്ക്‌ സിനിമാസംഗീതത്തില്‍ ഒരു നാഴികക്കല്ലായി മാറിയ ഗാനങ്ങളായിരുന്നു 'ക്ഷണ ക്ഷണ' ത്തില്‍. എസ്‌.പി..ബാലസുബ്രമണ്യം ആലപിച്ച 'ജാമുരാത്തിരി ജാബിലമ്മ', എസ്‌.പി.ബി യും ചിത്രയും ചേര്‍ന്നാലപിച്ച 'അമ്മായി മുദ്ദുയ്യേ വന്തേ' എന്നീ ഗാനങ്ങളിലൂടെ ഇളയരാജാ/ചക്രവര്‍ത്തി യുഗം കഴിഞ്ഞെത്തിയ തെലുങ്ക്‌ സിനിമാസംഗീതത്തില്‍ അനിഷേധ്യമായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു കീരവാണി. 'ക്ഷണ ക്ഷണം' പിന്നീട്‌ തമിഴിലേക്കും (എന്നമ്മോ നടക്ക്ത്‌), തുടര്‍ന്ന് ഹിന്ദിയിലേക്കും (ഹൈറാന്‍) മൊഴിമാറ്റം ചെയ്യപ്പെടുകയുണ്ടായി. &lt;br /&gt;&lt;br /&gt;1992 ഇലെ തെലുങ്ക്‌ ബോക്സോഫീസ്‌ ഹിറ്റ്‌ 'ഘരാനാ മൊഗാഡു' എന്ന ചിരഞ്ജീവി ചിത്രത്തോടെ കീരവാണിയുടെ കമേര്‍സ്യല്‍ വാല്യൂ ഉയര്‍ന്നു. ഈ ചിത്രം 'ഏെയ്‌ ഹീറോ' എന്ന പേരില്‍ മലയാളികള്‍ക്കും സുപരിചിതമാണ്‌. &lt;br /&gt;&lt;br /&gt;സമ്പുഷ്ടമായ ഓര്‍ക്കെസ്റ്റ്രയും ഹൃദ്യമായ ഈണങ്ങളുമാണ്‌ കീരവാണിയുടെ ഗാനങ്ങളുടെ മനോഹാരിത. ഗാനത്തിലെ ഉപകരണങ്ങളുടേയും വോക്കല്‍സിണ്റ്റേയും 'ടോണല്‍ ക്വാളിറ്റി' കൊണ്ട്‌ കീരവാണിയുടെ ഗാനങ്ങളെ കൂട്ടത്തില്‍ തിരിച്ചറിയാം. ഇദ്ദേഹം മികച്ച ഒരു വയലിനിസ്റ്റ്‌ കൂടെയാണ്‌. &lt;br /&gt;&lt;br /&gt;ഹിന്ദിയില്‍ കീരവാണിയുടെ ഈണങ്ങള്‍ കടന്നു ചെല്ലുന്നത്‌ നാഗാര്‍ജുനയുടെ 'ക്രിമിനല്‍' (1995) എന്ന ചിത്രത്തോടെയാണ്‌. കുമാര്‍ സാനു ആലപിച്ച 'തൂ മിലേ ദില്‍ ഖിലേ' കീരവാണിയുടെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നാണ്‌. ഈ ഗാനത്തിണ്റ്റെ തെലുങ്ക്‌ പതിപ്പ്‌ (തെലുസാ മനസാ) എസ്‌.പി.ബി യും ചിത്രയും ചേര്‍നാണാലപിച്ചിരിക്കുന്നത്‌. &lt;br /&gt;&lt;br /&gt;'അന്നമയ്യ'(1996) എന്ന തെലുങ്ക്‌ ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ കീരവാണിക്ക്‌ ആ വര്‍ഷത്തെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. &lt;br /&gt;&lt;br /&gt;മരഗതമണി ആദ്യമായി മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ 'നീലഗിരി' എന്ന ചിത്രത്തിലാണ്‌. 'സൂര്യമാനസവും' മരഗതമണി തന്നെ. ഭരതണ്റ്റെ 'ദേവരാഗം' ആണ്‌ മരഗതമണി ചെയ്ത ഏെറ്റവും മികച്ച മലയാളം ആല്‍ബം. ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചം. 'ശശികല ചാര്‍ത്തിയ' എന്ന ഗാനം ചിത്രയ്ക്ക്‌ ആ വര്‍ഷത്തെ മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുക്കുകയുണ്ടായി. &lt;br /&gt;&lt;br /&gt;'സ്വര്‍ണ്ണച്ചാമരം' (1996) എന്നൊരു ചിത്രം കൂടെ മരഗതമണി മലയാളത്തില്‍ ചെയ്തിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;ഹിന്ദിയില്‍ അടുത്ത കാലത്തു കേട്ട 'ജിസ്‌ം', 'സുര്‍','ധോക്കാ' എന്നിവയെല്ലാം എം.എം.ക്റീമിണ്റ്റേതാണ്‌. &lt;br /&gt;&lt;br /&gt;കീരവാണിയുടെ അടുത്ത ബന്ധുവായ എം.എം.ശ്രീലേഖ നന്നേ ചെറുപ്പം മുതല്‍ക്കു തന്നെ തെലുങ്കു സംഗീത രംഗത്ത്‌ സജീവമാണ്‌. 'താജ്മഹല്‍' (1995) എന്ന ഹിറ്റ്‌ ചിത്രത്തിന്‌ ഈണം നല്‍കിയത്‌ ശ്രീലേഖയാണ്‌. &lt;br /&gt;&lt;br /&gt;കീരവാണി ഇപ്പോഴും രംഗത്ത്‌ സജീവമായി തുടരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-6102890543345653451?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/6102890543345653451/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=6102890543345653451' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/6102890543345653451'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/6102890543345653451'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/07/blog-post_31.html' title='എം.എം. കീരവാണി/മരഗതമണി'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_JvTEOcGJXms/SJFqKlX3VaI/AAAAAAAAADM/VCar-oRs0xw/s72-c/keeravani.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-7526078120466028113</id><published>2008-07-09T15:55:00.000+05:30</published><updated>2008-07-09T15:56:51.547+05:30</updated><title type='text'>മാടമ്പി-ആര്‍ദ്രതയുടെ സുഖ നൊമ്പരം..</title><content type='html'>വര്‍ഷത്തില്‍ ഒന്നോ രണ്ടോ.. അത്രയും മതി. ഇതു തോന്നിയത്‌ മാടമ്പിയില്‍ ദാസേട്ടന്‍ ആലപിച്ച ഗാനം കേട്ടപ്പോഴാണ്‌. അടുത്തകാലത്തൊന്നും മലയാളസിനിമാസംഗീതത്തില്‍ അനുഭവപ്പെടാതിരുന്ന പുതുമയുടെ ഋതുസുഗന്ധമാണ്‌ 'അമ്മമഴക്കാറിനു കണ്‍നിറഞ്ഞു' എന്ന ഗാനം പകര്‍ന്നു തരുന്നത്‌. ഭാവഗാംഭീര്യമാര്‍ന്ന ഈ ഗാനം സൃഷ്ടിച്ച എം.ജയചന്ദ്രന്‍ തീറ്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. മലയാളസംഗീതത്തിണ്റ്റെ ഗതി പിറകോട്ടാണെന്നു കേഴുന്നവര്‍ക്കിതാ ഒരു മറുപടി. &lt;br /&gt;&lt;br /&gt;ജയചന്ദ്രണ്റ്റെ തന്നെ 'ഉറങ്ങാതെ രാവുറങ്ങാതെ' (ഗൌരീശങ്കരം) എന്ന ഗാനത്തിണ്റ്റെ സ്വരസഞ്ചാരത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌ 'അമ്മ മഴക്കാറ്‍'. പശ്ചാത്തലമൊരുക്കിയിരിക്കുന്ന വയലിണ്റ്റെ വിന്യസനം, സ്വരസഞ്ചാരം സൃഷ്ടിച്ച ഭാവാത്മകത, ഗാനം ഒരുക്കിയിരിക്കുന്ന അന്തരീക്ഷം, തെറ്റില്ലാത്ത വരികള്‍ (ഗിരീഷ്‌ പുത്തഞ്ചേരി) എന്നിവ കൊണ്ട്‌ മലയാളത്തില്‍ ഈയ്യിടെ കേട്ട സിനിമാഗാനങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു 'അമ്മ മഴക്കാറ്‍'. &lt;br /&gt;&lt;br /&gt;ഈ ഗാനം ആലപിക്കാന്‍ ഒരൊറ്റ ഗായകനേ കഴിയൂ.. ഗന്ധര്‍വ്വഗായകണ്റ്റെ തൊപ്പിയില്‍ മറ്റൊരു തൂവല്‍ കൂടെ.. &lt;br /&gt;&lt;br /&gt;-നിഖില്‍ വേണുഗോപാല്‍ &lt;br /&gt;   09-07-2008&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-7526078120466028113?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/7526078120466028113/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=7526078120466028113' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/7526078120466028113'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/7526078120466028113'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/07/blog-post.html' title='മാടമ്പി-ആര്‍ദ്രതയുടെ സുഖ നൊമ്പരം..'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-2334222130942659107</id><published>2008-06-19T13:02:00.002+05:30</published><updated>2008-06-19T13:04:46.918+05:30</updated><title type='text'>തമിഴ്‌ സംഗീതം-ഇനി എങ്ങോട്ട്‌?</title><content type='html'>മലയാളിയുടെ ഗാനാസ്വാദനശീലങ്ങളുടെ മേല്‍ പ്രത്യക്ഷമായും പരോക്ഷമായും തമിഴ്‌ ഗാനങ്ങള്‍ ചെലുത്തിയിട്ടുള്ള സ്വാധീനം ചെറുതല്ല. ഒരു പക്ഷേ മലയാള സിനിമാഗാനചരിത്രത്തിണ്റ്റെ ഹൃസ്വമായ ചരിത്രത്തോട്‌ തട്ടിച്ചു നോക്കുമ്പോള്‍ ഇവിടം ആദ്യം കീഴടക്കുന്ന സംഗീത ശാഖ ഹിന്ദിയും പിന്നീട്‌ തമിഴുമായിരുന്നു. തമിഴ്‌ സംസ്കാരത്തോടുള്ള അടുപ്പവും സാമീപ്യവും ആരംഭകാലം മുതല്‍ക്കേ മലയാളചിത്രങ്ങളിലും സംഗീതത്തിലും പ്രകടവുമായിരുന്നു. പിന്നീടിങ്ങോട്ട്‌ മലയാളികള്‍ കേട്ടു മറക്കുകയും ഹൃദിസ്ഥമാക്കുകയും ഏറ്റു പാടുകയും ഒക്കെ ചെയ്തിട്ടുള്ള ഗാനങ്ങളില്‍ തമിഴ്‌ ഇസൈ നിറഞ്ഞു നിന്നു. അങ്ങിനെ ഒരു കാലത്ത്‌ ഗാനാസ്വാദകര്‍ അറിയാതെ പിന്തുടര്‍ന്നു വന്ന ഈ സംഗീത ശാഖയുടെ നിജസ്ഥിതി എന്താണ്‌? &lt;br /&gt;&lt;br /&gt;മലയാളത്തെ അപേക്ഷിച്ച്‌ തമിഴ്‌ സിനിമാഗാനങ്ങള്‍ എക്കാലവും ആകാംക്ഷയോടും ആഡംബരത്തോടുമാണ്‌ എതിരേറ്റിട്ടുള്ളത്‌. കടുത്ത നിറക്കൂട്ടുകളില്‍ ചാലിച്ചെടുത്ത തമിഴ്‌ ചിത്രങ്ങളിലെ സംഗീതസങ്കല്‍പങ്ങള്‍ മലയാളത്തേക്കാള്‍ വര്‍ണ്ണാഭമായിരുന്നു. ഈ വര്‍ണ്ണങ്ങള്‍ എം.എസ്‌.വിശ്വനാഥനില്‍ തുടങ്ങി ഇളയരാജയിലൂടെ മുന്നേറി റഹ്മാന്‍ യുഗവും കടന്നു വന്നപ്പോള്‍ അതിന്‌ നാനാവിധത്തിലുള്ള പരിണാമങ്ങള്‍ വന്നു ഭവിച്ചിട്ടുണ്ടായിരുന്നു. പ്രസ്തുത പരിണാമങ്ങളിലൂടെ കടന്നു വന്ന്‌ നില്‍ക്കുന്ന തമിഴ്‌ സംഗീതം ഇന്ന്‌ ദിശയറിയാതെ ഉഴറുന്ന ദയനീയമായ കാഴ്ചയാണ്‌ ആസ്വാദകര്‍ കാണുന്നത്‌. &lt;br /&gt;&lt;br /&gt;കണ്ണദാസന്‍, വാലി തുടങ്ങി കവിത്വമുള്ള ഗാനരചയിതാക്കളും എം.എസ്‌.വിശ്വനാഥന്‍-റ്റി.കെ.രാമമൂര്‍ത്തി, കെ.വി.മഹാദേവന്‍ തുടങ്ങി കര്‍ണ്ണാടകസംഗീതത്തിണ്റ്റെ ആത്മാവു തൊട്ടറിഞ്ഞ സംഗീതജ്ഞരുമാണ്‌ ആദ്യകാല തമിഴ്‌ ഗീതങ്ങളുടെ സ്രഷ്ടാക്കള്‍. നായകനടന്‍മാരുടെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളെ അതിജീവിച്ചു കൊണ്ടായിരുന്നു അന്നത്തെ മിക്ക തമിഴ്‌ ഗാനങ്ങളും പുറത്തിറങ്ങിയിരുത്‌. റ്റി.എം. സൌന്ദര്‍രാജന്‍, പി.സുശീല എന്നിവര്‍ തങ്ങളുടെ സ്വരം തമിഴ്‌ സംസ്കാരത്തിണ്റ്റെ തന്നെ പ്രതീകമാക്കി മാറ്റിയ കാലം. മലയാളത്തെ അപേക്ഷിച്ച്‌ കൂടുതല്‍ വിപുലമായ വിപണിയായിരുന്നു തമിഴ്‌ ഗാനങ്ങളുടെ ചെലവേറിയ ഓര്‍ക്ക്സ്റ്റ്രയുടെ പിന്‍ബലം. ഹിന്ദി കഴിഞ്ഞാല്‍ ഓര്‍ക്കെസ്റ്റ്ര ഇത്ര വിപുലമായി അറേഞ്ജ്‌ ചെയ്യുന്ന മറ്റൊരു സംഗീതശാഖ ഇല്ല തന്നെ. &lt;br /&gt;&lt;br /&gt;മേല്‍പ്പറഞ്ഞ ശൈലികള്‍ ആവര്‍ത്തനവിരസമായി അനുഭവപ്പെടാന്‍ തുടങ്ങുന്ന കാലത്താണ്‌ മാറ്റത്തിണ്റ്റെ ശംഖൊലിയുമായി ഇളയരാജ രംഗപ്രവേശം ചെയ്തത്‌. തമിഴ്‌ സിനിമാസംഗീതത്തെ കര്‍ണ്ണാടകസംഗീതത്തിണ്റ്റെ ശക്തമായ സ്വാധീനത്തില്‍ നിന്നും മോചിപ്പിക്കുകയും ഈണങ്ങളെ ലളിതമാക്കി നാടോടി ശീലുകളും ഗ്രാമീണസംഗീതസങ്കല്‍പ്പങ്ങളും അവയില്‍ സിവേശിപ്പിക്കുകയും ചെയ്തു കൊണ്ട്‌ തികച്ചും നൂതനമായൊരു ഗാനസരണി വെട്ടിത്തളിക്കുകയായിരുന്നു 'അന്നക്കിളി' യിലെ ഗാനങ്ങള്‍. സംഗീതത്തിണ്റ്റെ അപചയം എന്ന്‌ കടുത്ത സംഗീതയാഥാസ്തിഥികര്‍ വിധിയെഴുതിയ ഈ പുതിയ പാതയിലൂടെയായിരുന്നു പിന്നീട്‌ തമിഴ്‌ സിനിമാസംഗീതത്തിണ്റ്റെ പ്രയാണം. മുഖ്യമായും ഇളയരാജ തയൊയിരുന്നു അതിനു ചുക്കാന്‍ പിടിച്ചിരുതും. ഗ്രാമീണഗാനങ്ങളില്‍ നിന്ന്‌ പാശ്ചാത്യ ക്ളാസ്സിക്കല്‍-ഡിസ്കോ സംഗീതത്തിലേക്കുമൊക്കെ തമിഴ്‌ സംഗീതത്തിണ്റ്റെ തനിമ നിലനിര്‍ത്തിക്കൊണ്ട്‌ ഇളയരാജയ്ക്ക്‌ സഞ്ചരിക്കാനായി. തമിഴ്‌ സംഗീതത്തെ ഇലക്ട്രോണിക്‌ യുഗത്തിലേക്ക്‌ കൈ പിടിച്ചുയര്‍ത്തിയതും ഇളയരാജയുടെ ഈണങ്ങള്‍ തന്നെ (പുന്നകൈ മന്നന്‍, വിക്രം). &lt;br /&gt;&lt;br /&gt;ഈയൊരു പശ്ചാത്തലത്തിലാണ്‌ അതിശയിപ്പിക്കുന്ന ശബ്ദപ്രപഞ്ചവുമായി എ.ആര്‍.റഹ്മാന്‍ തമിഴ്‌ സിനിമാസംഗീതത്തിലേക്ക്‌ രംഗപ്രവേശം ചെയ്യുന്നത്‌. 'റോജ' യിലൂടെയും 'തിരുടാ തിരുടാ' യിലൂടെയും റഹ്മാന്‍ ഉയര്‍ത്തിയ നൂതനമായ ശബ്ദസങ്കല്‍പ്പങ്ങള്‍ക്ക്‌ സംഗീതപരമായൊരു മറുപടി നല്‍കാന്‍ ഇളയരാജയ്ക്ക്‌ കഴിയാതെ വന്നപ്പോള്‍ തമിഴ്‌ സംഗീതം വീണ്ടും വിഭിന്നമായൊരു പാതയിലേക്കു നീങ്ങുകയായിരുന്നു. &lt;br /&gt;&lt;br /&gt;ഇത്രയും പ്രൌഢഗാംഭീര്യമാര്‍ന്ന പാരമ്പര്യമുള്ള ഈ സംഗീതശാഖ ഇന്നെത്തി നില്‍ക്കുന്നത്‌ എവിടെയാണ്‌? വൈകാരികമായി ആസ്വാദകനോട്‌ ഒന്നും സംവദിക്കുവാനില്ലാത്ത നിരര്‍ത്ഥകമായ സ്വരസംയോജനം മാത്രമാണ്‌ ഇന്ന്‌ വിപണിയിലിറങ്ങു മിക്ക തമിഴ്‌ ഗാനങ്ങളും. നൂതനമായ നായകസങ്കല്‍പ്പങ്ങള്‍ക്ക്‌ സംഗീതപരമായൊരു ഭാഷ്യം ചമയ്ക്കുക എന്നതു മാത്രമാണ്‌ ഇപ്പോഴത്തെ തമിഴ്‌ ഗാനങ്ങള്‍ ലക്ഷ്യമാക്കുന്നത്‌. 2008 ഇണ്റ്റെ ആദ്യപകുതി പിന്നിടുമ്പോള്‍ ഓര്‍ത്തു വയ്ക്കാവുന്ന ഒരു ഗാനം പോലും തമിഴില്‍ ഇറങ്ങിയിട്ടില്ല എന്നത്‌ ഈ ദയനീയാവസ്ഥയ്ക്ക്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌. &lt;br /&gt;&lt;br /&gt;തമിഴ്‌ സിനിമാസംഗീതം വഴിവിട്ട്‌ സഞ്ചരിക്കാന്‍ തുടങ്ങുത്‌ തൊണ്ണൂറുകളുടെ ആദ്യപകുതിയോടെയാണ്‌. പുതിയൊരു പാത വെട്ടിത്തുറന്ന റഹ്മാണ്റ്റെ നല്ല ഈണങ്ങളുടെ എണ്ണം കുറയുകയും അദ്ദേഹം ആവിഷ്കരിച്ച ചില നല്ലതല്ലാത്ത പ്രവണതകള്‍ അതേ പടി മറ്റുള്ളവര്‍ അനുകരിക്കുകയും ചെയ്തതോടെയാണ്‌ നിലവാരത്തില്‍ തമിഴ്‌ ഗാനങ്ങള്‍ പിറകോട്ടു പോയത്‌. ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ ഇളയരാജയ്ക്ക്‌ പകരമാകാന്‍ റഹ്മാനു കഴിയാതെ വന്നപ്പോള്‍ ദേവ, വിദ്യാസാഗര്‍, ശിര്‍പ്പി എന്നിങ്ങനെ അനവധി സംഗീതസംവിധായകര്‍ രംഗപ്രവേശം ചെയ്യുകയുണ്ടായി. ഇവര്‍ ചെയ്ത കുറേ നല്ല ഗാനങ്ങളാണ്‌ തൊണ്ണൂറുകളില്‍ തമിഴ്‌ സംഗീതത്തെ ഏറെക്കുറെ പിടിച്ചു നിര്‍ത്തിയതും. &lt;br /&gt;&lt;br /&gt;എന്നാല്‍ തൊണ്ണൂറുകളുടെ അന്ത്യത്തോടെ പുതിയ സിനിമകള്‍ ഉയര്‍ത്തി വിട്ട ഡബ്ബാംകൂത്ത്‌ സംസ്കാരം ഗാനങ്ങളിലും പ്രതിഫലിക്കാന്‍ തുടങ്ങി. താളവാദ്യങ്ങളുടെ അച്ചടക്കമില്ലാത്ത സംയോജനവും നിരര്‍ഥകവും ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ കുത്തി നിറച്ചതും ആഭാസകരവുമായ വരികളും ഉച്ചാരണശുദ്ധി ലവലേശമില്ലാത്ത ആലാപനവും ഒക്കെ ചേര്‍ന്ന്‌ ഒരു തെരുവു പേക്കൂത്തിണ്റ്റെ നിലവാരത്തിലേക്കാണ്‌ ഇത്തെ തമിഴ്‌ ഗാനങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌. ഭാവനയുടെ ഉറവ വറ്റി വരണ്ട ഗാനസ്രഷ്ടാക്കള്‍ക്ക്‌ മൌലികമായ ഒരു ഗാനം സൃഷ്ടിക്കുന്നതിലും താല്‍പര്യം പഴയ ഗാനങ്ങള്‍ എടുത്ത്‌ റീ-മിക്സ്‌ ചെയ്യാനാണ്‌ (പഴയ ഗാനങ്ങളോട്‌ കാണിക്കുന്ന നീതി കേടാണോ? അതെ എന്നു വേണം പറയാന്‍) &lt;br /&gt;&lt;br /&gt;ഈ പ്രവണത പഴയ ഗാനങ്ങളിലും പ്രകടമായിരുന്നില്ലേ എന്ന ചോദ്യത്തിന്‌ ഉണ്ട്‌ എന്നു തന്നെയൊണുത്തരം. ഇളയരാജയുടെ തന്നെ എത്രയോ ഗാനങ്ങള്‍ അവയുടെ നൃത്തസ്വഭാവം കൊണ്ട്‌ ജനപ്രീതി നേടുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ താളാധിഷ്ഠിതമായ ഗാനങ്ങള്‍ ചെയ്തപ്പോഴും അവയില്‍ മെലഡിയും പാശ്ചാത്യ ക്ളാസിക്കല്‍ അംശങ്ങളും ഒക്കെ നില നിര്‍ത്താന്‍ രാജ ഏറെ ശ്രദ്ധിച്ചിരുന്നു. ഈ ക്രിയേറ്റിവിറ്റിയുടെ ഏറ്റവും നല്ല ഉദാഹരാണങ്ങളാണ്‌ 'വാന്‍മേഘം', 'നേത്ത്‌ ഒരുത്തര', 'നല്ലിരവ്‌ മെല്ല മെല്ല' തുടങ്ങിയ ഗാനങ്ങള്‍.പാശ്ചാത്യ ക്ളാസ്സിക്കല്‍ സംഗീതത്തിലെ ഹാര്‍മണിയും കൌണ്ടര്‍പോയിണ്റ്റുമൊക്കെ യോജ്യമായ അളവില്‍ താളവാദ്യഘടനയില്‍ സന്നിവേശിപ്പിക്കുകയും ഓരോ ഉപകരണങ്ങളുടേയും ശബ്ദനിലവാരം സന്തുലിതമായ അനുപാതത്തില്‍ നിലനിര്‍ത്തുകയും അതു വഴി ഗാനത്തിണ്റ്റെ മൊത്തത്തിലുള്ള ഘടന ഉടവു തട്ടാതെ സൂക്ഷിക്കുകയും ചെയ്യുതില്‍ രാജ അതീവ ശ്രദ്ധ പതിപ്പിച്ചിരുന്നു. അതു കൊണ്ടു തന്നെ ഒരു 'ബഹളം' എന്ന പ്രതീതി ഇത്തരം ഗാനങ്ങളില്‍ അനുഭവപ്പെടാറില്ല തന്നെ. ഇന്നത്തെ ഗാനങ്ങളില്‍ മഷിയിട്ടു നോക്കിയാല്‍ കാണാത്തതും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ തന്നെ. &lt;br /&gt;&lt;br /&gt;നിലവാരത്തകര്‍ച്ചയ്ക്ക്‌ വേറെയുമുണ്ട്‌ കാരണങ്ങള്‍. വയലിന്‍, സെല്ലോ, ബേസ്‌ ഗിറ്റാര്‍, സാക്സ്‌, ഡ്രംസ്‌ തുടങ്ങിയ ഉപകരണങ്ങള്‍ ഗാനങ്ങളില്‍ നിന്ന്‌ അപ്രത്യക്ഷമാകുകയും അവയുടെ സ്ഥാനത്ത്‌ സിന്തസൈസറുകള്‍ അവതരിക്കുകയും ചെയ്തപ്പോള്‍ നഷ്ടപ്പെട്ടത്‌ ഗാനങ്ങളുടെ ആത്മാവു തന്നെയായിരുന്നു. മാനുഷികമായ ഇടപെടല്‍ കുറയുന്തോറും ഗാനങ്ങളില്‍ യാന്ത്രികതയുടെ അംശം വര്‍ദ്ധിച്ചു. ഒറ്റ ടേക്കിലല്ലാത്ത മുറിഞ്ഞു മുറിഞ്ഞുള്ള ആലാപനം ഗാനത്തിണ്റ്റെ മൊത്തം ഭാവാത്മകതയാണ്‌ ചോര്‍ത്തിക്കളയുത്‌. ഇതിലുപരിയാണ്‌ വികലമായ തമിഴ്‌ ഉച്ചാരണം സൃഷ്ടിക്കുന്ന അഭംഗിയും. ചുരുക്കിപ്പറഞ്ഞാല്‍ ആലേഖന നിലവാരമൊഴിച്ചാല്‍ തമിഴ്‌ സംഗീതത്തില്‍ മൌലികതയും നിലവാരവുമെല്ലാം കുത്തനെ താഴോട്ടു തന്നെ. &lt;br /&gt;&lt;br /&gt;എം.എസ്‌.വിശ്വനാഥന്‍, കെ.വി.മഹാദേവന്‍ എന്നീ കുലപതികളില്‍ നിന്ന്‌ ഇളയരാജയിലെത്തിയപ്പോഴും കര്‍ണ്ണാടകസംഗീതത്തിലെ രാഗഭാവങ്ങള്‍ വിരളമായെങ്കിലും ഈണങ്ങളില്‍ പ്രതിഫലിക്കാറുണ്ടായിരുന്നു. രാജയുടെ അനിഷേധ്യമായ ആധിപത്യമുണ്ടായിരു എണ്‍പതുകളിലാണ്‌ ആസ്വാദകമനസ്സുകളിലേക്ക്‌ എം.എസ്‌.വിയുടെ സിന്ധുഭൈരവി രാഗാധിഷ്ഠിതമായ 'ഉനക്കെന്ന മേലെ നിണ്റ്റ്രായ്‌' എന്ന ഗാനം പെയ്തിറങ്ങിയത്‌. ഓര്‍ക്കെസ്റ്റ്രയെ സിംഫണിയുടെ നിലവാരത്തിലേക്ക്‌ എടുത്തുയര്‍ത്തിയ 'ദളപതി' യിലാണ്‌ കല്യാണിയും ഹംസാനന്ദിയുമൊക്കെ വയലിനുകളുടെ അകമ്പടിയോടെ പുനരവതരിച്ചത്‌. അവയെ അപേക്ഷിച്ചു നോക്കുമ്പോള്‍ ന്നൈത്തെ ഗാനങ്ങള്‍ കര്‍ണ്ണാടകസംഗീതത്തില്‍ നിന്നും തിരികെ വരാനാകത്ത വിധം ബഹുദൂരം അകന്നു കഴിഞ്ഞിരിക്കുന്നു. &lt;br /&gt;&lt;br /&gt;പഴയ തലമുറയില്‍പ്പെട്ട ശങ്കര്‍-ഗണേഷ്‌, മരഗതമണി, ആദിത്യന്‍ എന്നിവരൊന്നും ഇന്ന്‌ സജീവമായി രംഗത്തില്ല. ദേവ, വിദ്യാസാഗര്‍, ഇളയരാജ, റഹ്മാന്‍ എന്നിവര്‍ക്കൊന്നും പഴയ നിലവാരത്തിലേക്കൊട്ടുയരാനും സാധിക്കുന്നില്ല. 'പിതാമഹന്‍' ഉ ശേഷം സ്മരണീയമായൊരൊറ്റ ഗാനം പോലും ചെയ്യാന്‍ ഇളയരാജയ്ക്കു കഴിഞ്ഞിട്ടില്ല. 'ദില്‍', 'വില്ലന്‍' തുടങ്ങിയവയ്ക്കു ശേഷം വിദ്യാസാഗറിണ്റ്റെ സ്ഥിതിയും ഏതാണ്ടിതു പോലെത്തന്നെ. 'ശിവാജി' റഹ്മാനൊട്ടു രക്ഷയായതുമില്ല. ചിത്രങ്ങളുടെ എണ്ണത്തില്‍ മുന്നിട്ടു നില്‍ക്കു യുവന്‍ ശങ്കര്‍ രാജയ്ക്കാകട്ടെ സ്വന്തം പിതാവിണ്റ്റെ പ്രശസ്തി മാത്രമാണ്‌ ബലമായിട്ടുള്ളത്‌. പ്രതീക്ഷയോടെ ഉറ്റു നോക്കാവുന്ന് ഒരൊറ്റ സംഗീത സംവിധായകന്‍ പോലും തമിഴില്‍ ഇന്നില്ല. ഒരു കാലത്ത്‌ ആസ്വാദകരെ പുളകം കൊള്ളിച്ചിരുന്ന എസ്‌.പി.ബാലസുബ്രമണ്യം, എസ്‌.ജാനകി, യേശുദാസ്‌ എന്നിവര്‍ തമിഴ്‌ സിനിമാസംഗീതത്തില്‍ നിന്നും ഏതാണ്ട്‌ പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയാണ്‌. &lt;br /&gt;&lt;br /&gt;ആവര്‍ത്തനവിരസമെങ്കിലും അല്‍പമെങ്കിലും ശ്രവണസുഖങ്ങളായ ഗാനങ്ങള്‍ ചെയ്യുന്നത്‌ ഹാരിസ്‌ ജയരാജ്‌ മാത്രമാണ്‌. ഒരേ നോട്ടുകളും ഈണങ്ങളും തല തിരിച്ചിടുകയാണെങ്കിലും 'മിന്നലേ', 'ഗജിനി', 'വേട്ടയാട്‌ വിളയാട്‌' എന്നിവ ഹൃദ്യമാക്കാന്‍ ഹാരിസ്‌ ജയരാജിനു കഴിഞ്ഞിട്ടുണ്ട്‌. 'അമര്‍ക്കളം', 'ഓേട്ടോഗ്രാഫ്‌' എന്നീ ചിത്രങ്ങളിലൂടെ ഭരദ്വാജും കഴിവു തെളിയിച്ചിട്ടുണ്ട്‌. എന്നാല്‍ ഇവയെല്ലാം വളരെ ചുരുക്കം മാത്രം. &lt;br /&gt;&lt;br /&gt;ദിശ നഷ്ടപ്പെട്ട്‌ നട്ടം തിരിഞ്ഞു നില്‍ക്കുകയാണ്‌ തമിഴ്‌ സിനിമാ സംഗീതം. പ്രതീക്ഷയ്ക്കു വക നല്‍കുന്ന ഒന്നും വിദൂരതയില്‍പ്പോലും കാണുവാനില്ല. പഴയ ഗാനങ്ങള്‍ വീണ്ടും വീണ്ടും കേട്ട്‌ നമുക്കാസ്വദിക്കാം. പുതിയ ഗീതങ്ങളുടെ പുതിയ വ്യാകരണങ്ങള്‍ പുതിയ പുസ്തകത്താളുകളില്‍ എഴുതിച്ചേര്‍ക്കാം. &lt;br /&gt;&lt;br /&gt;ഇടയ്ക്കിടെ തമിഴ്‌ ഗാനങ്ങളുടെ ചുവടു പിടിക്കുന്ന ഒരു രീതി മലയാള സംഗീതത്തില്‍ കാണാറുണ്ട്‌. ഒരു 'ഓ പോട്‌' സംസ്കാരം മലയാളത്തിലേക്കും എന്നെങ്കിലും കടന്നു വരുമോ? കാത്തിരുന്നു കാണുക തന്നെ. &lt;br /&gt;&lt;br /&gt;-നിഖില്‍ വേണുഗോപാല്‍ &lt;br /&gt;    06-06-2008&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-2334222130942659107?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/2334222130942659107/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=2334222130942659107' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/2334222130942659107'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/2334222130942659107'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/06/blog-post_19.html' title='തമിഴ്‌ സംഗീതം-ഇനി എങ്ങോട്ട്‌?'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-8964214555503759801</id><published>2008-06-04T20:42:00.003+05:30</published><updated>2008-06-20T14:47:15.111+05:30</updated><title type='text'>നീലാംബരി - പ്രണയത്തിണ്റ്റെ ഗാനപരാഗം...</title><content type='html'>ഓര്‍മ്മകളുടെ പ്രണയകാലത്തേക്കും ഗതകാലസ്മരണകളിലേക്കും ഒരു മടക്കയാത്ര - നീലാംബരി എന്ന തരംഗിണിയുടെ ലളിതഗാനസമാഹാരത്തെ അങ്ങിനെ വിശേഷിപ്പിക്കാം. സംഗീതസങ്കല്‍പങ്ങള്‍ കൊണ്ടും അതിശയിപ്പിക്കുന്ന കവിഭാവന കൊണ്ടും ആസ്വാദകരെ പുളകം കൊള്ളിച്ചിരുന്ന മലയാള ലളിതസംഗീതത്തിണ്റ്റെ വിസ്മയകരമായ പുനര്‍ജന്‍മമാണ്‌ നാം നീലാംബരിയില്‍ കാണുന്നത്‌. പ്രണയം കോരിത്തരിക്കുന്ന വരികളുടെ സംഗീതാവിഷ്കാരത്തിലൂടെ കാലികമായ അപ്രസക്തസൃഷ്ടികള്‍ക്കിടയില്‍ വേറിട്ടൊരു അനുഭവമാകുന്നു നീലാംബരി. മലയാള ലളിതഗാനശാഖയുടെ ഭംഗിയും ലാളിത്യവും ചൈതന്യവും തനിമയും ഒന്നും നശിച്ചിട്ടില്ലെന്ന പ്രത്യാശ നീലാംബരി നമുക്കു നല്‍കുന്നുണ്ട്‌. &lt;br /&gt;&lt;br /&gt;അതിശയകരമായൊന്നും ഈ ഗാനസമാഹാരത്തില്‍ നിന്നും ലഭിക്കുന്നില്ല. എങ്കിലും മലയാളസംഗീതം ഇന്ന്‌ എത്തി നില്‍ക്കുന്നിടത്തു നിന്ന്‌ കൊണ്ട്‌ മറ്റു സൃഷ്ടികളുമായൊരു താരതമ്യം നടത്തുമ്പോള്‍ തീര്‍ച്ചയായും ഈ ഗാനസമഹാരത്തിണ്റ്റെ മൂല്യം നമുക്കനുഭവപ്പെടും. കോലക്കുഴല്‍ വിളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നായിരുന്നില്ല നീലാംബരി. &lt;br /&gt;&lt;br /&gt;യേശുദാസിണ്റ്റെ കൃത്യതയര്‍ന്ന ആലാപനത്തില്‍ 'അഴകായ്‌ വിരിയും നീലാംബരി നീ' എന്ന ഗാനത്തോടെ നീലാംബരി ആരംഭിക്കുകയായ്‌. കാലികമായ ഘടകങ്ങള്‍ യോജ്യമായ അളവില്‍ സന്നിവേശിപ്പിക്കുമ്പോളും പരിചരണത്തില്‍ അവശ്യം വേണ്ട സൂക്ഷ്മതയും വൈകാരികതയും ലാളിത്യവും ഒക്കെ നിലനിര്‍ത്താന്‍ സംഗീതസംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. യേശുദാസിണ്റ്റെ ആലാപനം അതീവഹൃദ്യം. സംഗീതം: അയിരൂറ്‍ സദാശിവന്‍ &lt;br /&gt;&lt;br /&gt;പൂത്തുലയുന്ന പ്രണയത്തിണ്റ്റെ വസന്തകാലത്തേക്കാണ്‌ 'ഹൃദയവനിയില്‍ പൂമെത്തയൊരുക്കും പൂക്കാലം' എന്ന യുഗ്മഗാനം അനുവാചകനെ കൊണ്ടു പോകുന്നത്‌. വസന്തവും പ്രണയവും ഒത്തു ചേരുന്നതിണ്റ്റെ ഹര്‍ഷാരവവും തുടിപ്പുകളും ഈ ഗാനത്തില്‍ നമുക്കു കേള്‍ക്കാം (ഓര്‍ക്കുന്നില്ലേ, ഉത്സവഗാനങ്ങളും പൊന്നോണതരംഗിണിയും?) . പ്രകൃതിയുടേയും ഓണത്തിണ്റ്റേയും പ്രണയസങ്കല്‍പ്പങ്ങള്‍ നമ്മുടെ ലളിതഗാനങ്ങള്‍ക്ക്‌ മാത്രം അവകാശപ്പെടാവുന്ന ഒരു സങ്കേതമാണ്‌. ശ്വേതയുടെ ആലാപനം ഗാനത്തിന്‌ ചേര്‍ന്നതായില്ല എന്നൊരു ന്യൂനത മാത്രം. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍ &lt;br /&gt;&lt;br /&gt;ശോകഭാവസ്പര്‍ശമുള്ളതാണ്‌ 'മോഹങ്ങള്‍ കൊണ്ടു ഞാനൊരു' എന്ന ഹിന്ദോളരാഗഭാവാധിഷ്ഠിതമായ ഗാനം. ഈ ഗാനത്തിണ്റ്റെ ചരണത്തിലെ ഭാവസഞ്ചാരവും സ്വരവിന്യസനവും തികച്ചും ആസ്വാദനീയം തന്നെ. ഇടയില്‍ പ്രത്യക്ഷപ്പെടുന്ന സൂക്ഷ്മമായ വയലിന്‍ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ആവര്‍ത്തനവിരസമായ രണ്ടാമത്തെ 'ഇണ്റ്റര്‍ലൂഡ്‌' ഗാനസഞ്ചാരത്തിണ്റ്റെ ആസ്വാദനീയതയ്ക്ക്‌ ഭംഗം വരുത്തുന്നുണ്ട്‌. ആലാപനം: യേശുദാസ്‌. സംഗീതം: അയിരൂറ്‍ സദാശിവന്‍ &lt;br /&gt;&lt;br /&gt;സന്ധ്യാനേരത്ത്‌ വിളക്കു വച്ച്‌ പ്രിയമാനസനെ കാത്തിരിക്കുന്ന 'പ്രിയമാനസാ' എന്ന ഗാനം സുജാതയുടെ മധുരമായ ആലാപനം കൊണ്ട്‌ ഹൃദ്യമായിരിക്കുന്നു. സമാഹാരത്തിലെ മികച്ച ഗാനങ്ങളിലൊന്ന്‌. മോഹനരാഗസ്പര്‍ശമുള്ള സ്വരസഞ്ചാരം വരികളുടെ ഭാവം കൃത്യമായ്‌ ഒപ്പിയെടുത്തിട്ടുണ്ട്‌. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍. &lt;br /&gt;&lt;br /&gt;മംഗളകരമായ മോഹനത്തില്‍ നിന്നും ദര്‍ബാരി കാനഡയില്‍ എത്തുന്നു 'നിന്‍ തേന്‍ നുകരുവാനായ്‌ വന്നു' എന്ന ഗാനത്തില്‍. ആലാപനം: യേശുദാസ്‌. സംഗീതം: അയിരൂറ്‍ സദാശിവന്‍. സമാഹാരത്തിലെ മറ്റൊരു മേന്‍മയാര്‍ന്ന ഗാനമാണ്‌ 'സാലഭഞ്ജിക സമം നിന്‍'. ആലാപനം: യേശുദാസ്‌. സംഗീതം: അയിരൂറ്‍ സദാശിവന്‍. മറ്റു പ്രത്യേകതകളൊന്നും അവകാശപ്പെടാനാകാത്ത 'രാത്രി ഉറങ്ങും നേരം' യേശുദാസ്‌ ആലപിച്ചിരിക്കുന്നു. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍. &lt;br /&gt;&lt;br /&gt;'വിട പറയും സന്ധ്യേ' എന്ന ഒരൊറ്റ ഗാനം മതി - നീലാംബരി ഒരു വേറിട്ട അനുഭവമാകാന്‍. പ്രകൃതിയും പ്രണയവും ഇണചേരുന്ന ഗാനസങ്കല്‍പം ഓര്‍മ്മകളുടെ വസന്തവും ശിശിരവുമൊക്കെ മനസ്സില്‍ വരച്ചിടുന്നു. യേശുദാസ്‌ എന്ന ഗായകന്‌ പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല എന്ന സത്യം ഈ ഗാനം നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അത്രയ്ക്ക്‌ മധുരതരവും ഭാവസമ്പുഷ്ടവുമാണ്‌ യേശുദാസ്‌ ഈ ഗാനത്തിനു നല്‍കിയ സ്വരാവിഷ്കാരം. സംഗീതം: ചുള്ളിമാനൂറ്‍ ഷാജഹാന്‍.&lt;br /&gt;&lt;br /&gt; 'വിള കൊയ്യാപ്പാടത്ത്‌' (യേശുദാസ്‌), 'മഴമുകിലിന്‍ നാട്ടില്‍' (വിജയ്‌ യേശുദാസ്‌) എന്നിങ്ങനെ രണ്ടു ഗാനങ്ങള്‍ കൂടിയാകുമ്പോള്‍ നീലാംബരി പെയ്തു തീരുന്നു. ഇടവപ്പാതിയ്ക്ക്‌ തകര്‍ത്തു പെയ്യുന്ന മഴയത്ത്‌, മേഘാവൃതമായ ആകാശം സാക്ഷി നിര്‍ത്തി പ്രണയം പങ്കു വച്ചതിണ്റ്റെ നിര്‍വൃതിയും ബാക്കിയാക്കി..... &lt;br /&gt;&lt;br /&gt;ഈ സമഹാരത്തിലെ ഓരോ ഗാനവും ഒരു നിശ്ചിതനിലവാരമെങ്കിലും പുലര്‍ത്തുന്നുണ്ട്‌. സിതാര്‍, വയലിന്‍, പുല്ലാങ്കുഴല്‍ എന്നിവയുടെ ഔചിത്യപൂര്‍ണ്ണമായ സംയോജനം ഓര്‍ക്കെസ്റ്റ്രയുടെ എടുത്തു പറയേണ്ട പ്രത്യേകത തന്നെ. ഗാനങ്ങള്‍ തീര്‍ത്ത വൈകാരികസങ്കേതങ്ങള്‍ ശ്രോതാവിനെ കൊണ്ടു പോകുന്നത്‌ പോയകാലത്തിണ്റ്റെ നൊമ്പരമൂറുന്ന സുഖസ്വപ്നങ്ങളിലേക്കാണ്‌. പ്രകൃതിയുടെ പ്രണയവുമായ്‌ ഒത്തുനില്‍ക്കുന്ന തികച്ചും കാല്‍പനികമായ ഒരു അനുഭൂതിയാണ്‌ ഈ ഗാനങ്ങളുടെ വരികളിലൂടെ കടന്നു പോകുമ്പോള്‍ നമുക്കനുഭവപ്പെടുന്നത്‌. (രചന: തോമസ്‌ സാമുവല്‍) &lt;br /&gt;&lt;br /&gt;യേശുദാസിണ്റ്റെ ഗന്ധര്‍വ്വസ്വരവും കിടയറ്റ, കൃത്യവും ഭാവസാന്ദ്രവുമായ ആലാപനവുമാണ്‌ ഈ ഗാനസമാഹാരത്തെ മറ്റൊരു നിലയിലേക്ക്‌ ഉയര്‍ത്തുന്നത്‌. മലയാള ലളിതഗാനങ്ങള്‍ക്ക്‌ ഇതിനപ്പുറം ഒരു സ്വരാവിഷ്കാരമില്ല തന്നെ. ഗാനങ്ങളിലെ ഓരോ പദങ്ങളും അവയുടെ അര്‍ഥവും ഭാവവ്യാപ്തിയുമുല്‍ക്കൊണ്ട്‌ 'റജിസ്റ്റര്‍' ചെയ്യുന്നതില്‍ യേശുദാസ്‌ പ്രകടമാക്കുന്ന സൂക്ഷ്മതയും പൂര്‍ണ്ണതയും പാടിത്തെളിഞ്ഞു വരുന്ന യുവതലമുറയിലെ ഓരോ ഗായകനും ഗായികയും മാതൃകയാക്കേണ്ടതാണ്‌. ഒരൊറ്റ ഗാനം മാത്രമെങ്കിലും 'പ്രിയമാനസനി' ല്‍ സുജാതയും കസറി. &lt;br /&gt;&lt;br /&gt;ന്യൂനതകള്‍ ഇല്ലെന്നല്ല. നല്ലതെന്നു തന്നെ വിശേഷിപ്പിക്കാമെങ്കിലും പുതുമയൊന്നും അവകാശപ്പെടാനാകാത്തതാണ്‌ ഓര്‍ക്കെസ്റ്റ്രയും ഗാനപരിചരണവും. സിതാറിണ്റ്റേയും മറ്റും ആവര്‍ത്തനവിരസമായ പ്രയോഗം ചിലപ്പോഴെങ്കിലും ഗാനഭംഗിയ്ക്ക്‌ കോട്ടം വരുത്തുന്നുണ്ട്‌. തെറ്റില്ലാതെ ആലപിച്ചിട്ടുണ്ടെങ്കിലും ശ്വേതയുടേയും വിജയ്‌ യേശുദാസിണ്റ്റേയും ആലാപനം ശരാശരി മാത്രം. ഗാനങ്ങളുടെ നിലവാരത്തിനൊപ്പം അവ എത്തി എന്നു കരുതുക വയ്യ. &lt;br /&gt;&lt;br /&gt;ഇവയ്ക്കെല്ലാമുപരി, പ്രസ്തുത ഗാനങ്ങളില്‍ പ്രകടമായ മറ്റൊരു ന്യൂനതയാണ്‌ (അതോ പ്രത്യേകതയോ?) രവീന്ദ്രണ്റ്റെ ഗാനശൈലിയോടുള്ള പരധിയില്‍ക്കവിഞ്ഞ സാമീപ്യം. സംഗീതം ആരെന്നറിയാതെ കേട്ടിരുന്നെകില്‍ രവീന്ദ്രനെന്നു തെറ്റിദ്ധരിക്കുക പോലും ചെയ്തു പോകുമായിരുന്ന രണ്ടോ മൂന്നോ ഗാനങ്ങളെങ്കിലും ഈ ഗാനസമാഹാരത്തിലുണ്ട്‌. 'സാലഭഞ്ജിക' എന്നു തുടങ്ങുന്ന ഗാനത്തിണ്റ്റെ ഈണസഞ്ചാരവും സിതാര്‍-വയലിന്‍ പ്രയോഗവും ശ്രദ്ധിക്കുക. &lt;br /&gt;&lt;br /&gt;എങ്കിലും നമുക്കു ക്ഷമിക്കാം.തരംഗിണിയ്ക്കും യേശുദാസിനും നന്ദി രേഖപ്പെടുത്താം. മലയാള സംഗീതത്തെ ധന്യമാക്കാന്‍, പ്രത്യാശകള്‍ നില നിര്‍ത്താന്‍, അര്‍ഥരഹിതമായ ശബ്ദസങ്കലനങ്ങള്‍ക്കിടയില്‍, കാതുകള്‍ക്കും മനസ്സിനും കുളിരു പകരുന്ന, രസനയുടെ ചേതനകളെ ഉദ്ദീപിപ്പിക്കുന്ന നീലാംബരികള്‍ ഇനിയും ഉണ്ടാകട്ടെ. &lt;br /&gt;&lt;br /&gt;കുറിപ്പ്‌:- ഒരിക്കല്‍ക്കൂടി പറയട്ടെ. ഇത്‌ തികച്ചും കാലികമായ ഒരു വിലയിരുത്തല്‍ മാത്രമാകുന്നു. ഇന്ന്‌ വിപണിയിലിറങ്ങുന്ന മറ്റു സൃഷ്ടികളുമായ്‌ ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമാണ്‌ ഈ ഗാനസമാഹാരം അമൂല്യമാകുന്നത്‌. അല്ലാതെ വിലയിരുത്തിയാല്‍ ഈ ഗാനങ്ങള്‍ വെറും സാധാരണം എന്നു തോന്നാം. ഈ ആല്‍ബം 2007 ആഗസ്റ്റില്‍ തരംഗിണി പുറത്തിറക്കിയതാണ്‌. സിഡി വില: 75 രൂപ &lt;br /&gt;&lt;br /&gt;                                                                                     - നിഖില്‍ വേണുഗോപാല്‍&lt;br /&gt;                                                                                          04-06-2008&lt;br /&gt;&lt;br /&gt;Search Tags: Neelambari, Yesudas, Tharangini, Malayalam Light Music&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-8964214555503759801?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/8964214555503759801/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=8964214555503759801' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/8964214555503759801'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/8964214555503759801'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/06/blog-post.html' title='നീലാംബരി - പ്രണയത്തിണ്റ്റെ ഗാനപരാഗം...'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-6817137839057551760</id><published>2008-04-25T20:29:00.020+05:30</published><updated>2008-06-05T14:47:10.753+05:30</updated><title type='text'>പോണ്ടിച്ചേരി-ചിദംബരം(ഏപ്രില്‍-2006)</title><content type='html'>'ഉണ്ടിരിക്കും നായര്‍ക്കൊരു വിളി' എന്നു പറഞ്ഞതു പോലെ, ഉണ്ടിരിക്കും പ്രോഗ്രാമ്മര്‍ക്കൊരു വിളി വരുന്നു. മദിരാശിയില്‍ നിന്ന്‌. പഴയ സുഹൃത്ത്‌ രാമന്‍ തന്നെ. ഒരു യാത്രയുടെ സാധ്യതകളെക്കുറിച്ച്‌ വിശദമായ ചര്‍ച്ച നടന്നു. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞിരിക്കുന്നു. വിഷു ദിനത്തില്‍ വീട്ടില്‍ പോകാന്‍ കഴിയാഞ്ഞതിലുള്ള നിരാശ മൂത്തു നില്‍ക്കു സമയമായിരുന്നു. കൈയ്യകലത്തുള്ള സുഹൃത്തുക്കളെല്ലാവരും തന്നെ അവധിയിലും. അവരാരുമില്ലാതെ ബാംഗ്ളൂരിലെ ഒരു അവധിദിനം പോലും വല്ലാതെ വിരസമാണ്‌.. എന്തു ചെയ്യും? ഒടുവില്‍ യത്രയാകുവാന്‍ തീരുമാനിച്ചു. മദിരാശി വഴി പോണ്ടിച്ചേരിക്ക്‌. അവിടുന്ന്‌ സമീപത്തുള്ള ചിദംബരത്തേക്കും. &lt;br /&gt;&lt;br /&gt;മടക്കയാത്രയെക്കുറിച്ച്‌ തല്‍ക്കാലം വേവലാതിപെട്ടില്ല. അത്‌ രാമന്‍ എങ്ങിനേയും ഏര്‍പ്പാടാക്കും എന്ന്‌ ഉറപ്പുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്‌ അധികമാരേയുമറിയിക്കാതെ ഹൊസൂരേക്ക്‌ വണ്ടി കയറി. മദിരാശിയെത്തിയതിനു ശേഷം വീട്ടിലറിയിക്കാം എന്നു തീരുമാനിച്ചു. &lt;br /&gt;&lt;br /&gt;ഹൊസൂറ്‍ നിന്ന്‌ കൃത്യം ഏഴരമണിക്ക്‌ മദിരാശിക്കുള്ള ബസ്സ്‌ പുറപ്പെടുന്നു. സാരഥിയുടെ ഭാഷ്യം ബസ്സ്‌ പുലര്‍ച്ചെ മൂന്നരമണിക്ക്‌ മദിരാശി എത്തുമെന്നയിരുന്നു. തമിഴ്നാട്‌ സര്‍ക്കാര്‍ ബസ്സാണ്‌. സീറ്റുകള്‍ക്കിടയിലുള്ള അകലം നന്നേ കുറവ്‌. ഏഴു മണിക്കൂറ്‍ ഒറ്റയിരുപ്പില്‍ സഞ്ചരിക്കുന്നത്‌ അത്ര സുഖപ്രദമാകാന്‍ വഴിയില്ലെന്ന്‌ യാത്ര പുറപ്പെട്ട്‌ അല്‍പ സമയത്തിനകം ബോദ്ധ്യമായി. യാത്രക്കാര്‍ ഉറങ്ങരുതെന്ന നിര്‍ബ്ബന്ധബുദ്ധിയാണെന്നു തോന്നുന്നു, ഈ സമയമത്രയും പാട്ടും സിനിമയും എന്നു വേണ്ട സര്‍വ്വത്ര ബഹളമായിരുന്നു ബസ്സില്‍. &lt;br /&gt;&lt;br /&gt;വെല്ലൂരില്‍ ഏകദേശം അരമണിക്കൂറ്‍ നിര്‍ത്തിയിട്ടതൊഴിച്ചാല്‍ യാത്രയുടെ ഗതിവേഗം പൊതുവേ തൃപ്തികരമായിരുന്നു. പ്രതീക്ഷിച്ചതിലും ഒരല്‍പം നേരത്തേ, പുലര്‍ച്ചെ രണ്ടു മണിക്കു മദിരാശിയിലെ 'ഗിണ്ടി' യില്‍ ബസ്സിറങ്ങി. രാമന്‍ അവിടെ കാത്തുനില്‍പ്പുണ്ടായിരുന്നു. താംബരത്തുള്ള രാമണ്റ്റെ വീട്ടില്‍ച്ചെന്ന്‌ ഒരല്‍പം വിശ്രമിച്ചു. &lt;br /&gt;&lt;br /&gt;ഇതിനിടെ പദ്ധതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞിരുന്നു. എല്ലാ സജ്ജീകരണങ്ങളോടു കൂടി, സൂര്യോദയത്തിനു നന്നേ മുന്‍പു തന്നെ, പുലര്‍ച്ചെ നാലു മണിക്ക്‌ ബൈക്കില്‍ യാത്രയാരംഭിക്കുകയായി. മഹാബലിപുരത്തു ചെന്ന്‌ സൂര്യോദയം കാണുക എന്നതാണ്‌ പ്രഥമലക്ഷ്യം. മദിരാശി നിന്ന്‌ മഹാബലിപുരം വഴി പോണ്ടിച്ചേരി വരെ രാജകീയമായ പാതയാണ്‌. ഈസ്റ്റ്‌ കോസ്റ്റ്‌ റോഡ്‌ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ തീരദേശപാതയോട്‌ ചേര്‍ന്ന്‌ അനേകം വിനോദസഞ്ചാരകേന്ദ്രങ്ങളുണ്ട്‌. വി.ജി.പി ഗോള്‍ഡ ബീച്ച്‌, മഹാബലിപുരം, ആലംപാറ, മുതലിയാര്‍ക്കുപ്പം തുടങ്ങിയവയെല്ലാം അവയില്‍പ്പെടും. &lt;br /&gt;&lt;br /&gt;പരിസരം ഉണര്‍ന്നു തുടങ്ങുതേ ഉണ്ടായിരുന്നുള്ളൂ. താമ്പരത്തു നിന്ന്‌ വെളച്ചേരിലിയിലെ ചതുപ്പു നിലങ്ങളും താണ്ടി ഷൊളിങ്കനല്ലൂറ്‍ റോഡും കടന്ന്‌ ഇ.സി.ആറില്‍. ഈസ്റ്റ്‌ കോസ്റ്റ്‌ റോഡില്‍ പ്രവേശിച്ച ഉടന്‍ തന്നെ ആദ്യം കണ്ട ചായക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. റേഡിയോവില്‍ നിന്നുയര്‍ന്നു വന്ന ഒരു പഴയ തമിഴ്‌ ഗാനത്തിണ്റ്റെ പശ്ചാത്തലത്തില്‍, ആവി പറക്കുന്ന ചുടുചായയും മോന്തി പരിസരമാകെ ഒരു വിഹഗവീക്ഷണം നടത്തി. നല്ല നിലാവുണ്ടായിരുന്നു. യാത്രയ്ക്കു തെരഞ്ഞെടുത്ത ദിവസം മോശമായില്ലെന്നു ഞാനോര്‍ത്തു. ആകാശത്ത്‌, വിശിഷ്യാ കിഴക്കേചക്രവാളത്തില്‍ ചെറിയൊരു മൂടലുണ്ട്‌. സൂര്യോദയം അതിണ്റ്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കുവാന്‍ സാധിക്കില്ലെന്ന്‌ ഏതാണ്ട്‌ തീര്‍ച്ചയായി. &lt;br /&gt;&lt;br /&gt;മഹാബലിപുരം വരെ ഏതാണ്ട്‌ ഒരു മണിക്കൂറ്‍ യാത്രയുണ്ട്‌. ബ്രാഹ്മമുഹൂര്‍ത്തമായതിനാല്‍ പാതയില്‍ വാഹനങ്ങളും മറ്റു വിഘ്നങ്ങളും വിരളം. എതിരേ വന്നിരുന്ന അപൂര്‍വ്വം ബസ്സുകളെല്ലാം പ്രകാശം താഴ്ത്തി വഴി തെളിച്ചു. ഇടതു വശത്ത്‌, കടലിണ്റ്റെ ഇരുണ്ട മുഖം ഇടയ്ക്കിടെ തിരിഞ്ഞു നോക്കി നിര്‍വൃതിയടഞ്ഞു കൊണ്ട്‌ യാത്ര തുടര്‍ന്നു. ചായക്കടയില്‍ നിന്നും കേട്ട 'സെന്ദൂരപ്പൂവേ' എന്ന ഗാനം മനസ്സില്‍ തിരയിളക്കുന്നു. ആലക്തിക വെളിച്ചം കൊണ്ട്‌ വിദൂരതകളിലെങ്ങോ പൊട്ടു കുത്തിയ ഇരുളിന്‌ വല്ലാത്തൊരു കുളിര്‍മ അനുഭവപ്പെട്ടു. കഴിയുന്നത്ര ദൂരം ഇതേ സ്ഥിതി തുടരാനായെങ്കില്‍ എന്നു കൊതിച്ചു പോയി. ചക്രവാള സീമകളില്‍ രാത്രികള്‍ എന്നും മനോഹരമാണ്‌. &lt;br /&gt;&lt;br /&gt;അഞ്ചുമണിയോടു കൂടി മഹാബലിപുരത്തെത്തി. ഭയപ്പെടുത്തു നിശ്ശബ്ദതയാണ്‌ ചുറ്റിലും. തീരത്തേക്കുള്ള പ്രധാന മാര്‍ഗ്ഗം അടച്ചിട്ടിരിക്കുകയായിരുന്നു. നിലാവ്‌ മാര്‍ഗ്ഗം തെളിച്ചു. സമീപത്തെ കടകള്‍ക്കു പിന്നിലൂടെയുള്ള ഊടുവഴിയിലൂടെ ഞങ്ങള്‍ കടല്‍ക്കരയിലെത്തി. പ്രകാശം പരന്നു തുടങ്ങിയിട്ടില്ല. അങ്ങിങ്ങായി ചില തദ്ദേശവാസികള്‍ ഇരിപ്പുറപ്പിച്ചിരിക്കുത്‌ ഞങ്ങള്‍ക്കു കാണാമായിരുന്നു. ആകെപ്പാടെ വൃത്തിഹീനമായാരു ചുറ്റുപാടാണ്‌. &lt;br /&gt;&lt;br /&gt;സംഋദ്ധമായ നിലാവാണ്‌ ചുറ്റിലും. ചന്ദ്രനില്‍ നിന്നുതിര്‍ന്നു വന്ന വെള്ളിവെളിച്ചം തിരുവള്ളുവര്‍ ശില്‍പത്തില്‍ തട്ടിത്തെറിച്ചുണ്ടായ നിഴലിണ്റ്റെ അരികു പറ്റി ഞങ്ങളിരുന്നു. &lt;br /&gt;&lt;a href="http://3.bp.blogspot.com/_JvTEOcGJXms/SBH0UkcBRqI/AAAAAAAAABM/evwIfLRJBTs/s1600-h/Slide6.JPG"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_JvTEOcGJXms/SBH0UkcBRqI/AAAAAAAAABM/evwIfLRJBTs/s320/Slide6.JPG" border="0" alt=""id="BLOGGER_PHOTO_ID_5193200479550654114" /&gt;&lt;/a&gt;&lt;br /&gt;മുന്‍പും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളതാണ്‌, കാറ്റിണ്റ്റെ ചലനമേതുമില്ലാത്തൊരു കടപ്പുറം. സന്ധ്യകളിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതീക്ഷകള്‍ക്ക്‌ വിശ്രമം നല്‍കിക്കൊണ്ട്‌ കിഴക്ക്‌ വെള്ള കീറിത്തുടങ്ങി. മൂടിക്കെട്ടി നിന്ന അന്തരീക്ഷം കാഴ്ചയെ മറച്ചു. മേഘങ്ങള്‍ മറ തീര്‍ത്ത ആകാശം കണ്ടു കൊണ്ട്‌ തൃപ്തിപ്പെടുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കടപ്പുറത്തിണ്റ്റെ വടക്കേ അറ്റത്ത്‌ കോവിലിണ്റ്റെ മതിലിനോടു ചേര്‍ന്ന്‌ കൂട്ടിയിട്ടിരു പാറക്കല്ലുകള്‍ക്കിടയില്‍ പ്രകാശം തട്ടിത്തെറിക്കുമ്പോള്‍ കിഴക്ക്‌ മേഘങ്ങള്‍ക്ക്‌ ഓറഞ്ച്‌ നിറമുണ്ടായിരുന്നു. &lt;a href="http://3.bp.blogspot.com/_JvTEOcGJXms/SBH1nkcBRrI/AAAAAAAAABU/QpbyRMiM9Vo/s1600-h/Slide8.JPG"&gt;&lt;img style="float:centre; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_JvTEOcGJXms/SBH1nkcBRrI/AAAAAAAAABU/QpbyRMiM9Vo/s320/Slide8.JPG" border="0" alt=""id="BLOGGER_PHOTO_ID_5193201905479796402" /&gt;&lt;/a&gt;&lt;br /&gt;തുലാവര്‍ഷസന്ധ്യകളിലും വേനല്‍ മഴ വിരുന്നിനെത്തു മേടമാസത്തെ സായാഹ്നങ്ങളിലും കാണു സൂര്യണ്റ്റെ അരുണ വര്‍ണ്ണം. &lt;br /&gt;&lt;a href="http://2.bp.blogspot.com/_JvTEOcGJXms/SBHz8UcBRpI/AAAAAAAAABE/_YAkKFu-TvE/s1600-h/Slide1.JPG"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_JvTEOcGJXms/SBHz8UcBRpI/AAAAAAAAABE/_YAkKFu-TvE/s320/Slide1.JPG" border="0" alt=""id="BLOGGER_PHOTO_ID_5193200062938826386" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ആറു മണിയോടെ മഹാബലിപുരത്തു നിന്ന്‌ യാത്ര പുനരാരംഭിച്ചു. നേരം പര പരാ വെളുത്തു. കുറച്ചു ദൂരം മുന്നോട്ടു നീങ്ങിയപ്പോളേക്കും സൂര്യന്‍ മറ നീക്കി പുറത്തു വിരുന്നു. പനകള്‍ക്ക്‌ മുകളില്‍ ജ്വലിച്ചുയര്‍ന്നു നില്‍ക്കു സൂര്യന്‌ പതിവില്ലാത്ത ഒരു സൌന്ദര്യമുണ്ടെന്നു തോന്നി. ചുവപ്പിണ്റ്റെ നിഗൂഢമായ സൌന്ദര്യം. &lt;br /&gt;&lt;a href="http://3.bp.blogspot.com/_JvTEOcGJXms/SBH2AkcBRsI/AAAAAAAAABc/YhDBWxI9EoY/s1600-h/Slide2.JPG"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_JvTEOcGJXms/SBH2AkcBRsI/AAAAAAAAABc/YhDBWxI9EoY/s320/Slide2.JPG" border="0" alt=""id="BLOGGER_PHOTO_ID_5193202334976526018" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;പ്രശാന്തസുന്ദരമായ പാതയായിരുന്നു ഏറെ ദൂരം. പ്രത്യേകിച്ച്‌ ശ്രദ്ധിക്കാനൊന്നുമില്ലാത്തതിനാല്‍ വണ്ടി അല്‍പം വേഗത്തില്‍ തന്നെ പൊയ്ക്കൊണ്ടിരുന്നു. മുതലിയാര്‍ക്കുപ്പത്തെ തടാകവും ഇടയ്ക്കു പെയ്ത ചാറ്റല്‍ മഴയും അവഗണിച്ചു കൊണ്ട്‌ മൈല്‍ക്കുറ്റികള്‍ താണ്ടി പോണ്ടിച്ചേരിയുടെ പ്രാന്തപ്രദേശങ്ങളിലെത്തിയപ്പൊഴേക്കും വെയിലിനു കടുപ്പമേറി. ഏഴരയോടു കൂടി പോണ്ടിച്ചേരി നഗരത്തില്‍ പ്രവേശിച്ച്‌ കടലൂറ്‍ റോഡിനു സമീപമുള്ള 'ശരവണഭവനി' ല്‍ വണ്ടി നിര്‍ത്തി. വിശപ്പ്‌ കത്തിക്കയറിയിട്ടുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;ഭക്ഷണശേഷം ക്ഷേത്രനഗരിയായ ചിദംബരത്തേക്കു പോകുക എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു (അരവിന്ദണ്റ്റെ 'ചിദംബരം' എന്ന ചിത്രമായിരുന്നു പ്രചോദനം). എഴുപതു കിലോമീറ്റര്‍ ദൂരമുണ്ട്‌ ചിദംബരത്തേക്ക്‌. പോണ്ടിച്ചേരിയുടെ അതിര്‍ത്തി കടക്കുന്നതു വരെ ഡ്രൈവിംഗ്‌ അത്ര സുഖകരമായ്‌ തോന്നിയില്ല. വീതി കുറഞ്ഞതും സൈക്കിള്‍ യാത്രക്കാരും കാല്‍നടക്കാരും കൈയ്യടക്കി വച്ചിരിക്കുന്നതും ബസ്സുകള്‍ വഴി മുടക്കി നില്‍ക്കുന്നതുമായ വഴികളിലൂടെ ഒരു സര്‍ക്കസ്സ്‌ അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വണ്ടി ഓടിച്ചു. ദൈവാധീനം ഒന്നു കൊണ്ടു മാത്രമാണ്‌ പ്രത്യേകിച്ച്‌ പരിക്കൊന്നും കൂടാതെ മുന്നോട്ടു നീങ്ങിയത്‌. കടലൂറ്‍ നഗരം താണ്ടുന്നതു വരെ ഇതു തന്നെയായിരുന്നു സ്ഥിതി. &lt;br /&gt;&lt;br /&gt;പേരു സൂചിപ്പിക്കുന്ന പോലെ ഒരു കടലോരനഗരമാണ്‌ കടലൂറ്‍. കിഴക്കന്‍ തീരത്തെ പ്രമുഖമായൊരു തുറമുഖം കൂടിയാണ്‌ ഈ നഗരം. പഴക്കം തോന്നിക്കു വീടുകളും വ്യാപാരസ്ഥാപനങ്ങളും കടലൂരിണ്റ്റെ ചരിത്രപരമായ പ്രാമുഖ്യത്തിണ്റ്റെ ദൃഷ്ടാന്തങ്ങളാണ്‌.&lt;br /&gt; &lt;br /&gt;ഇടുങ്ങിയ വഴികള്‍ താണ്ടി നഗരം പിന്നിട്ടപ്പോള്‍ ആകാശം വീണ്ടും മേഘാവൃതമായി. വെയിലിണ്റ്റെ കാഠിന്യമറിയാതെ ചിദംബരത്തേക്കുള്ള യാത്ര തുടര്‍ന്നു. മദ്രാസ്സ്‌-നാഗപട്ടണം-വേളാങ്കണ്ണി ദേശീയപാതയാണ്‌ കടലൂരിനേയും ചിദംബരത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നത്‌. ഇരുവശവും പച്ചപ്പു നിറഞ്ഞ നെല്‍പ്പാടങ്ങള്‍ കാഴ്ചയുടെ അതിരുകളെ വെല്ലു വിളിച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടു തണല്‍വൃക്ഷങ്ങള്‍ക്കു സമീപം വണ്ടി നിര്‍ത്തി ചിത്രങ്ങളെടുത്തു കൊണ്ടാണ്‌ യാത്ര തുടര്‍ന്നത്‌. &lt;br /&gt;&lt;a href="http://2.bp.blogspot.com/_JvTEOcGJXms/SBH2tUcBRtI/AAAAAAAAABk/mvbTarutBZ8/s1600-h/Slide7.JPG"&gt;&lt;img style="float:centre; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_JvTEOcGJXms/SBH2tUcBRtI/AAAAAAAAABk/mvbTarutBZ8/s320/Slide7.JPG" border="0" alt=""id="BLOGGER_PHOTO_ID_5193203103775672018" /&gt;&lt;/a&gt;&lt;br /&gt;മദ്രാസ്സ്‌-രാമേശ്വരം മീറ്റര്‍ ഗേജ്‌ റയില്‍പ്പാത ഇടയ്ക്കിടെ ഒരു വിളിപ്പാടകലെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;കൃത്യം പത്തു മണിക്ക്‌ ചിദംബരത്തെ നടരാജ ക്ഷേത്രത്തിണ്റ്റെ ഗോപുരത്തിനു മുന്നില്‍ വണ്ടി നിര്‍ത്തി. തലമുറകളെ ഭക്തിസാന്ദ്രമാക്കിയ ചിദംബരം കോവില്‍ ഇതാ കാഴ്ചയ്ക്കപ്പുറം. ഒരു പ്രത്യേക രീതിയില്‍ കുടുമ കെട്ടിയിട്ടുള്ള ഇവിടത്തെ പുരോഹിതരെ പ്രത്യേകം തിരിച്ചറിയാം. ഗോപുര കവാടത്തില്‍ ധ്യാനനിരതനായി ഇരുന്നിരുന്ന ഒരു വൃദ്ധനോട്‌ ക്ഷേത്രത്തിണ്റ്റെ ചരിത്രവും പുരാണവുമൊക്കെ ചോദിച്ചറിഞ്ഞു. തമിഴിലായിരുന്നു ഭാഷ്യം. കേട്ടു പരിച്ചയിച്ചതും സംസാരിച്ചു നടന്നിരുന്നതുമായ തമിഴില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഈ ഭാഷ. &lt;br /&gt;&lt;br /&gt;ദ്രാവിഡശില്‍പകലാപ്രാവീണ്യത്തിണ്റ്റെയും ശിവഭക്തിയുടേയും സമ്മേളനമാണ്‌ ചിദംബരം ക്ഷേത്രം. ശിവണ്റ്റെ നാട്യരൂപമാണ്‌ ഇവിടത്തെ പ്രതിഷ്ഠ. ചോള രാജാക്കന്‍മാര്‍, വിശിഷ്യാ രാജ രാജ ചോളന്‍, ആയിരുന്നു ഈ ക്ഷേത്രത്തിണ്റ്റെ മുഖ്യസൂത്രധാരന്‍. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെല്ലാം അവയുടെ പിറവിക്കും നിലനില്‍പിനും കടപ്പെട്ടിരിക്കുത്‌ അതാതു കാലങ്ങളില്‍ അവയെ പരിപോഷിപ്പിച്ച രാജവംശങ്ങളോടാണ്‌. ചോളര്‍, പാണ്ഡ്യര്‍, നായ്ക്കര്‍ എന്നീ രാജവംശങ്ങളാണ്‌ ചിദംബരത്ത്‌ തങ്ങളുടെ മുദ്രകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്‌. &lt;br /&gt;&lt;a href="http://2.bp.blogspot.com/_JvTEOcGJXms/SBH3FUcBRuI/AAAAAAAAABs/zOC3LANuRdQ/s1600-h/Slide9.JPG"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_JvTEOcGJXms/SBH3FUcBRuI/AAAAAAAAABs/zOC3LANuRdQ/s320/Slide9.JPG" border="0" alt=""id="BLOGGER_PHOTO_ID_5193203516092532450" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;നടരാജക്ഷേത്രമായതു കൊണ്ടു തന്നെ നൃത്തച്ചുവടുകള്‍ പതിഞ്ഞതാണ്‌ ഈ ക്ഷേത്രത്തിലെ ഓരോ കല്ലുകളും. കോവിലിനു നാലു വശത്തും സ്ഥിതി ചെയ്യു ബൃഹത്തായ ഗോപുരങ്ങളിലെല്ലാം ഭരതനാട്യത്തിലെ 108 മുദ്രകള്‍ കൊത്തി വച്ചിരിക്കുന്നു. പ്രധാന കോവിലിനു ചുറ്റും പരന്നു കിടക്കു നാട്യഗൃഹങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും ചിലങ്കയുടെ മാറ്റൊലികള്‍ കേള്‍ക്കാം. തൂണുകള്‍ ഇഴ ചേര്‍ത്ത ഈ നാട്യഗൃഹങ്ങള്‍ മധുരയിലെ ആയിരം കാല്‍ മണ്ഡപത്തെ ഓര്‍മ്മിപ്പിക്കുന്നു. &lt;br /&gt;&lt;br /&gt;പ്രധാന കൊവിലിണ്റ്റെ ഉള്ളില്‍ പ്രവേശിച്ച്‌ 'ചിദംബര രഹസ്യം'('ചിത സഭയില്‍' ശിവലിംഗമോ നടരാജ വിഗ്രഹമോ അല്ല പ്രതിഷ്ഠ. വെറും ശൂന്യത മാത്രം) ദര്‍ശിച്ചു. &lt;br /&gt;&lt;br /&gt;തൊഴുതു പുറത്തു കട ശേഷം ക്ഷേത്രക്കുളത്തിണ്റ്റെ കല്‍പടവുകളിലേക്ക്‌ കാലിറക്കി വച്ച്‌ അല്‍പം വിശ്രമിച്ചു. വെള്ളത്തില്‍ കിഴക്കേഗോപുരത്തിണ്റ്റെ പ്രതിഫലനം കാണാം. ഇവിടത്തെ ഓരോ തൂണുകളിലും മുദ്രകളാണ്‌. നാട്യമുദ്രകള്‍. കുളത്തിനു ചുറ്റുമുള്ള നീണ്ട ഇടനാഴികളിലെ ചുവരുകളില്‍ മാണിക്യവാസകരുടെ തിരുവാസകം ആലേഖനം ചെയ്തിട്ടുണ്ട്‌. തരതമ്യേന, അതിനത്ര പഴക്കം തോന്നിച്ചില്ല. &lt;a href="http://2.bp.blogspot.com/_JvTEOcGJXms/SBH4jUcBRyI/AAAAAAAAACM/0Duqb2vSuT8/s1600-h/Slide3.JPG"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://2.bp.blogspot.com/_JvTEOcGJXms/SBH4jUcBRyI/AAAAAAAAACM/0Duqb2vSuT8/s320/Slide3.JPG" border="0" alt=""id="BLOGGER_PHOTO_ID_5193205131000235810" /&gt;&lt;/a&gt;&lt;br /&gt;അങ്ങിനെ നൃത്തവും പുരാണവും ഇതിഹാസവും ഭക്തിയും ചരിത്രവുമെല്ലാം തല വച്ചു മയങ്ങുന്ന ചിദംബരത്തെ കല്‍പടവുകളില്‍ കുറേ നേരം വെറുതേയിരുന്നു. &lt;a href="http://4.bp.blogspot.com/_JvTEOcGJXms/SBH3b0cBRvI/AAAAAAAAAB0/NG_odyYv6Qk/s1600-h/Slide4.JPG"&gt;&lt;img style="float:centre; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://4.bp.blogspot.com/_JvTEOcGJXms/SBH3b0cBRvI/AAAAAAAAAB0/NG_odyYv6Qk/s320/Slide4.JPG" border="0" alt=""id="BLOGGER_PHOTO_ID_5193203902639589106" /&gt;&lt;/a&gt;&lt;br /&gt;വെറുമൊരു നിര്‍വൃതി. അത്ര മാത്രം. ദ്രാവിഡ സംസ്കാരത്തിണ്റ്റെ നീട ഇടനാഴികള്‍ തേടിയുള്ള ഒരു യാത്ര അഥവാ ഒരു ഭ്രാന്തന്‍ സ്വപ്നം. ആ സ്വപ്നത്തിലെ പ്രധാനമായൊരേടിതാ എണ്റ്റെ ചുറ്റും ഈ കൊവിലില്‍...... &lt;br /&gt;&lt;br /&gt;തമിഴ്‌ നാട്ടിലെ ക്ഷേത്രങ്ങളില്‍ പലതു കൊണ്ടും വേറിട്ടു നില്‍ക്കുതാണ്‌ കാഞ്ചീപുരവും ചിദംബരവും. ഭക്തിയുടെ കച്ചവടസാധ്യതകള്‍ ഇനിയും അനാവരണം ചെയ്യപ്പെടാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളാണ്‌ ഇവ രണ്ടും. ഈ ക്ഷേത്രപരിസരമൊഴിച്ചാല്‍ കറ കളഞ്ഞ ഒരു തമിഴ്‌ ഗ്രാമമാണ്‌ ചിദംബരം. മധുരയും പഴനിയും രാമേശ്വരവുമെല്ലാം താരതമ്യേന തിരക്കേറിയതും എന്നാല്‍ പൂര്‍ണ്ണമായും കച്ചവടവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുള്ള ക്ഷേത്രങ്ങളാണ്‌. &lt;br /&gt;&lt;br /&gt;ഒരു ദു:ഖം അവശേഷിച്ചു. വൃത്തിഹീനമായ ചുറ്റുപാടുകള്‍ ആ ക്ഷേത്രത്തിണ്റ്റെ പവിത്രതയ്ക്ക്‌ ചേര്‍ന്നതാകുന്നില്ല. ശരിയായി പരിപാലിച്ചില്ലെങ്കില്‍ നമ്മുടെ സംസ്കാരത്തിണ്റ്റെ നിറമാര്‍ന്ന ശില്‍പങ്ങള്‍ ഇനി എത്ര കാലം എന്നെ ചോദ്യമാണ്‌ അവശേഷിപ്പിക്കുന്നത്‌. ഇനിയെന്നെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ, ഒരു മണിക്കൂറ്‍ ചെലവഴിച്ച ശേഷം, പതിനൊന്നു മണിയോടെ മടക്ക യാത്ര ആരംഭിച്ചു. &lt;br /&gt;&lt;br /&gt;പിച്ചാവരം എന്ന വിനോദസഞ്ചാരകേന്ദ്രത്തെക്കുറിച്ചറിഞ്ഞത്‌ മടക്കയാത്രയ്ക്കിടയിലാണ്‌. ചിദംബരം-കടലൂറ്‍ ദേശീയപാതയില്‍ നിന്ന്‌ പതിമൂന്നു നാഴിക ഉള്ളിലേക്കു തള്ളി കടല്‍തീരത്തോട്‌ ചേര്‍ന്നു കിടക്കുന്ന ഒരു കായല്‍ പ്രദേശമാണ്‌ പിച്ചാവരം. തമിഴ്നാടിണ്റ്റെ ഉള്‍ഗ്രാമങ്ങളിലൂടെയുള്ള ഈ യാത്ര വളരെ ആകര്‍ഷകമായിരുന്നു. നേരിയ മൂടലുണ്ടാന്നിയിരുതിനാല്‍ വെയിലിന്‌ കാഠിന്യം കുറവായിരുന്നു. നീണ്ടു പരന്നു കിടക്കു വയലേലകള്‍ക്കു നടുവിലുള്ള അമ്മന്‍ കോവിലുകള്‍ തമിഴ്‌ സംസ്കാരത്തിണ്റ്റെ വൈകാരികമായ സങ്കേതങ്ങളാണ്‌. ദാരിദ്യ്രത്തിണ്റ്റെ കഠിനമായ ചൂടേറ്റു തളരുമ്പോള്‍ ഗ്രാമീണര്‍ ആശ്രയം കൊള്ളു ആരാധനാലയങ്ങള്‍... അവയുടെ സുഖമുള്ള മണവുമുള്‍ക്കൊണ്ടു കോണ്ട്‌ യാത്ര തുടര്‍ന്നു. &lt;br /&gt;&lt;br /&gt;രാമേശ്വരത്തേക്കുള്ള മീറ്റര്‍ഗേജ്‌ റയില്‍പ്പാത മുറിച്ചു കടന്നപ്പോള്‍ കണ്ട ഒരു ചെറിയ റയില്‍വേസ്റ്റേഷന്‍ എണ്റ്റെ കാഴ്ചയെ പിടിച്ചു നിര്‍ത്തി. ഷൊര്‍ണ്ണൂരിനു സമീപമുള്ള മുള്ളൂര്‍ക്കര സ്റ്റേഷനെപ്പോലൊരെണ്ണം. തമിഴ്‌ ഗ്രാമീണതയുടെ പരിഷ്കാരത്തിണ്റ്റെ ആദ്യകാല ചിഹ്നങ്ങളാണ്‌ ഇവിടങ്ങളിലെ മീറ്റര്‍ഗേജ്‌ റയില്‍പ്പാതകള്‍. ഭാരതിരാജയുടെ 'കിഴക്കേ പോകും റയില്‍' എന്ന ചിത്രം ഞാന്‍ മനസ്സിലോര്‍ത്തു. &lt;br /&gt;&lt;br /&gt;കുറെ ദൂരം താണ്ടുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന അപൂര്‍വ്വം കടകളിലൊന്ന്‌ മിക്കവാറും ഒരു 'ഒയിന്‍ ഷാപ്പ്‌' (കള്ള്‌ ഷാപ്പ്‌ എന്നു മലയാള പരിഭാഷ) ആയിരിക്കും. റേഷന്‍ ഷാപ്പ്‌ ഇല്ലെങ്കില്‍ പോലും ഈ പ്രദേശങ്ങളില്‍ വിദേശമദ്യക്കടകള്‍ സുലഭമാണ്‌. മദ്യത്തിണ്റ്റെ സ്വാധീനം അത്രയ്ക്കുണ്ട്‌ ഈ ഗ്രാമീണരില്‍. &lt;br /&gt;&lt;br /&gt;പിച്ചാവരത്തെത്തിയപ്പോഴേക്കും വെയിലിണ്റ്റെ കാഠിന്യമേറി. വണ്ടി ഒതുക്കി നിര്‍ത്തി ഒരു ഇളനീരും കുടിച്ച്‌ കായലിണ്റ്റെ വിദൂരതയിലേക്കു കണ്ണും നട്ട്‌ അല്‍പനേരം അങ്ങിനെയിരുന്നു. &lt;a href="http://1.bp.blogspot.com/_JvTEOcGJXms/SBH36EcBRwI/AAAAAAAAAB8/0EMYoHRClw0/s1600-h/Slide5.JPG"&gt;&lt;img style="float:centre; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://1.bp.blogspot.com/_JvTEOcGJXms/SBH36EcBRwI/AAAAAAAAAB8/0EMYoHRClw0/s320/Slide5.JPG" border="0" alt=""id="BLOGGER_PHOTO_ID_5193204422330631938" /&gt;&lt;/a&gt;&lt;br /&gt;ഒര വര്‍ഷം മുന്‍പ്‌ വീശിയടിച്ച സുനാമി നാശം വിതച്ച പ്രദേശങ്ങളാണ്‌ ഇവിടെല്ലാം. ആ ദുരന്തത്തില്‍പ്പെട്ട്‌ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച പുതിയ കോളനികള്‍ സമീപത്തു കാണാം. എത്തിപ്പേടാന്‍ ബുദ്ധിമുട്ടെങ്കിലും ആകര്‍ഷകമായൊരു വിനോദസഞ്ചാരകേന്ദ്രം തന്നെയൊണ്‌ പിച്ചാവരം. &lt;a href="http://3.bp.blogspot.com/_JvTEOcGJXms/SBH4MkcBRxI/AAAAAAAAACE/kKtHKDth9-k/s1600-h/Slide10.JPG"&gt;&lt;img style="float:centre; margin:0 0 10px 10px;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_JvTEOcGJXms/SBH4MkcBRxI/AAAAAAAAACE/kKtHKDth9-k/s320/Slide10.JPG" border="0" alt=""id="BLOGGER_PHOTO_ID_5193204740158211858" /&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;സൂര്യണ്റ്റെ അഗ്നികിരണങ്ങള്‍ വക വയ്ക്കതെ ഞങ്ങള്‍ പോണ്ടിച്ചേരിക്കു മടക്കയാത്ര ആരംഭിച്ചു. യാത്ര ദുഷ്കരമാക്കിയ സൈക്കിള്‍ യാത്രക്കാരെയും മറി കടന്ന്‌ പോണ്ടിച്ചേരിയിലെത്തി മുറിയെടുത്തപ്പോള്‍ സമയം ഉച്ച തിരിഞ്ഞ്‌ രണ്ടര മണി. തലേദിവസം അടക്കി നിര്‍ത്തിയ നിദ്ര വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. ഭക്ഷണശേഷം ഒരല്‍പ നേരം കണ്ണടച്ചു. &lt;br /&gt;&lt;br /&gt;വൈകീട്ട്‌ അഞ്ചു മണിയോടെ ബീച്ചിലേക്കു വന്നു. ഫ്രഞ്ച്‌ സ്മരണകള്‍ കോട്ട കെട്ടി നിര്‍ത്തിയിരിക്കുന്ന ഇവിടങ്ങളിലെ തെരുവുകളിലൂടെ അലയുക എതാണ്‌ പോണ്ടിയിലെ പ്രധാന വിനോദം. ഏകദേശം രണ്ടു മണിക്കൂറ്‍ നേരത്തെ അഭ്യാസത്തിനു ശേഷം, ഇരുള്‍ വീണപ്പോള്‍ വീണ്ടും കടല്‍ക്കരയിലെത്തി 'സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ട്‌' വെറുതേ കുറേ നേരം ചിലവഴിച്ചു. സൂര്യണ്റ്റെ തിരി താഴുകയും കിഴക്കേ ചക്രവാളത്തില്‍ തിങ്കളുദിച്ചുയരുകയും അതിണ്റ്റെ നേര്‍ത്ത വേളിച്ചം കടലിലെ തിരകളെ പാല്‍വര്‍ണ്ണമാക്കുകയും ചെയ്യുന്നത്‌ മനോഹരമായ കാഴ്ചയായിരുന്നു. രാത്രികള്‍ വിരസമായ സമുദ്രത്തെപ്പോലും മനോഹരിയാക്കിക്കളയും. അങ്ങിനെ കടല്‍ത്തിരകളും നിലാവുമായ്‌ അല്‍പ നേരം സല്ലപിച്ച ശേഷം വീണ്ടും പോണ്ടിയിലെ തെരുവുകളിലേക്കു പിന്‍വാങ്ങി. രാത്രി ഭക്ഷണശേഷം പതിനൊന്നു മണിക്ക്‌ വീണ്ടും ബീച്ചിലെത്തി. രാത്രിയുടെ ഇരുണ്ട നിശ്ശബ്ദതയില്‍ തിരകളുടെ സംഗീതം ആസ്വദിച്ചു കൊണ്ട്‌, ഏകാന്തതയുടെ കൂട്ടും പിടിച്ച്‌ ഏറെ നേരം അവിടെയിരുന്നു. ആ അനുഭൂതിയുടെ ലഹരിയില്‍ സമയം പുലര്‍ച്ചെ ഒരയായതു പോലും അറിഞ്ഞില്ല.. ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ രണ്ടു മണി. ഏറെ നേരം പിടിച്ചു നിര്‍ത്തിയ ഉറക്കം പതുക്കെ എന്നെ കീഴ്പ്പെടുത്തി.. &lt;br /&gt;&lt;br /&gt;അടുത്ത ദിവസം വളരെ വൈകിയാണ്‌ നിദ്ര വിട്ടുണര്‍ത്‌. അന്ന്‌ ഉച്ച വരെ ആകെ കാണാന്‍ കഴിഞ്ഞത്‌ പോണ്ടിച്ചേരിയിലെ മ്യൂസ്യം മാത്രവും. ഉച്ചയോടെ സംഘത്തോട്‌ വിട പറഞ്ഞ്‌ ബാംഗ്ളൂര്‍ക്ക്‌ മടക്കയാത്ര ആരംഭിക്കുകയായി. വില്ലുപുരം താണ്ടി വൈകീട്ട്‌ അഞ്ചരയോടെ തിരുവണ്ണാമലയിലെത്തി. അവിടെ നിന്ന്‌ ബാംഗ്ളൂരിലെത്തുമ്പോള്‍ സമയം രാത്രി പത്തര മണി. &lt;br /&gt;&lt;br /&gt;ഒരു യാത്രയ്ക്ക്‌ വിജയകരമായ സമാപനം. &lt;br /&gt;&lt;br /&gt;-നിഖില്‍ വേണുഗോപാല്‍  &lt;br /&gt;    2006&lt;br /&gt;&lt;br /&gt;Search Tags: Pondicherry, Mahabalipuram, Cuddalore, Chidambaram, Pichavaram&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-6817137839057551760?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/6817137839057551760/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=6817137839057551760' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/6817137839057551760'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/6817137839057551760'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/04/2006.html' title='പോണ്ടിച്ചേരി-ചിദംബരം(ഏപ്രില്‍-2006)'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_JvTEOcGJXms/SBH0UkcBRqI/AAAAAAAAABM/evwIfLRJBTs/s72-c/Slide6.JPG' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-2314281809649199370</id><published>2008-04-24T12:23:00.002+05:30</published><updated>2008-08-06T11:36:18.518+05:30</updated><title type='text'>രവീന്ദ്രന്‍ അഭിമുഖം :- അയിലൂര്‍ രാമനാഥ്‌</title><content type='html'>&lt;strong&gt;സംഗീതം : ദൈവം നല്‍കിയ ഭിക്ഷ - രവീന്ദ്രന്‍ &lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;em&gt;'തണ്ടര്‍ ബേര്‍ഡ്സി' ണ്റ്റെ ഗേറ്റ്‌ തുറന്നടഞ്ഞു. സംഗീതസംവിധായക പ്രതിഭ രവീന്ദ്രന്‍ സ്നേഹോഷ്മളമായ പുഞ്ചിരിയാല്‍ സ്വാഗതം ചെയ്യുന്നു. കേട്ടു പരിചയിച്ച ഗൌരവക്കാരനും കണിശക്കാരനുമായ രവീന്ദ്രനെയല്ല കാണാന്‍ കഴിഞ്ഞത്‌. വലിപ്പച്ചെറുപ്പങ്ങളില്ലാതെ സംഗീതത്തിണ്റ്റെ സ്നേഹഭാഷ്യത്തിലെഴുതിയ വാക്കുകള്‍ പങ്കു വച്ച നിഷ്കളങ്കനായ ഒരു വ്യക്തിയെയാണ്‌. അങ്ങകലെ മനോവീണയില്‍ നിന്ന്‌ ഒഴുകിയെത്തുന്ന ഒറ്റക്കമ്പി നാദവും, വീണ്ടും ഋതുരാഗം ചൂടുന്ന പ്രമദവനവും, തളിരണിഞ്ഞുലയുന്ന ശ്രീലതികകളും ഭാവസാന്ദ്രമാക്കുന്ന അന്തരീക്ഷത്തില്‍, കീബോര്‍ഡിലൂടെ ഓടുന്ന വിരലുകളിടുന്ന ഒരു നവരാഗത്തിണ്റ്റെ ശ്രുതിയില്‍ രവീന്ദ്രന്‍ സംസാരിച്ചു തുടങ്ങി. മലയാളസിനിമാസംഗീതത്തിലെ ഇന്നത്തെ ട്രെന്‍ഡിനെക്കുറിച്ച്‌, തണ്റ്റെ ശൈലിയെക്കുറിച്ച്‌, എല്ലാം. &lt;/em&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;മലയാളഗാനങ്ങളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചുള്ള മുറവിളികള്‍ എങ്ങും ഉയര്‍ന്നു കേള്‍ക്കാമല്ലോ. രവീന്ദ്രന്‍ പ്രതികരിക്കുന്നതെങ്ങിനെ?&lt;/strong&gt; &lt;br /&gt;നമ്മള്‍ അതിനെയൊന്നും തള്ളിപ്പറയേണ്ട ആവശ്യമില്ല. ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്ന ഒരു താളഘടന. അതിനനുയോജ്യമായ സംഗീതരീതിയാണ്‌ ഇന്നുള്ളത്‌. മലയാളഗാനമായാല്‍ ഇങ്ങനെയായിരിക്കണം എന്ന ഒരു സങ്കല്‍പം നമുക്കുണ്ടായിപ്പോയി. അതില്‍ നിന്നും വ്യതിചലിക്കുന്ന ഒന്നിനേയും നാം അംഗീകരിക്കാന്‍ തയ്യാറല്ല. പക്ഷേ ഏതാണ്‌ നല്ലത്‌, എന്താണ്‌ സത്യവും ശരിയും എന്ന്‌ മനസ്സിലാക്കുന്ന ഒരു കാലം വരും. &lt;br /&gt;&lt;br /&gt;&lt;strong&gt;പക്ഷേ പഴയഗാനങ്ങളുടെ മാധുര്യം..... ? &lt;/strong&gt;&lt;br /&gt;സൈഗാളിണ്റ്റെ 'സോജാ രാജകുമാരി' കേട്ടിട്ടില്ലേ? കമുകറയുടെ 'ആത്മവിദ്യാലയമേ' കേട്ടിട്ടില്ലേ? കെ.എസ്‌.ജോര്‍ജ്ജിണ്റ്റെ പാട്ടു കേട്ടിട്ടില്ലേ? അവയൊക്കെ ഒരു കാലഘട്ടത്തിണ്റ്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗാനങ്ങളായിരുന്നു. അവയ്ക്ക്‌ അതിണ്റ്റെ പ്രത്യേകതകളുണ്ടായിരുന്നു.അവര്‍ ഒരു കാലഘട്ടത്തിണ്റ്റെ ആള്‍ക്കാരുമായിരുന്നു. ആ ശൈലിയില്‍ ഇന്ന്‌ 'പ്രമദവനം' പാടിയാല്‍ ആരും കേട്ടുകൊണ്ടിരിക്കുകയില്ല. ഇന്നത്തെ പാട്ടുകള്‍ക്ക്‌ യോജിച്ച ആലാപനരീതിയോ ശൈലിയോ അല്ല അവരുടേതൊന്നും. അതു കൊണ്ടു തന്നെ അവര്‍ ഇന്നത്തെ പാട്ടുകള്‍ പാടിയാല്‍ ആരും ഇഷ്ടപ്പെടുകയുമില്ല. തിരുവനന്തപുരത്ത്‌ ഇന്നാള്‍ കഴിഞ്ഞ മലയാളഗാനസുവര്‍ണ്ണജൂബിലി ആഘോഷങ്ങളില്‍ ഒന്നാം തലമുറ, രണ്ടാം തലമുറ, മൂന്നാം തലമുറ എന്നിങ്ങെനെ മൂന്നു തലമുറകളിലെ ഗായകരുടെ പാട്ടുകള്‍ ഉണ്ടായിരുന്നു. ജാനമ്മ ഡേവിഡ്‌ എന്ന 'അമ്മ' പാടിയപ്പോള്‍ നിലയ്ക്കാത്ത കരഘോഷമായിരുന്നു. അത്‌ ആ പഴയ പാട്ടിണ്റ്റെ മൂല്യമാണ്‌ കാണിക്കുന്നത്‌. അവര്‍ തന്നെ അടുത്തിടെ ചിത്ര പാടിയ ഒരു പാട്ട്‌ പാടിയാല്‍ ആരെങ്കിലും അഭിനന്ദിക്കുമോ? അത്‌ ഒരു കാലഘട്ടത്തിണ്റ്റെ സംഗീതമായിരുന്നു. അപ്പോള്‍ കാലത്തിനനുസരിച്ച്‌ മാറ്റങ്ങള്‍ വരണം.&lt;br /&gt;&lt;br /&gt;&lt;em&gt;ഓരോ ചിത്രത്തിലെ ഗാനങ്ങളിലും പുലര്‍ത്തുന്ന തികഞ്ഞ വ്യത്യസ്തതയും പരീക്ഷണാത്മകതയും രവീന്ദ്രന്‍ എന്ന സംഗീതസംവിധായകനെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. രാഗനിലാവ്‌ പെയ്യുന്ന രാവില്‍ നിന്നും, അനുരാഗം വിഴിയുന്ന രാജീവം വിടരും മിഴികളുടെ ചാരുത ആവാഹിച്ച്‌ മനതാരില്‍ എന്നും പൊന്‍കിനാവും കൊണ്ടു വരുന്ന ഹൃദയേശ്വരിയുടെ ഹൃദയത്തുടിപ്പുകളിലൂടെ, താളം തെറ്റിപ്പോയ താരാട്ടിണ്റ്റെ തെറ്റുന്ന ശ്രുതിയുടെ ഭാവോന്‍മീലനത്തിലൂടെ, തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരാത്ത ഭക്തിസാന്ദ്രമായ മനസ്സിണ്റ്റെ ആവിഷ്കാരത്തിലൂടെ, വള്ളംകളി മേളം തിമിര്‍ക്കുന്ന പായിപ്പാട്ടാറിണ്റ്റെ ഓളങ്ങളിലൂടെ, പലകുറി കൊണ്ടാടിയ മാമാങ്കചരിത്രസ്മരണികയിലൂടെ, മിന്നാമിന്നിപ്പൂവും ചൂടിയ ഈ നീലരാവിണ്റ്റെ ഗഹനതയിലൂടെ, ഇപ്പോഴിതാ പൊങ്ങച്ചസഞ്ചി തുറക്കുന്ന ബാലമനസ്സുകളുടെ ചിത്രത്തിലൂടെ, അനവധി അനവധി കഥാസന്ദര്‍ഭങ്ങള്‍ക്ക്‌ ഭാവതീവ്രത പകര്‍ന്ന സംഗീതത്തിലും വ്യതിരിക്തത പ്രകടിപ്പിച്ച രവീന്ദ്രന്‌ അതിനേക്കുറിച്ചും പറയുവാനുണ്ട്‌. &lt;/em&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;'പുഴയോരഴകുള്ള പെണ്ണ്‌' പോലുള്ള ഒരു ഗാനം ആരുടേയും സങ്കല്‍പത്തിനുമപ്പുറമായിരുന്നല്ലോ?&lt;/strong&gt;&lt;br /&gt;എല്ലാം ഒരേ രീതിയില്‍ ഒരു സംഗീതസംവിധായകണ്റ്റെ സംഗീതത്തിലൂടെ വരുന്നുവെങ്കില്‍ അതിന്നര്‍ഥം സ്വയം എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ കഴിവില്ലെന്നുള്ളതാണ്‌. ഒന്നിനെത്തന്നെ പിന്തുടരാതെ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുന്നതാണ്‌ സര്‍ഗാത്മകസൃഷ്ടി. എല്ലായ്പ്പോഴും 'ഏഴു സ്വരങ്ങളും' പോലുള്ള പാട്ടുകള്‍ മാത്രമാണുണ്ടാക്കുന്നതെങ്കില്‍ അതിലെന്ത്‌ അര്‍ഥമാണുള്ളത്‌? &lt;br /&gt;&lt;br /&gt;&lt;strong&gt;രവീന്ദ്രണ്റ്റെ ഗാനങ്ങളില്‍ കണ്ടു വരുന്ന ഒരു പൊതുസ്വഭാവ വിശേഷമുണ്ട്‌. പഞ്ചമം വരെയുള്ള സ്വരങ്ങളുടെ ഒരു വിന്യാസം. പ്രത്യേകിച്ച്‌ യേശുദാസ്‌ പാടുമ്പോള്‍, ഈ രീതിയെക്കുറിച്ച്‌.. ? &lt;/strong&gt;&lt;br /&gt;എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗാനം ഞാന്‍ യേശുദാസിനു വേണ്ടി സംവിധാനം ചെയ്യുമ്പോള്‍ അദ്ദേഹത്തിണ്റ്റെ ശബ്ദത്തെ പരമാവധി ഉപയോഗപ്പെടുത്തണം എന്ന നിര്‍ബന്ധം എനിക്കുണ്ട്‌. ഒരു ഗാനം യേശുദാസിനാണ്‌ എന്നു പറയുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ കാണുകയാണ്‌. അദ്ദേഹത്തിണ്റ്റെ ശബ്ദസാധ്യതകളാണ്‌ എണ്റ്റെ മനസ്സില്‍ തെളിയുന്നത്‌. അദേഹത്തിണ്റ്റെ ശബ്ദത്തില്‍ നിന്ന്‌ എന്തൊക്കെ കിട്ടുമെന്ന്‌ ഞാന്‍ മനസ്സിലാക്കി വച്ചിരിക്കുന്നതില്‍ നിന്നാണ്‌ കമ്പോസിംഗ്‌ തുടങ്ങുന്നത്‌. ഇന്ന്‌ മലയാളഗായകരില്‍ ഏറ്റവും റേഞ്ച്‌ കൂടുതലുള്ള ഗായകന്‍ യേശുദാസാണെന്നതില്‍ സംശയമില്ല. ഓരോ ഗായകനും ഓരോ റേഞ്ചുണ്ട്‌. അത്‌ മനസ്സിലാക്കി വേണം ഗാനം രൂപപ്പെടുത്താന്‍. എത്രയോളം മുകളിലേക്കു പോകാമോ, അത്രത്തോളം താഴേക്കു പോകാനും യേശുദാസിനു കഴിയും. അദ്ദേഹം താഴ്സ്ഥായിയില്‍ പാടുമ്പോള്‍ അതിണ്റ്റെ അഴക്‌ ഒന്നു വേറെ തന്നെയാണ്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;ക്ളാസിക്കലിസം ഒളിച്ചു കളിക്കുന്നുണ്ടല്ലോ താങ്കളുടെ ഗാനങ്ങളില്‍. എല്ലാ ഗാനങ്ങളും രാഗാധിഷ്ഠിതമായാണോ ചെയ്യാറ്‌? &lt;/strong&gt;&lt;br /&gt;ഒരിക്കലുമല്ല. ഒരു ഗാനവും ഞാന്‍ മനപ്പൂര്‍വ്വം രാഗാധിഷ്ഠിതമായി ചെയ്യാറില്ല. മോഹനത്തില്‍ ഒരു പാട്ട്‌ എന്നോ, കല്യാണിയില്‍ ഒരു പാട്ട്‌ എന്നോ എന്ന ഒരു മുന്‍വിധിയോടു കൂടി ഇതുവരെ ഒരു ഗാനവും കമ്പോസ്‌ ചെയ്തിട്ടില്ല. ഗാനത്തിണ്റ്റെ സന്ദര്‍ഭവും ഗായകനേയും മനസ്സിലാക്കിക്കഴിഞ്ഞാല്‍ പെട്ടിയും വച്ച്‌ ഇരിക്കും. അതില്‍ നിന്ന്‌ ഒരു ഗാനം ഉരുത്തിരിഞ്ഞ്‌ വരികയാണ്‌. പിന്നീട്‌ നോക്കുമ്പോഴായിരിക്കും അതേതെങ്കിലും ഒരു രാഗത്തിലാണല്ലോ എന്നറിയുക. അതങ്ങനെ ആയിപ്പോവുകയാണ്‌. 'പ്രമദവനം' റ്റ്യൂണ്‍ ചെയ്തു കഴിഞ്ഞ്‌ അത്‌ യേശുദാസ്‌ പാടിനോക്കി പറയുമ്പോഴാണ്‌ അറിയുന്നത്‌ അത്‌ ചലനാട്ടയിലാണെന്ന്‌. നാട്ടയുടെ സ്പര്‍ശം ഉണ്ടെന്നു മാത്രമേ കരുതിയിരുന്നുള്ളൂ. എല്ലാ ഗാനങ്ങളും അങ്ങനെത്തന്നെ. ഒരു രാഗത്തിലായിപ്പോവുകയാണ്‌. ദൈവാനുഗ്രഹമെന്നേ പറയേണ്ടൂ. തെറ്റുകള്‍ പറ്റാറില്ല. പല്ലവി ഒരു രാഗത്തിലാണെന്ന്‌ കണ്ടു കഴിഞ്ഞാല്‍ ചരണങ്ങളും ആ രാഗത്തില്‍ തന്നെയായിരിക്കും. മനപ്പൂര്‍വ്വം ചില അന്യസ്വരപ്രയോഗങ്ങള്‍ നടത്താറുണ്ട്‌. അതിനനുസരിച്ചുള്ള കോര്‍ഡ്‌ മാറ്റങ്ങളും മറ്റുമുണ്ടാകും. &lt;br /&gt;&lt;br /&gt;&lt;strong&gt;(ഹംസധ്വനി രാഗത്തിണ്റ്റെ വശ്യസൌന്ദര്യം സ്വരങ്ങളിലെഴുതിയ രവീന്ദ്രനോട്‌ ഈ ചോദ്യം പ്രസക്തമായിത്തോന്നി) &lt;br /&gt;ഹംസധ്വനി രാഗത്തോട്‌ എന്തെങ്കിലും പ്രത്യേക മമത...? (രാഗങ്ങളേ മോഹങ്ങളേ, രാവില്‍ രാഗനിലാവില്‍, മനതാരില്‍ എന്നും പൊന്‍കിനാവും, ഉത്രാടപ്പൂനിലാവേ വാ എന്നീ ഗാനങ്ങള്‍ ഓര്‍മ്മിച്ചു കൊണ്ട്‌.. ) &lt;/strong&gt;ഒരു രാഗത്തോട്‌ പ്രത്യേകിച്ചെന്തെങ്കിലും താല്‍പര്യമൊന്നുമില്ല. ഞാന്‍ സംഗീതസംവിധായകനാകുന്നതിനു മുന്‍പുള്ള കാലം. ഞാന്‍ ബഹുമാനിക്കുന്ന ഒരു പ്രസിദ്ധ സംഗീതസംവിധായകന്‍ എന്നോടൊരിക്കല്‍ പറഞ്ഞു, ഹംസധ്വനിയില്‍ സിനിമാഗാനങ്ങളുണ്ടാക്കുന്നത്‌ അസാധ്യമാണെന്നും ഉണ്ടാക്കിയാല്‍ തന്നെ ശോഭിക്കുകയില്ലെന്നും. അതൊരു വെല്ലുവിളിയായി മനസ്സില്‍ കൊണ്ടു നടന്നു. അവസരം കിട്ടിയപ്പോള്‍ മറിച്ചാണെന്ന്‌ തെളിയിക്കുവാനായി. പക്ഷേ പലരും ഹംസധ്വനിയെ വികൃതമാക്കുന്നതു കണ്ടപ്പോള്‍ ഞാനതു നിര്‍ത്തി. &lt;br /&gt;&lt;br /&gt;&lt;strong&gt;ഹിന്ദുസ്ഥാനി സംഗീതസങ്കല്‍പങ്ങള്‍ ഗാനങ്ങളിലുപയോഗിക്കാറുണ്ടോ?&lt;/strong&gt;ലയത്തിനാണ്‌ ഹിന്ദുസ്ഥാനിസംഗീതത്തില്‍ പ്രാധാന്യം കൂടുതല്‍. അതുകൊണ്ടു തന്നെ പ്രേമഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ഹിന്ദുസ്ഥാനിച്ഛായ ഒരു വ്യത്യസ്തതയ്ക്കായി ഞാന്‍ നല്‍കാറുണ്ട്‌. 'നിഴലായ്‌ ഓര്‍മ്മകള്‍' എന്ന 'വിഷ്‌ണു' വിലെ ഗാനത്തിണ്റ്റെ സന്ദര്‍ഭം നോക്കിയപ്പോള്‍ അതിനൊരു ഗസല്‍ച്ഛായ നല്‍കിയാല്‍ കൊള്ളാമെന്നു തോന്നി. അങ്ങിനെയിരുന്ന്‌ കമ്പോസ്‌ ചെയ്തപ്പോഴാണ്‌ ആ ഗാനം ഉണ്ടായത്‌. അതു പോലെ 'കളിപ്പാട്ടമായ്‌.. '&lt;br /&gt; &lt;br /&gt;&lt;strong&gt;വേറൊരു പ്രത്യേകത ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടല്ലോ. ഒരു ഗാനത്തിണ്റ്റെ ഈണം വേറൊരു ഗാനത്തിണ്റ്റെ വരികള്‍ക്കിടയിലെ സംഗീതമായി ഉപയോഗിക്കുന്നത്‌---? (1985 ലെയും 1987 ലെയും തരംഗിണി ഉത്സവഗാനങ്ങള്‍ ഓര്‍ക്കുക)&lt;/strong&gt;&lt;br /&gt;അതെ. അത്‌ വ്യത്യസ്തത എന്ന നിലയ്ക്കാണ്‌ ചെയ്തത്‌. വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണത്‌. ഒരു രാഗത്തിലുള്ള ഗാനത്തിണ്റ്റെ ബിറ്റ്‌ വേറൊരു രാഗത്തിലുള്ള ഗാനവുമായി ബന്ധപ്പെടുത്തുക എളുപ്പമല്ല. നേരത്തേ ഹിറ്റായിരുന്ന ആ ഗാനങ്ങളെ ഒന്ന്‌ ഓര്‍മ്മയില്‍ കൊണ്ടു വരിക എന്ന ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. പക്ഷേ പലരും കരുതിയത്‌ എണ്റ്റെ സ്റ്റോക്കൊക്കെ തീര്‍ന്നു എന്നും അതു കൊണ്ട്‌ പഴയ പാട്ടു തന്നെ എടുത്ത്‌ കോപ്പിയടിച്ചു എന്നുമാണ്‌. പലരും അനുമോദിച്ചപ്പോള്‍ മറ്റു പലരും കഴിവില്ലായ്മയായാണ്‌ ചിത്രീകരിച്ചത്‌. എന്തു ചെയ്യാം? &lt;br /&gt;&lt;br /&gt;&lt;strong&gt;കമ്പോസ്‌ ചെയ്യുവാനെടുക്കുന്ന സമയം? &lt;/strong&gt;&lt;br /&gt;അങ്ങനെ ക്ളിപ്തമായ സമയമൊന്നുമില്ല. ഞാനുദ്ദേശിക്കുന്ന രീതിയില്‍ ഈണം വരണം. അതിനെത്ര സമയമെടുക്കുന്നോ അത്രയുമെടുക്കും. 'സൌപര്‍ണ്ണികാമൃത വീചികള്‍' എന്ന ഗാനം ഒരു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞ്‌ സ്റ്റുഡിയോവില്‍ ചെന്ന്‌ അഞ്ചു മിനിട്ടു കൊണ്ട്‌ രൂപപ്പെടുത്തിയെടുത്തതാണ്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;ആദ്യം റ്റ്യൂണിട്ട്‌ പിന്നീട്‌ വരികളെഴുതുന്ന സമ്പ്രദായത്തോട്‌ യോജിക്കുന്നുണ്ടോ? &lt;/strong&gt;&lt;br /&gt;രണ്ടും കൊള്ളാം. ചില സന്ദര്‍ഭങ്ങളില്‍ റ്റ്യൂണിട്ട്‌ കൊടുക്കേണ്ടി വരും. ഞാന്‍ അന്‍പതു ശതമാനം വരികള്‍ക്കനുസരിച്ച്‌ റ്റ്യൂണിടുമ്പോള്‍ അന്‍പതു ശതമാനം ആദ്യം റ്റ്യൂണിട്ടു കൊടുക്കുന്നു. പക്ഷേ ആരാണ്‌ ഗാനരചയിതാവ്‌ എന്നതാണ്‌ പ്രധാനം. എഴുതുന്നയാള്‍ക്ക്‌ സംഗീതബോധമുണ്ടെങ്കില്‍ റ്റ്യൂണീട്ട്‌ എഴുതിയതാണെന്ന്‌ തോന്നുകയില്ല. പുറമെ അവര്‍ പാടുന്നില്ലെങ്കിലും അകമേ അവര്‍ പാടുന്നുണ്ടാകും. 'സൌപര്‍ണ്ണികാമൃത വീചികള്‍', 'പത്ത്‌ വെളുപ്പിന്‌' തുടങ്ങിയവ പാട്ടാദ്യം എഴുതിയവയാണ്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;സംഗീതത്തിണ്റ്റെ ഇന്നത്തെ അവസ്ഥ.... &lt;/strong&gt;&lt;br /&gt;ഇന്ന്‌ കലാരംഗത്താകെ കച്ചവടമന:സ്ഥിതിയാണ്‌. ശുദ്ധമായ സംഗീതം വിട്ട്‌ മറ്റേയാളേക്കാള്‍ എങ്ങനെ സ്കോര്‍ ചെയ്യാം, എങ്ങനെ ചെയ്താല്‍ കൂടുതല്‍ ലാഭമുണ്ടാകും എന്ന രീതിയിലാണ്‌ എല്ലാവരും ചിന്തിക്കുന്നത്‌. കലാമൂല്യമുള്ള ഒന്ന്‌ എന്നതിനു പകരം ലാഭമുള്ള ഒന്ന്‌ എന്നായിരിക്കുന്നു സംഗീതം. അറിയുവാനുള്ള ജിജ്ഞാസ ഇല്ലാതായിരിക്കുന്നു. അത്‌ അറിവില്ലായ്മ കൊണ്ടാണ്‌. കള്ളത്തരം കാണിച്ച്‌ കോപ്പിയടിച്ച്‌ ഗാനങ്ങള്‍ ഉണ്ടാക്കുന്നവരെ അഭിനന്ദിക്കുന്ന കാലമാണിന്ന്‌. സിനിമ, കല എന്നതൊക്കെ ക്വാളിറ്റിയേക്കാളും ഭാഗ്യത്തെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്‌. (അടുത്തിടെ ഇറങ്ങിയ ചില തമിഴ്‌ ഗാനങ്ങളേയും കൂടി ചൂണ്ടിക്കാണിച്ചു കൊണ്ട്‌ രവീന്ദ്രന്‍ പറയുന്നു--) നമ്മള്‍ കഷ്ടപ്പെട്ട്‌ മേല്‍സ്ഥായിയും കീഴ്സ്ഥായിയും രാഗവും സ്വരവും നോക്കി പാട്ട്‌ ഉണ്ടാക്കിയിട്ട്‌ ഒരു കാര്യവുമില്ല എന്നായിരിക്കുന്നു. &lt;br /&gt;&lt;br /&gt;&lt;strong&gt;ഇന്നത്തെ ആസ്വാദനനിലവാരത്തെക്കുറിച്ച്‌? &lt;/strong&gt;&lt;br /&gt;ഇന്നത്തെ കുട്ടികള്‍ക്ക്‌ കര്‍ണ്ണാടകസംഗീതത്തിണ്റ്റെ പാരമ്പര്യത്തെക്കുറിച്ചൊ പ്രാധാന്യത്തെക്കുറിച്ചോ ഒന്നുമറിഞ്ഞു കൂട. എന്തിന്‌, മലയാളി കുട്ടികള്‍ക്ക്‌ മലയാളം നന്നായി എഴുതുവാനും വായിക്കുവാനും അറിയാത്ത അവസ്ഥയാണിന്നുള്ളത്‌. ശാസ്ത്രീയസംഗീതത്തെക്കുറിച്ചോ രാഗത്തെക്കുറിച്ചോ സ്വരത്തെക്കുറിച്ചോ ഒന്നുമറിയുന്നില്ല. അവരതോര്‍ത്ത്‌ വിഷമിക്കുന്നുമില്ല. മ്യൂസിക്‌ ചാനലില്‍ വരുന്ന പാട്ടുകളും വിദേശകാസറ്റുകളും കേള്‍ക്കേണ്ടി വരുമ്പോള്‍ അവര്‍ വെറും രസത്തിനായ്‌ മാത്രം പാട്ടു കേള്‍ക്കുന്നവരായി മാറുന്നു. കേള്‍ക്കുമ്പോഴുള്ള ഒരു രസമല്ലാതെ മറ്റൊന്നും അവര്‍ ചിന്തിക്കുന്നേയില്ല. മുപ്പത്തിയഞ്ച്‌ രൂപ കൊടുത്ത്‌ ഒരു കാസറ്റ്‌ വാങ്ങിക്കുന്ന ഒരാള്‍ ആ.... എന്ന്‌ നീട്ടുന്ന ഒരു പാട്ട്‌ കേള്‍ക്കുന്നതിനേക്കാള്‍ മൊത്തത്തില്‍ രസമുളവാക്കുന്ന ഒരു 'ഫുട്‌ ടാപ്പ്‌' കേള്‍ക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌. പല രീതിയിലുള്ള ദൈനംദിന പ്രശ്നങ്ങള്‍ക്കു ശേഷം പാട്ട്‌ കേള്‍ക്ക്ക്കാനിരിക്കുന്ന ഒരാള്‍ക്ക്‌ രാഗമെന്തെന്നന്വേഷിക്കുവാനോ സ്വരസഞ്ചാരമെന്തെന്ന്‌ നോക്കുവാനോ ഉള്ള സമയമില്ല. ഒരു മണിക്കൂറ്‍ നേരം ശബ്ദമുഖരിതമായ ഒരന്തരീക്ഷം. ഇതിലപ്പുറം ഒന്നുമയാള്‍ക്കു വേണ്ട. &lt;br /&gt;&lt;br /&gt;&lt;strong&gt;സംഗീതനിലവാരത്തിലെ ഏറ്റക്കുറച്ചിലുകള്‍...? &lt;/strong&gt;&lt;br /&gt;ഞാന്‍ എനിക്കു വേണ്ടി മാത്രം സംഗീതം ഉണ്ടാക്കിയിട്ടു കാര്യമില്ല. ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്തോ അതാണ്‌ ഞാനവര്‍ക്ക്‌ കൊടുകേണ്ടത്‌. ജനങ്ങളുടെ അഭിരുചി മാറിക്കൊണ്ടേയിരിക്കുന്നു. ഞാന്‍ ഇന്നതേ ചെയ്യൂ, ഇതാണ്‌ ശാസ്ത്രീയവശം എന്നൊക്കെ പറഞ്ഞിരിക്കുകയാണെങ്കില്‍ ഞാന്‍ വേറെ എന്തെങ്കിലും പണി നോക്കേണ്ടി വരും. ജനങ്ങള്‍ പലതരത്തിലുള്ള സംഗീതം കേള്‍ക്കുന്നവരാണ്‌. നമ്മളാണെങ്കില്‍ നമ്മളുടേതു മാത്രവും. അവര്‍ക്കെപ്പോഴും ആസ്വാദ്യകരമായ വ്യത്യസ്തതയാണാവശ്യം. അത്‌ നമ്മുടെ ചുമതലയാണ്‌. അതു കൊണ്ട്‌ തന്നെയാണ്‌ ഞാനിന്ന്‌ സംഗീതസംവിധായകനായിരിക്കുന്നതും. ആസ്വാദകരെ പലതട്ടുകളിലായി തിരിച്ച്‌ ഓരോരുത്തരും ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതം ചെയ്യാനാണ്‌ ഞാന്‍ ശ്രമിക്കുന്നത്‌. അതു കൊണ്ട്‌ ഒന്നിനെ മോശമാണെന്നു പറയുമ്പോള്‍ അപ്പുറത്ത്‌ അതിഷ്ടപ്പെടുന്ന വിഭാഗമുണ്ടെന്ന്‌ മറക്കരുത്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;പക്ഷേ ഒരു ന്യൂനപക്ഷത്തിനു വേണ്ടി ഭൂരിപക്ഷത്തെ നിരാശപ്പെടുത്തണോ?&lt;/strong&gt;&lt;br /&gt;സംഗീതം എണ്റ്റെ തൊഴില്‍ കൂടിയാണ്‌. തികച്ചും തെറ്റെന്ന്‌ അറിഞ്ഞു കൊണ്ടു തന്നെ ചിലപ്പോള്‍ നമുക്ക്‌ ചിലതൊക്കെ ചെയ്യേണ്ടി വരാറുണ്ടല്ലോ. അതു പോലെയാണ്‌ ഇതും. രവീന്ദ്രനാണ്‌ സംഗീതമെങ്കില്‍ ക്ളാസ്സിക്കലൊക്കെ ഫിറ്റ്‌ ചെയ്ത്‌ വലിച്ചിഴയ്ക്കുമെന്നൊരു പറച്ചില്‍ തന്നെയുണ്ട്‌. അതുകൊണ്ടു മാത്രം ഒരു നിര്‍മ്മാതാവും സംഗീതസംവിധാനം എന്നെ ഏല്‍പിക്കാതെ പിന്‍മാറരുത്‌.ഏതു തരം സംഗീതവും എനിക്ക്‌ കൈകാര്യം ചെയ്യാനാവുമെന്ന്‌ ഞാന്‍ തെളിയിക്കണമല്ലോ. റാപ്‌ മ്യൂസിക്‌ എന്നു പറയുന്നത്‌ സംഗീതം പാടുന്നതിനു പകരം പറയുന്ന ഒരിനമാണ്‌. പറയുന്നതിനേയും സംഗീതമാക്കിയിരിക്കുന്നു. പല നിര്‍മ്മാതാക്കളും പറയാറുണ്ട്‌ ഒരു റാപ്‌ വേണമെന്ന്‌. അവര്‍ പറയുന്നതാകട്ടെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നതു കൊണ്ടും. എഴുപതു ശതമാനം പേരും നല്ല സംഗീതം ഇഷ്ടപ്പെടുന്നവരാണ്‌. പക്ഷേ കൊടുക്കുന്നത്‌ വാങ്ങുക എന്നൊരു ഗതികേട്‌ അവര്‍ക്കുണ്ട്‌. ആരോട്‌ പറയാന്‍? ഒരു നിവൃത്തിയുമില്ല. പക്ഷേ നല്ലതു കൊടുക്കുകയാണെങ്കില്‍ രണ്ടു കൈയ്യും നീട്ടി അവര്‍ സ്വീകരിക്കും. നല്ലതിനെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ജനങ്ങളാണ്‌ നമ്മുടെ നാട്ടില്‍. എണ്റ്റെ അനുഭവത്തില്‍ നിന്നാണ്‌ ഞാനിതു പറയുന്നത്‌. കിട്ടുന്നില്ല. എങ്കില്‍ കിട്ടുന്നതായിക്കോട്ടെ എന്ന മനോഭാവമാണവര്‍ക്ക്‌. എന്നെ സംബന്ധിച്ചിടത്തോളം കാസറ്റ്‌ സംഗീതമെന്നോ സിനിമാസംഗീതമെന്നോ വ്യത്യാസമില്ല. നല്ല സംഗീതം ഉണ്ടാക്കണമെന്നാണെനിക്കാഗ്രഹം. ജനങ്ങള്‍ക്ക്‌ എന്നെ മറക്കാതിരിക്കാന്‍ നല്ല സംഗീതമെത്തിച്ചു കൊടുക്കണം. അതിനു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്‌. &lt;br /&gt;&lt;br /&gt;&lt;strong&gt;നവാഗത സംഗീതസംവിധായകരില്‍ പ്രതീക്ഷയുണര്‍ത്തുന്നവര്‍?&lt;/strong&gt;&lt;br /&gt;ശരത്‌. അയാളുടെ പാട്ടുകളില്‍ സംഗീതമുണ്ട്‌. അയാള്‍ക്ക്‌ സംഗീതമറിയാം. ശരതിനെ അഭിനന്ദിക്കണം. &lt;br /&gt;&lt;br /&gt;&lt;strong&gt;ധാരാളം പുതിയ ഗായകരെ പരിചയപ്പെടുത്തിയിട്ടുള്ള രവീന്ദ്രന്‍ പുതിയ ഗായകരെക്കുറിച്ച്‌..? &lt;/strong&gt;&lt;br /&gt;യുവഗായകര്‍ യേശുദാസിനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്‌. അത്തരമൊരാളെക്കൊണ്ട്‌ ഞാന്‍ പാടിക്കില്ല. രംഗത്ത്‌ നിലനില്‍ക്കാന്‍ കഴിയാതെ വരുന്നതും അതു കൊണ്ടാണ്‌. ശൈലിയിലേ അയാള്‍ക്ക്‌ യേശുദാസിനെ അനുകരിക്കാന്‍ പറ്റൂ. സമ്പ്രദായങ്ങളും മറ്റു വശങ്ങളും അയാള്‍ക്കുണ്ടാകുന്നില്ല. അതിനു കാരണവുമുണ്ട്‌. സ്റ്റേജുകളില്‍ പാടിപ്പഴകുന്നത്‌ യേശുദാസിണ്റ്റെ ഗാനങ്ങളാണ്‌. അറിഞ്ഞോ അറിയാതെയോ ആ ശൈലി ഉറച്ചു പോകുന്നു. ഒരു ഗായകനെ ഗായകനാക്കി മാറ്റേണ്ടത്‌ സംഗീതസംവിധായകനാണ്‌. അയാളുടെ കഴിവുകള്‍ മനസ്സിലാക്കി, നിര്‍ദേശങ്ങള്‍ നല്‍കി, അയാളെ പരിശീലിപ്പിച്ച്‌ ഉപയോഗപ്പെടുത്തണം. ബോബനും മോളിയും കഥാപാത്രങ്ങളായി വരുന്നു 'ദി പ്രസിഡണ്റ്റ്‌' എന്ന ചിത്രത്തില്‍ കുട്ടികള്‍ പാടുന്ന ഒരു ഗാനമുണ്ട്‌. മദ്രാസ്സില്‍ തന്നെയുള്ള കുറേ കുട്ടികളെക്കൊണ്ടാണ്‌ ഞാന്‍ പാടിച്ചിരിക്കുന്നത്‌. പാട്ടില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ചെറിയ കുട്ടികള്‍. &lt;br /&gt;&lt;br /&gt;&lt;strong&gt;പുതിയ സിനിമകള്‍ ഏതൊക്കെ? &lt;/strong&gt;&lt;br /&gt;പാവം ഐ.എ. ഐവാച്ചന്‍, ദി പ്രസിഡണ്റ്റ്‌.&lt;br /&gt;&lt;br /&gt;&lt;em&gt;വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുവാനും രവീന്ദ്രന്‍ തയ്യാറെടുക്കുന്നു. &lt;/em&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;പുതിയ സംരംഭങ്ങള്‍... ? &lt;/strong&gt;&lt;br /&gt;ഒരു അയ്യപ്പഭക്തിഗാന കാസറ്റ്‌ ഇറക്കിയാലോ എന്ന ആലോചനയിലാണ്‌. കേള്‍ക്കാന്‍ നല്ല സുഖമുള്ള ഭക്തി ഉണ്ടാക്കുന്ന ഗാനങ്ങള്‍. കേട്ട്‌ ഇഷ്ടപ്പെടുന്നവര്‍ വാങ്ങട്ടെ. അല്ലെങ്കില്‍ നഷ്ടമാകട്ടെ. എന്തായാലും കുഴപ്പമില്ല. അത്‌ എണ്റ്റെ സംഗീതത്തെ വിലയിരുത്തുന്ന ജനങ്ങള്‍ക്ക്‌ വിട്ടു കൊടുക്കുന്നു.. &lt;br /&gt;&lt;br /&gt;&lt;strong&gt;-അയിലൂര്‍ രാമനാഥ്‌ &lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;1994 ചിത്രഭൂമി (ഒക്ടോബര്‍ 23 ലക്കം 30) യില്‍ പ്രസിദ്ധീകരിച്ചത്‌&lt;/strong&gt;&lt;br /&gt;&lt;br /&gt;More on www.sangeetham.info&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-2314281809649199370?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/2314281809649199370/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=2314281809649199370' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/2314281809649199370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/2314281809649199370'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/04/interview-with-raveendran-ayilur.html' title='രവീന്ദ്രന്‍ അഭിമുഖം :- അയിലൂര്‍ രാമനാഥ്‌'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-8292776915528157391</id><published>2008-04-17T16:23:00.002+05:30</published><updated>2008-04-17T16:28:09.041+05:30</updated><title type='text'>ഗായികയ്ക്ക്‌ ഒരു കത്ത്‌</title><content type='html'>പ്രിയപ്പെട്ട ഗായിക വായിച്ചറിയുവാന്‍ ഒരു പാവം പ്രേക്ഷകന്‍ എഴുതുന്ന കത്ത്‌.. &lt;br /&gt;&lt;br /&gt;എന്തെന്നാല്‍... ഒരു ചിങ്ങമാസത്തില്‍ തന്നെ മലയാള പിന്നണി ഗാനാലാപനശാഖയിലേക്ക്‌ കടന്നു വന്ന ഗായികയാണ്‌ താങ്കള്‍. പിന്നീട്‌ സ്റ്റേജ്‌ ഷോകളിലെ ഒരു മുഖ്യ ആകര്‍ഷണമായി മാറി താങ്കളുടെ സാന്നിധ്യം. സ്റ്റേജില്‍ താങ്കളുള്‍പ്പടെയുള്ള യുവഗായിക നിര തുടങ്ങി വച്ച 'ആടിപ്പാടല്‍' കേരളമൊട്ടാകെ പ്രചുരപ്രചാരം നേടുകയും താങ്കള്‍ക്ക്‌ ഒട്ടേറെ ആരാധകരെ നേടിത്തരികയും ചെയ്തു എന്നത്‌ പരമമായ ഒരു സത്യം മാത്രമാണ്‌. ഇതില്‍ ഈ പാവം പ്രേക്ഷകന്‌ എന്തു കാര്യം എന്നു ചിന്തിക്കുന്നുണ്ടാകും. കാര്യമുണ്ട്‌... &lt;br /&gt;&lt;br /&gt;പാടുന്നതിനൊപ്പം ആടുന്നത്‌ ഒരു കുറ്റമാണോ എന്ന ചോദ്യത്തെ മുന്‍നിര്‍ത്തി ഇന്ന്‌ മലയാളദേശത്തങ്ങോളമിങ്ങോളം, എന്തിന്‌ മറുനാടന്‍ മലയാളികള്‍ക്കിടയില്‍പോലും, ചൂടേറിയ വാഗ്വാദങ്ങള്‍ ഒട്ടനവധി നടന്നു വരുന്നതിനാല്‍, അതിലേക്ക്‌ കൂടുതല്‍ എരിവു പകരാനോ അഭിപ്രായം പറയുവാനോ അടിയന്‍ മുതിരുന്നില്ല. ഈ ജല്‍പനത്തിണ്റ്റെ മുഖ്യ കാരണം ഈയ്യിടെ വിഡ്ഡിപ്പെട്ടിയില്‍ കാണാനിടയായ താങ്കളുടെ ഒരു പാട്ടാണ്‌. പാട്ടിനെ ഇഷ്ടപ്പെടുന്ന പാവം മലയാളികള്‍ അറിഞ്ഞോ അറിയാതെയോ പാട്ടുമായ്‌ ബന്ധപ്പെട്ട എന്തെങ്കിലും കണ്ടാല്‍ ഉടനെ ശ്രദ്ധിക്കും.. അങ്ങിനെ ശ്രദ്ധിക്കാനിടയായതാണ്‌. അല്ലാതെ മന:പൂര്‍വ്വമല്ല... താങ്കള്‍ ക്ഷമിക്കുക. &lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പുറത്തു വന്ന 'അഗ്നിനക്ഷത്രം' എന്ന തമിഴ്‌ ചിത്രത്തില്‍ ഇളയരാജ ഈണമിട്ട്‌ ചിത്ര പാടി അനസ്വരമാക്കിയ 'നിന്നുക്കോരീ വര്‍ണ്ണം' എന്ന ഗാനത്തിണ്റ്റെ ചിങ്ങമാസം പതിപ്പിനെ ക്കുറിച്ചാണ്‌ ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്യമിക്കുന്നത്‌. ഏതായാലും ഒരു കാര്യത്തില്‍ താങ്കളോട്‌ നന്ദി രേഖപ്പെടുത്തട്ടെ - ഈ ഗാനം ഇങ്ങനേയും ആലപിക്കാം എന്നത്‌ അടിയങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അറിവു തന്നെയാണ്‌. പിന്നെ ഭാഗ്യവശാല്‍ ഓര്‍ക്കെസ്റ്റ്രയുടെ ഗുണം കൊണ്ടും പല്ലവിയില്‍ ഒത്തു വന്ന തമിഴ്‌ വരികളുടെ സ്ഫുടത കൊണ്ടും മാത്രമാണ്‌ ഗാനമേതെന്ന്‌ തിരിച്ചറിയാന്‍ അടിയങ്ങള്‍ക്ക്‌ കഴിഞ്ഞത്‌.. അത്ര മാത്രം 'ഇമ്പ്രൊവസേഷന്‍' ഈ ഗാനത്തില്‍ കൊണ്ടു വരാന്‍ താങ്കള്‍ക്കു കഴിഞ്ഞതില്‍ പരമമായ അഭിനന്ദനം. &lt;br /&gt;&lt;br /&gt;ഇനി വളരെ അനൌപചാരികമായ്‌ ഒന്നു ചോദിച്ചോട്ടെ - ഇതിലും ഭേദം ഈ പാട്ട്‌ സൃഷ്ടിച്ച വാലി-ഇളയരാജ-ചിത്ര എന്നിവരുടെ മുഖത്തേക്ക്‌ ഒരല്‍പം ചെളി വാരി എറിയുന്നതല്ലേ? അവരെ മാത്രമാക്കേണ്ട. വര്‍ഷങ്ങളായ്‌ ഈ ഗാനാങ്ങള്‍ മനസ്സില്‍ താലോലിക്കുന്ന അസംഖ്യം ഗാനാസ്വാദകരേയും ഉള്‍പ്പെടുത്താം.. വൃത്തികേടായ്‌ മാത്രമേ പാടൂ എന്ന വാശിയാണോ അതോ ഗാനം സൃഷ്ടിച്ചവരോടുള്ള പുച്ഛം കലര്‍ന്ന ധാര്‍ഷ്ട്യമാണോ അതല്ല ശരിക്കു പാടേണ്ടതെങ്ങിനെയാണെന്ന അറിവില്ലായ്മയാണോ താങ്കളുടെ പ്രകടനത്തിനു പിന്നിലെ ചേതോവികാരമെന്നത്‌ അടിയയനറിയില്ല. അറിയേണ്ട കാര്യവുമില്ല. എന്നാല്‍ പരിചിതമായ ഈണങ്ങള്‍ സ്റ്റേജില്‍ വികൃതമായി പുനരാവിഷ്കരിക്കപ്പെടുമ്പോള്‍ അതിനോട്‌ പ്രതികരിക്കാനുള്ള ബാധ്യത ഒരു ആസ്വാദകെണ്റ്റെ അവകാശമാണ്‌. &lt;br /&gt;&lt;br /&gt;താങ്കളുടെ പ്രകടനത്തോടുള്ള രോഷം പുകയുന്നത്‌ ഈയൊരൊറ്റ ഗാനത്തിണ്റ്റെ പശ്ചാത്തലത്തില്‍ മാത്രമല്ല. തേനും വയമ്പും, വാന്‍മേഘം എന്നിങ്ങനെ ഒട്ടനവധി 'പ്രകടനങ്ങള്‍' താങ്കളുടേതായ്‌ സ്റ്റേജില്‍ അരങ്ങറിയപ്പോള്‍ മുതല്‍ അക്കമിട്ടു വച്ചതാണ്‌. പണ്ടുള്ളവര്‍ കഷ്ടപ്പേട്ട്‌, ബുദ്ധിമുട്ടി സൃഷ്ടിച്ചു വെച്ച ഗാനങ്ങള്‍ ഇന്ന്‌ ആര്‍ക്ക്‌ വേണമെങ്കിലും എടുത്ത്‌ എങ്ങിനെ വേണമെങ്കിലും അമ്മാനമാടാം എന്നാണോ? എങ്കില്‍ സമീപഭാവിയില്‍ തന്നെ മോക്ഷമു ഗലദ യും വാതാപിയും വെങ്കിടാചലനിലയവുമൊക്കെ ഇങ്ങനെ അന്‍പതു പേര്‍ നൃത്തം ചെയ്യുന്ന ഒരു സദസ്സില്‍ പുനരവതരിക്കുമോ? അല്ല, അവ കൂടെ ദര്‍ശിക്കുവാനുള്ള ഭാഗ്യം അടിയങ്ങള്‍ക്കു കിട്ടുമോ എന്നറിയാന്‍ വേണ്ടി ചോദിച്ചു പോയതാണ്‌. &lt;br /&gt;&lt;br /&gt;ഈയ്യടുത്ത്‌ മലയാളികള്‍ കഥകള്‍ കണ്ട്‌ കരഞ്ഞു മടുത്തപ്പോള്‍ പാട്ടിണ്റ്റെ പേരില്‍ കരയാന്‍ അവസരമൊരുക്കിത്തന്ന ഒരു 'യഥാര്‍ഥ ഷോ' കാണാനിടയായി. താങ്കള്‍ ഒരു ഗായിക മാത്രമല്ല ഒരു ദാര്‍ശനിക കൂടിയാണെന്ന്‌ വളരെ വൈകിയാണ്‌ അടിയനറിവായത്‌. അതില്‍ പങ്കെടുത്ത്‌ കരയാന്‍ വന്ന ഒരു മത്സരാര്‍ഥിയോട്‌ താങ്കള്‍ ഉപദേശിച്ചു കൊടുത്ത കാര്യങ്ങള്‍ കേട്ടപ്പോള്‍ രോമാഞ്ചകഞ്ചുകിതനായി എന്നു മാത്രമേ ലളിതമായ്‌ പറയേണ്ടൂ.. അതായത്‌ അവാര്‍ഡുകളേക്കാള്‍ നിര്‍വൃതി തരുന്നത്‌ പാട്ടു കേട്ട്‌ കയ്യടിക്കുന്നവരുടെ കരഘോഷമാണെന്നുള്ള താങ്കളുടെ ഉല്‍ബോധനം വളരെ നന്നായി. ചുരുക്കിപ്പറഞ്ഞാല്‍ സംഗീതത്തെക്കുറിച്ച്‌ അല്‍പമെങ്കിലും വിവരമുള്ള ചിലര്‍ അഭിപ്രായം പറഞ്ഞ്‌ അങ്ങിനെ നല്‍കപ്പെടുന്ന അവാര്‍ഡുകളേക്കാള്‍(അവാര്‍ഡുകള്‍ കുറ്റമറ്റ സംവിധാനമല്ലെങ്കില്‍ക്കൂടി) തിളക്കമുള്ളതാണ്‌ വെറും നൈമിഷിക ആസ്വാദനത്തിനായ്‌ (എല്ലായ്പ്പോഴും എന്ന വിവക്ഷ ഇല്ല) ഒത്തു കൂടുന്ന ഒരു കൂട്ടം ജനാവലി മുഴക്കുന്ന കരഘോഷമെന്ന്‌. (അവാര്‍ഡുകള്‍ കിട്ടാത്തതു കൊണ്ടാണ്‌ താങ്കള്‍ അതു പറഞ്ഞതെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍ അതവരുടെ അസൂയ കൊണ്ടാണെന്നു കരുതിയാല്‍ മതി) കൊള്ളാം. പാടിത്തെളിഞ്ഞു വരുന്ന യുവതലമുറയ്ക്കു പകര്‍ന്ന്‌ നല്‍കാന്‍ പറ്റിയ സന്ദേശം. നാളെ റോക്കറ്റ്‌ സയന്‍സിനെ ക്കുറിച്ച്‌ പ്രബന്ധമെഴുതുന്നവന്‍ പ്രസ്തുത വിഷയത്തെക്കുറിച്ച്‌ അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്‌ വില കല്‍പ്പിക്കുന്നതിനേക്കാള്‍ വഴിയിലൂടെ നടന്നു പോകുന്ന നാലു പേരെ വിളിച്ചു കൂട്ടി വായിച്ചു കേള്‍പ്പിച്ച്‌ അവരുടെ കയ്യടി നേടിയാല്‍ മതിയായിരിക്കും. ജീവിതം ധന്യമാകും. നേരെ ചൊവ്വേ പാടരുത്‌, വളഞ്ഞു പുളഞ്ഞു മാത്രമേ പാടാവൂ എന്ന ധ്വനി താങ്കളുടെ അഭിപ്രായങ്ങള്‍ക്ക്‌ മാറ്റു കൂട്ടുന്നു. ഗംഭീരം. &lt;br /&gt;&lt;br /&gt;അതിലും ഗംഭീരമായത്‌ ഒരു പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖമാണ്‌. വിമര്‍ശകര്‍ പാടിക്കൊണ്ട്‌ നൃത്തം ചെയ്തു നോക്കട്ടെ, അപ്പോളറിയാം അതിണ്റ്റെ ബുദ്ധിമുട്ടെന്ന്‌ വിമര്‍ശകവൃന്ദത്തിണ്റ്റെ മുഖം നോക്കി വിളിച്ചു പറയാന്‍ എത്ര പേര്‍ ധൈര്യം കാണിച്ചിട്ടുണ്ട്‌? അതായത്‌ എന്നെ തല്ലണ്ടമ്മാവാ..ഈ ജന്‍മത്ത്‌ ഞാന്‍ നന്നാകാന്‍ പോകുന്നില്ല എന്നത്‌ തന്നെ. വളര്‍ച്ചയുടെ ചവിട്ടുപടികളിലൊന്നാണ്‌ വിമര്‍ശനമെന്നത്‌ താങ്കള്‍ക്ക്‌ ഒരു പക്ഷെ അറിയില്ലായിരിക്കും. &lt;br /&gt;&lt;br /&gt;നൃത്തം ചെയ്തു കൊണ്ടു മാത്രമേ പാടൂ എന്ന വാശി നല്ലതു തന്നെയാണ്‌ - ചിങ്ങമാസം, ധൂം മചാലേ ധൂം, കറുപ്പിനഴക്‌ എന്നിങ്ങനെയുള്ള ഗാനങ്ങള്‍ ആലപിക്കുമ്പോള്‍. അത്തരം ഗാനങ്ങള്‍ നിങ്ങള്‍ സ്വേച്ഛ പോലെ ആലപിച്ചു കൊള്‍ക. ചോദിക്കാനും പറയാനുമൊന്നും ആരും വരില്ല. രവീന്ദ്രനേയും ഇളയരാജയേയുമൊക്കെ വെറുതേ വിടുക. ഇതൊരപേക്ഷയാണ്‌. ചിത്രയേയും സുജാതയേയും പോലൊന്നും പാടിയില്ലെങ്കിലും ഒരു ഗാനത്തോട്‌ കാണിക്കാവുന്ന ഏറ്റവും കുറഞ്ഞ ആദരവെങ്കിലും കാണിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതു സ്ഥലങ്ങളില്‍ അവ പാടാതിരിക്കുക. അതാണ്‌ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ബഹുമാന്യരായ സംഗീതഗുരുക്കള്‍ക്കു നല്‍കാവുന്ന ഏറ്റവും വില കൂടിയ ആദരവും സമ്മാനവും. &lt;br /&gt;&lt;br /&gt;ഈ കത്ത്‌ താങ്കള്‍ വായിക്കുമെന്ന പ്രതീക്ഷയൊന്നും ഈയുള്ളവന്‍ വച്ചു പുലര്‍ത്തുന്നില്ല. എങ്കിലും ഒരു ആസ്വാദകന്‍ എന്ന നിലയ്ക്ക്‌ പ്രതികരിക്കേണ്ടത്‌ അടിയണ്റ്റെ കടമയാണ്‌. ബാധ്യതയും. &lt;br /&gt;&lt;br /&gt;എന്ന്‌ വിധേയന്‍,പാവം ഗാനാസ്വാദകന്‍.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-8292776915528157391?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/8292776915528157391/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=8292776915528157391' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/8292776915528157391'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/8292776915528157391'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/04/blog-post.html' title='ഗായികയ്ക്ക്‌ ഒരു കത്ത്‌'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-6072621736664579441</id><published>2008-03-05T09:46:00.000+05:30</published><updated>2008-03-05T09:52:24.696+05:30</updated><title type='text'>മണിരത്നം - അതിശയോക്തിയുടെ സാങ്കേതികത</title><content type='html'>മണിരത്നം - ഇന്ത്യയിലെ സിനിമാസംവിധാന കലയുടെ ബ്രാണ്റ്റ്‌ അംബാസ്സഡര്‍ എന്നു വിശേഷിപ്പിക്കാവുന്ന സംവിധായകന്‍. സംവിധാനം ചെയ്ത ചിത്രങ്ങളുടെ ഏണ്ണത്തോടൊപ്പം തന്നെ വര്‍ദ്ധിക്കുന്ന ആരാധകവൃന്ദം ഇന്ത്യയില്‍ത്തന്നെ മറ്റൊരു സംവിധായകനും അവകാശപ്പെടാവുന്നതല്ല. ഇത്രയധികം ആകാംക്ഷാപൂര്‍വ്വം മറ്റൊരു സംവിധായകണ്റ്റെ ചിത്രവും ഇവിടെ വരവേല്‍ക്കപ്പെടുന്നില്ല തന്നെ. മണിരത്നം എന്ന സംവിധയകന്‍ ഇന്ത്യയുടെ മുഖ്യധാരാസിനിമാസരണിയില്‍ ചെലുത്തിയിട്ടുള്ള സ്വാധീനവും പ്രഭാവവും അങ്ങിനെ എളുപ്പത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒന്നല്ല. ഇഴ കീറി പരിശോധിക്കപ്പേടുമ്പോള്‍ വൈവിധ്യവും വ്യത്യസ്തവുമെന്ന പ്രതീതി ജനിപ്പിക്കുന്ന മണിരത്നം ചിത്രങ്ങള്‍ അകമേ പ്രകടമാക്കുന്ന ചില പ്രത്യേകതകളും സ്വഭാവ സവിശേഷതകളും സ്വഭാവ വൈരുധ്യങ്ങളുമുണ്ട്‌. അവ വിരല്‍ ചൂണ്ടുന്നത്‌ ഈ സംവിധായകണ്റ്റെ അനിഷേധ്യമായ ജനസമ്മിതിയുടെ യുക്തിവിശേഷങ്ങളിലേക്കാണ്‌. &lt;br /&gt;&lt;br /&gt;കാലഘട്ടങ്ങളിലൂടെ കടന്നു വന്നിട്ടുള്ള മണിരത്നം ചിത്രങ്ങള്‍ അതാതു കാലഘട്ടങ്ങളിലെ കമ്മേര്‍സ്യല്‍ മസാല ചിത്രങ്ങളുടെ പൊതു സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായ്‌ കാണാം. 1983 -ല്‍ തീരെ ശ്രദ്ധ നേടാതെ പോയ 'പല്ലവി അനുപല്ലവി' എന്ന കന്നഡ ചിത്രത്തിലൂടെ സംവിധാന കലയില്‍ ഹരിശ്രീ കുറിച്ച മണിരത്നതിന്‌ തണ്റ്റെ ആദ്യ ചുവടു പിഴയ്ക്കുകയാണുണ്ടായത്‌. പ്രതിപാദിക്കാന്‍ ഉദ്യമിച്ച ഇതിവൃത്തത്തിണ്റ്റെ സങ്കീര്‍ണ്ണതകള്‍ കൊണ്ടും മറ്റും പ്രസ്തുത ചിത്രം ജനശ്രദ്ധയാകര്‍ഷിക്കാതെ പോയി. ഛായാഗ്രഹണം- ബാലു മഹേന്ദ്ര, സംഗീതം- ഇളയരാജ എന്നീ സാങ്കേതിക മികവുകള്‍ക്കും അനില്‍ കപൂറും ലക്ഷ്മിയും മുഖ്യവേഷങ്ങളിലെത്തിയ ഈ ചിത്രത്തെ രക്ഷിക്കാനായില്ല. ഒരു സമാന്തരചിത്രമെന്ന പ്രതീതി ജനിപ്പിക്കുന്നതും എന്നാല്‍ ഒരു കമ്മേര്‍സ്യല്‍ ചിത്രത്തിണ്റ്റെ ഘടനാശൈലി നിലനിര്‍ത്തിപ്പോരുന്നതുമായ ഒരു ഇടത്തരം ശൈലിയാണ്‌ 'പല്ലവി അനുപല്ലവി' യുടേത്‌. ദക്ഷിണേന്ത്യയില്‍ ബാലു മഹേന്ദ്ര, മഹേന്ദ്രന്‍, ഭരതന്‍, പത്മരാജന്‍ എന്നിവര്‍ തുടങ്ങി വച്ച ഒരു പ്രത്യേക തരം രസക്കൂട്ടിണ്റ്റെ മണിരത്നം പതിപ്പ്‌. എന്നാല്‍ മേല്‍പ്പറഞ്ഞവരുടെ ചിത്രങ്ങളില്‍ പ്രകടമാകുന്ന പൂര്‍ണ്ണതയോ കമ്മേര്‍സ്യല്‍ സര്‍ക്യൂട്ടിലെ പ്രമുഖരായ എസ്‌.പി. മുത്തുരാമന്‍, ഐ.വി.ശശി എന്നിവരുടെ ചിത്രങ്ങളില്‍ കണ്ടു വരുന്ന ആര്‍ഭാടങ്ങളോ ഈ ചിത്രത്തിലൊട്ടു പ്രകടമായതുമില്ല. അങ്ങിനെ മനോഹരമായ മൂന്നു ഗാനങ്ങള്‍ ജനപ്രീതി നേടിയപ്പോഴും ചിത്രം സാമ്പത്തികമായ്‌ ചിത്രം പരാജയപ്പെട്ടു.&lt;br /&gt;&lt;br /&gt;പിന്നീട്‌ മണിരത്നം ഭാഗ്യം പരീക്ഷിക്കാനിറങ്ങിയത്‌ മലയാളത്തിലായിരുന്നു. അന്നത്തെ മുന്‍നിരനടന്‍മാരെ വച്ച്‌ തുന്നിച്ചേര്‍ത്തുണ്ടാക്കിയ 'ഉണരൂ' എന്ന ചിത്രം എത്ര പേര്‍ കണ്ടെന്നതു പോലും സംശയമാണ്‌. അങ്ങിനെ ആദ്യരണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനു ശേഷം 'പകല്‍ നിലവ്‌', 'ഇദയക്കോവില്‍' എന്നീ രണ്ട്‌ ചിത്രങ്ങളിലൂടെ മണിരത്നം തമിഴിലിലേക്കു ചുവടു മാറ്റി. ഈ രണ്ടു ശരാശരി(സാമ്പത്തികം) ചിത്രങ്ങള്‍ക്കു ശേഷമാണ്‌ 1986 -ഇല്‍ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ മണിരത്നത്തിന്‌ ഒരു വ്യക്തിത്വം നേടിക്കൊടുത്ത 'മൌനരാഗം' പുറത്തിറങ്ങുന്നത്‌. പിന്നീടൊരിക്കലും മണിരത്നത്തിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചെയ്ത ചിത്രങ്ങളത്രയും, മൂന്നോ നാലോ ഒഴിച്ചാല്‍, വാന്‍ സാമ്പത്തിക വിജയങ്ങളാകുകയും അതില്‍ മിക്കവയും ഹിന്ദിയിലേക്കു മൊഴി മാറ്റം ചെയ്യപ്പെടുകയോ പുനര്‍ നിര്‍മ്മിക്കപ്പെടുകയോ ചെയ്തു. 'നായകന്‍' (1987), 'അഗ്നിനക്ഷത്രം' (1988), 'ഗീതാഞ്ജലി' (തെലുങ്ക്‌, 1989), 'അഞ്ജലി' (1990), 'ദളപതി' (1991), 'റോജാ' (1992), 'തിരുടാ തിരുടാ'(1993), 'ബോംബേ' (1995), 'ഇരുവര്‍' (1997), ദില്‍ സേ(ഹിന്ദി, 1998), അലൈപായുതേ(2000), കണ്ണത്തില്‍ മുത്തമിട്ടാല്‍(2002), 'അയുത എഴുത്ത്‌' (2004), 'ഗുരു' (ഹിന്ദി, 2007) എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിണ്റ്റെ കരിയര്‍ഗ്രാഫ്‌. &lt;br /&gt;&lt;br /&gt;ഈ ജനസമ്മിതിയുടെ ഉള്ളറകള്‍ തേടിച്ചെലുമ്പോള്‍ ന്യായമായും ഉയര്‍ന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്‌. എന്താണ്‌ മണിരത്നം എന്ന സംവിധായകണ്റ്റെ കരസ്പര്‍ശം? അദ്ദേഹത്തിണ്റ്റെ ചിത്രങ്ങളുടെ മേന്‍മ അവയുടെ വിജയങ്ങളെ ന്യായീകരിക്കുന്ന ഒന്നാണോ? ഇല്ലെന്നു വേണം പറയാന്‍. ഇത്രയും ജനസമ്മിതി നേടിയ ഒരു സംവിധായകനെക്കുറിച്ച്‌ അങ്ങിനെ ഒരഭിപ്രായം രൂപീകരിക്കന്നതിനു മുന്‍പ്‌ അദ്ദേഹത്തിണ്റ്റെ ചില 'സംവിധാന സ്പര്‍ശങ്ങളി' ലേക്കു കടന്നു ചെല്ലാം. &lt;br /&gt;&lt;br /&gt;'മൌനരാഗം' അക്ഷരാര്‍ഥത്തില്‍ ഒരു ട്രെന്‍ഡ്‌ സെറ്റര്‍ തന്നെയാണെന്നു സമ്മതിക്കാം. പുതുമയുടെ കുളിരുന്ന ദൃശ്യാനുഭവമായിരുന്നു ഇതിലെ ഓരോ ഫ്രെയിമും. പി.സി.ശ്രീറാമിണ്റ്റെ അതുല്യമായ ഛായഗ്രഹണം പ്രത്യേക പരമാര്‍ശം അര്‍ഹിക്കുന്നു. ലൈറ്റിംങ്ങിണ്റ്റെ അപാരസാധ്യതകള്‍ അന്നോളം മറ്റാരും കടന്നു ചെല്ലാത്ത ഒരു മേഖലയില്‍ക്കൂടെ അനാവരണം ചെയ്യുകയായിരുന്നു ശ്രീറാം. ഓരോ ഷോട്ടിലും ഈ 'ശ്രീറാം ടച്ച്‌' പ്രകടമായിരുന്നു. മറ്റൊരു മികവ്‌ സംഗീതമാണ്‌. അതുല്യമായ ഗാനങ്ങളും അതിലുപരി വൈകാരികതയുടെ നോട്ടുകള്‍ ചാലിച്ചെടുത്ത പശ്ചാത്തലസംഗീതവും ചിത്രത്തെ മറ്റൊരു പ്രതലത്തിലേക്കുയര്‍ത്തി. ഇവിടെ മണിരത്നം എന്ന സംവിധായകണ്റ്റെ സംഭാവന മോശമെന്നു പറയാന്‍ കഴിയാത്ത, എന്നാല്‍ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത കഥയും തിരക്കഥയും മാത്രമാണ്‌. &lt;br /&gt;&lt;br /&gt;ഒരു കമ്മേര്‍സ്യല്‍ ചിത്രമെന്നതിനുപരി കമലഹാസനു ദേശീയ അംഗീകാരം നേടിക്കൊടുത്ത 'നായകന്‍' മറ്റെന്തു വിശേഷണമാണര്‍ഹിക്കുന്നത്‌. കമലഹാസണ്റ്റെ അതുല്യമായ അഭിനയമുഹൂര്‍ത്തങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ഒരു ചിത്രം എന്ന നിലയ്ക്ക്‌ 'നായകന്‍' പ്രേക്ഷകനോട്‌ പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്നു പറയാനാകില്ല. മണിരത്നം ചിത്രങ്ങളുടെ പൊതുസ്വഭാവമായ അതിവൈകാരൈകതയും അതിഭാവുകത്വവും മസാലച്ചേരുവകളും തന്നെയാണ്‌ 'നായകണ്റ്റെ' ദൌര്‍ബല്യങ്ങള്‍. കഥാസന്ദര്‍ഭങ്ങള്‍ അര്‍ഹിക്കാത്ത ഗാനരംഗങ്ങള്‍, പ്രത്യേകിച്ചും ആഭാസച്ചുവയുള്ള 'നിലാ അതു വാനത്തു മേലെ' പോലുള്ള ഗാനങ്ങള്‍, കമലഹാസന്‍ തണ്റ്റെ അഭിനയമികവു കൊണ്ട്‌ ചിത്രത്തിനു നേടിക്കൊടുത്ത നിലവാരസ്പര്‍ശത്തിണ്റ്റെ തിളക്കം നഷ്ടപ്പെടുത്തുന്നതായിരുന്നു. കഥാഘടനയുടെ ശരീരഭാഷ ലവലേശം പ്രകടിപ്പിക്കാത്ത കഥാപാത്രങ്ങളായിപ്പോയി സൂര്യയും (നിഴല്‍കല്‍ രവി), കമ്മീഷണറും (നാസര്‍). അതിഭാവുകത്വം കൊണ്ട്‌ അരോചകമായ പാത്രസൃഷ്ടി. എന്നാല്‍ മേല്‍പ്പറഞ്ഞ പോരായ്മകളത്രയും നിഷ്പ്രഭമാക്കുന്ന കമലിണ്റ്റെ പ്രകടനം ഒന്നു മാത്രമാണ്‌ ഇവിടെ ചിത്രത്തെ രക്ഷിക്കുന്നത്‌. കമല്‍ എന്ന നടണ്റ്റെ അഭിനയസാധ്യതകള്‍ പൂര്‍ണ്ണമായും ഒപ്പിയെടുക്കാന്‍ പാകത്തില്‍ ഒരുക്കിയ ചില 'ലോംഗ്‌ സീക്വന്‍സ്‌ ഓഫ്‌ ഷോട്ട്സ്‌' ആവിഷ്കരിച്ചു എന്നതാണ്‌ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ മണിരത്നത്തിണ്റ്റെ സംഭാവന. 'നായകന്‍' പരിപൂര്‍ണ്ണമായും ഒരു കമല്‍ ചിത്രമാണ്‌. ഒരു മണിരത്നം ചിത്രമെന്നതിലുപരി. (ഇതേ പ്രമേയങ്ങള്‍ തന്നെ കൈകാര്യം ചെയ്തിട്ടുള്ള പ്രിയദര്‍ശണ്റ്റെ 'ആര്യന്‍' ഉം 'അഭിമന്യു' വുമൊക്കെ, കമലഹാസണ്റ്റെ സാന്നിധ്യം ഒഴിച്ചു നിര്‍ത്തിയാല്‍, മറ്റെന്ത്‌ കാരണം കൊണ്ട്‌ 'നായകനു' പകരമാവില്ല?) &lt;br /&gt;&lt;br /&gt;കമ്മേര്‍സ്യല്‍ മസാല സര്‍ക്യൂട്ടില്‍ എസ്‌.പി.മുത്തുരാമന്‍ ശൈലി അപ്പാടെ അനുകരിച്ചു കൊണ്ട്‌ ഒരുക്കിയ 'അഗ്നിനക്ഷത്രം' വെറുമൊരു മൂന്നാം കിട ചിത്രം മാത്രമാണ്‌. കുറേ ഗാനങ്ങളും കണ്ണില്‍ ഇരുട്ടു കയറുന്ന തരത്തിലുള്ള ക്യാമറാ ടെക്നിക്കുകളും (അവ മോശമെന്ന വിവക്ഷ ഇല്ല) ലൈംഗികതയുടെ അതിപ്രസരമുള്ള ഗാനചിത്രീകരണവും കൂട്ടിക്കുഴച്ചുണ്ടാക്കിയ ഒരു 'തറ' പടം ഇന്ത്യയുടെ സംവിധായകകലയുടെ പ്രതീകമായ മണിരത്നം തന്നെ ഒരുക്കിയ ഈ ചിത്രം തികഞ്ഞ അവജ്ഞ മാത്രമാണര്‍ഹിക്കുന്നത്‌. കാണുന്നവരോടൊക്കെ 'നമുക്കൊളിച്ചോടിപ്പോകാം' എന്നു പറയുന്ന നായികയാണ്‌ 'ഗീതാഞ്ജലി' യുടെ പ്രത്യേകത. 'തറ വളിപ്പ്‌' എന്ന നാടന്‍ പ്രയോഗം കൊണ്ടു വിശേഷിപ്പിക്കാവുന്ന ഹാസ്യരംഗങ്ങള്‍ വേറെ. സംഗീതം കൊണ്ടു മാത്രം ഓടിയ ഒരു ചിത്രമാണ്‌ ഗീതാഞ്ജലി. &lt;br /&gt;&lt;br /&gt;മേല്‍പ്പറഞ്ഞ ചിത്രങ്ങളിലൊക്കെയും പ്രകടമാകുന്ന അതിഭാവുകത്വവും പലപ്പോഴും അവിശ്വസനീയതയും ഒക്കെയാണ്‌ അഞ്ജലി, ദളപതി എന്നിവയിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത്‌. മികച്ചൊരു പ്രമേയമായിരുന്നു 'അഞ്ജലി' യുടേത്‌. ഇത്രയും പക്വതയും പ്രായത്തില്‍ക്കവിഞ്ഞ പ്രായോഗിക ബുദ്ധിയും പ്രകടമാക്കുന്ന കുട്ടികള്‍ ലോകത്തെവിടെയെങ്കിലും ഉണ്ടോ എന്നതു വേറെ കാര്യം ('കണ്ണത്തില്‍ മുത്തമിട്ടാല്‍' എന്ന ചിത്രത്തിലെ 'അഴകി' എന്ന കഥാപാത്രം പ്രസ്തുത സ്വഭാവത്തിണ്റ്റെ ഉത്തമോദാഹരണമാണ്‌). ദേശസ്നേഹം വിറ്റു കാശാക്കാമെന്ന തിരിച്ചറിവാണ്‌ മണിരത്നത്തെ 'റോജ' യിലും 'ബോംബെ' യിലും 'ദില്‍ സേ' യിലും ഒക്കെ എത്തിച്ചത്‌. അല്ലാതെ പ്രമേയത്തോട്‌ നീതി പുലര്‍ത്താമെന്ന പ്രതിജ്ഞാബദ്ധത കൊണ്ടൊന്നുമല്ല. (ദില്‍ സേ യുടെ റിലീസിംഗ്‌ വേളയില്‍ ഇന്ത്യയില്‍ തീവ്രവാദം പെരുകുന്നതു കണ്ട്‌ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക്‌ വെറുതെയിരിക്കാന്‍ കഴിയില്ല എന്നു വീമ്പിളക്കിയ മണിരത്നം അര്‍ഹിച്ച ഒരു പരാജയമായിരുന്നു പ്രസ്തുത ചിത്രം) &lt;br /&gt;&lt;br /&gt;വലിയ അവകാശവാദങ്ങളൊന്നുമില്ല എന്നതാണ്‌ 'അലൈപായുതേ' എന്ന ചിത്രത്തിണ്റ്റെ സവിശേഷത. അതു കൊണ്ടു തന്നെ ആദ്യന്തം കണ്ടാസ്വദിക്കാവുന്നതും ('സെപ്റ്റംബര്‍ മാതം' ഒഴിച്ചു നിര്‍ത്താം) മണിരത്നം ചിത്രങ്ങളില്‍ വച്ചേറ്റവും മെച്ചപ്പെട്ടതുമായൊരു ചിത്രമാണ്‌ 'അലൈപായുതേ'. എന്നാല്‍ പശ്ചാത്തലം വ്യത്യസ്തവും റൊമാന്‍സിണ്റ്റെ അംശം കുറവാണെങ്കിലും പ്രിയദര്‍ശന്‍ അവതരിപ്പിച്ച 'മിഥുനം' എന്ന ചിത്രവുമായ്‌ പ്രമേയപരമായൊരു സാമ്യം ഇതിനുണ്ട്‌. നിരുപദ്രവകരമായൊരു ചിത്രം എന്ന നിലയ്ക്ക്‌ അതു പൊറുക്കാം. എങ്കിലും നിരുപദ്രവം - അതില്‍ക്കവിഞ്ഞ ഒരു വിശേഷണവും 'അലൈപായുതേ' അര്‍ഹിക്കുന്നില്ല. (യുവതലമുറയിലെ കമിതാക്കളുടെ ഒരു ഒബ്സെഷന്‍ ആയി ഈ ചിത്രം എങ്ങിനെ മാറി?) &lt;br /&gt;&lt;br /&gt;ചരിത്രപരമായ യാഥാര്‍ഥ്യങ്ങളുടേയും തമിഴ്‌ രാഷ്ട്രീയ-സിനിമാ പിന്നാമ്പുറ കഥകളുടേയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച 'ഇരുവര്‍' ആയിരിക്കണം മണിരത്നത്തിണ്റ്റെ 'മാസ്റ്റര്‍ പീസ്‌'. മോഹന്‍ലാലും പ്രകാശ്‌ രാജും കയ്മെയ്‌ മറന്നഭിനയിച്ച 'ഇരുവര്‍' മണിയുടെ ചിത്രങ്ങളില്‍ മികച്ചതും എന്നാല്‍ സാമ്പത്തികമായ്‌ തീരെ വിജയിക്കാതെ പോയതുമായൊരു ചിത്രമാണ്‌. &lt;br /&gt;&lt;br /&gt;മേല്‍പ്പറഞ്ഞ ചിത്രങ്ങളുടെ പശ്ചാത്തലം കൊണ്ടു മാത്രം ഈ സംവിധായകണ്റ്റെ നിലവാരം വിലയിരുത്താമോ? ആദ്യന്തം കറ കളഞ്ഞ ഒരു ചിത്രമെടുക്കാന്‍ മണിരത്നത്തിന്‌ ഇവ കൊണ്ടൊന്നും സാധിച്ചിട്ടില്ല. വിമര്‍ശനവിധേയമായ ഘടകങ്ങള്‍ സമകാലീനരായ മറ്റു സംവിധായകരുടെ ചിത്രങ്ങളിലും പ്രകടമല്ലേ എന്ന ചോദ്യത്തിന്‌ അതെ എന്നു തന്നെയാണുത്തരം. ബാലു മഹേന്ദ്രയുടെ മൂടുപനി, ഇരട്ടൈ വാല്‍ കുരുവി, നീങ്കള്‍ കേട്ടവൈ, കെ.ബാലചന്ദറിണ്റ്റെ പുന്നകൈ മന്നന്‍, പുതു പുതു അര്‍ത്ഥങ്കള്‍, ഭാരതിരാജയുടെ കൊടി പറക്ക്ത്‌, ടിക്‌ ടിക്‌ ടിക്‌ എന്നിങ്ങനെ ശരാശരിയോ അതില്‍ താഴെയോ മാത്രം നിലവാരം പുലര്‍ത്തുന്ന ചിത്രങ്ങള്‍ തമിഴില്‍ അതാതു സംവിധായകരില്‍ നിന്നും ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അവയ്ക്കെല്ലാം പകരം വയ്ക്കാന്‍ ഒരു '൧൬ വയതിനിലേ' (ഭാരതിരാജ), വീട്‌, മൂന്നാം പിറൈ (ബാലു മഹേന്ദ്ര), എതിര്‍ നീച്ചല്‍, സിന്ധു ഭൈരവി(കെ ബാലചന്ദര്‍), ഉതിരിപ്പൂക്കള്‍(മഹേന്ദ്രന്‍) എന്നീ കിടയറ്റ ചിത്രങ്ങള്‍ അവരുടെ ക്രെഡിറ്റിലവകാശപ്പെടാനുണ്ട്‌. അങ്ങിനെ ഒരു 'ക്ളാസ്സിക്‌' മണിരത്നത്തിണ്റ്റെ ലിസ്റ്റിലുണ്ടോ? മോശമല്ല, സാങ്കേതികമായ്‌ മികച്ചത്‌, നല്ല കഥ എന്നീ വിശേഷണങ്ങളൊന്നും ഒരു മികച്ച സംവിധായകണ്റ്റെ മുദ്രയ്ക്കു പകരമാകില്ല. മലയാളത്തിലെ സമകാലീനരായ ഭരതണ്റ്റേയും പത്മരാജണ്റ്റേയും എന്തിന്‌ മോഹണ്റ്റെ ചിത്രങ്ങളില്‍ പോലും ഈ പറഞ്ഞ ഒരു സംവിധായകണ്റ്റെ 'പ്രസന്‍സ്‌' നമുക്ക്‌ അനുഭവപ്പെടും. മണിരത്നം ചിത്രങ്ങളില്‍ നമുക്കനുഭവവേദ്യമാകുന്നത്‌ ആകെപ്പാടെയുള്ള സാങ്കേതികതയും നടീനടന്‍മാരും മാത്രമാണ്‌. &lt;br /&gt;&lt;br /&gt;പൊതുവേ എണ്‍പതുകളിലെ സംവിധായകരുടെ ഇഷ്ട വിഷയങ്ങളിലൊന്നായിരുന്നു ലൈംഗികത. മേല്‍പ്പറഞ്ഞ സംവിധായ്കര്‍ക്കൊന്നും അതിണ്റ്റെ ആസക്തിയില്‍ നിന്നും കുതറി മാറാന്‍ കഴിഞ്ഞിട്ടില്ല. സിന്ധു ഭൈരവി അവതരിപ്പിച്ച അതേ ബാലചന്ദര്‍ തന്നെയാണ്‌ അപൂര്‍വ്വ രാഗങ്ങളും മന്‍മഥ ലീലയുമൊക്കെ സംവിധാനം ചെയ്തത്‌. ഒരു മികച്ച ചിത്രമായ മൂന്നാം പിറയില്‍ പ്പോലും അതിണ്റ്റെ അടിയൊഴുക്കുകള്‍ പ്രകടമാണ്‌. എന്നാല്‍ അതിണ്റ്റെ ആവിഷ്കാര രീതിയില്‍ ഈ സംവിധായകരത്രയും അവരുടെ 'ക്രിയേറ്റിവിറ്റി' പ്രകടമാക്കിയിട്ടുണ്ട്‌. കഥാഘടനയുടെ മേലെ കയറി വരാതെ അടിയൊഴുക്കുകള്‍ നിയന്ത്രിച്ച്‌ ചില ഷോട്ടുകളിലൂടെ ലൈംഗികത വളരെ കാവ്യാത്മകമായി അവതരിപ്പിക്കുകയാണ്‌ ഇവര്‍ ചെയ്യാറ്‌. (തൂവാനത്തുമ്പികളും വൈശാലിയുമൊന്നും നമ്മള അശ്ളീല ഗണത്തില്‍ പെടുത്തിയിട്ടുള്ള ചിത്രങ്ങളല്ലല്ലോ). മോഹണ്റ്റെ 'ആലോലം', 'മംഗളം നേരുന്നു' എന്നീ ചിത്രങ്ങളിലെ പ്രതിപാദന ശൈലി ശ്രദ്ധിക്കുക. ആഭാസകരമെന്നു തോന്നിപ്പിച്ചേക്കാവുന്ന ഒരു ഫ്രെയിം പോലും ഈ ചിത്രങ്ങളില്‍ കാണില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മണിരത്നം ചിത്രങ്ങളില്‍ കണ്ടു വരുന്ന പ്രവണതകളെ രണ്ടാമതു പറഞ്ഞ ഗണത്തിലാണു പെടുത്തേണ്ടിയിരിക്കുന്നത്‌. 'പല്ലവി അനുപല്ലവി', 'അഗ്നിനക്ഷത്രം' എന്തിന്‌ നായകനും അലൈപായുതേ പോലും ഇവയില്‍ നിന്നും മുക്തമല്ല. നിര്‍മ്മാതാക്കളുടെ സമ്മര്‍ദ്ദം എന്നത്‌ ഒരു മികച്ച സംവിധായകന്‍ പറയേണ്ട ഒരു ഒഴിവു കഴിവല്ല. &lt;br /&gt;&lt;br /&gt;പാത്രസൃഷ്ടികളിലെ വൈകല്യം മണിരത്നം ചിത്രങ്ങളെ പലപ്പോഴും ആശയക്കുഴപ്പത്തിലേക്കു തള്ളിവിടാറുണ്ട്‌.(൩ പ്രാവശ്യം കണ്ടിട്ടും മൌനരാഗത്തില്‍ രേവതിയുടെ കഥാപാത്രത്തിണ്റ്റെ പ്രശ്നമെന്തായിരുന്നു എന്നു വ്യക്തമായി ഇനിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല). നടീനടന്‍മാരുടെ പ്രകടനവുമായ്‌ കൂട്ടി വായിക്കാതെ കഥാഘടനയോട്‌ ഇവ എത്രമാത്രം ഒത്തു പോകുന്നുണ്ട്‌ എന്നതാണ്‌ ഇവിടെ പ്രസക്തമായ ചോദ്യം. മിതത്വം പാലിക്കാനുള്ള കഴിവില്ലായ്മയാണ്‌ ഈ അതിവൈകാരികതയുടെ അതിപ്രസരത്തിണ്റ്റെ മൂലകാരണം. ഇപ്പറഞ്ഞ വൈകല്യങ്ങള്‍ കൊണ്ടാണ്‌ മികച്ച പ്രമേയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വൈദഗ്ദ്യമുള്ള മണിരത്നത്തിണ്റ്റെ ചിത്രങ്ങള്‍ ഉദ്ദേശിച്ച നിലവാരത്തിലേക്കുയരാതിരിക്കാന്‍ കാരണവും. ഇവയ്ക്ക്‌ പ്രത്യക്ഷോദാഹരണങ്ങളാണ്‌ 'അഞ്ജലി' , 'കണ്ണത്തില്‍ മുത്തമിട്ടാല്‍', 'ഗീതാഞ്ജലി' എന്നിവ (ബേബി ശ്യാമിലിയുടേ പുരസ്കാരസമ്മാനിതമായ പ്രകടനം പരാമര്‍ശയോഗ്യം തന്നെ. എന്നിട്ടുമെന്തേ മണിരത്നത്തിനൊരു മികച്ച സംവിധായകന്‍ കിട്ടിയില്ല?) &lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞതില്‍ നിന്ന്‌ മണിരത്നം അപ്പാടെ മോശമായൊരു സംവിധായകന്‍ എന്നൊന്നും അര്‍ഥമാക്കുന്നില്ല (അനുവാചകര്‍ക്ക്‌ അങ്ങിനെ തോന്നിയെങ്കില്‍ ക്ഷമിക്കുക). രാജ്യത്തെ ഏറ്റവും മികച്ച സംവിധായകന്‍ പുലര്‍ത്തേണ്ട നിലവാരഗുണഗണങ്ങള്‍ അക്കമിട്ടു നിരത്തുമ്പോള്‍ മണിരത്നത്തിന്‌ എവിടെ മാര്‍ക്കിടും എന്നൊരാവര്‍ത്തി ചിന്തിച്ചു പോയെന്നു മാത്രം. &lt;br /&gt;&lt;br /&gt;മാര്‍ക്കു നല്‍കേണ്ട ചില പ്രത്യേകതകളുണ്ട്‌ മണിരത്നത്തിന്‌. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പ്രമേയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള കഴിവാണൊന്ന്‌. മറ്റൊന്ന്‌ അദ്ദേഹത്തിണ്റ്റെ ചിത്രങ്ങളില്‍ കാണുന്ന സാങ്കേതികമികവും പൂര്‍ണ്ണതയും. (കടപ്പാട്‌. ഛായാഗ്രഹണം-പി.സി.ശ്രീറാം, കല-തോട്ടാ ധരണി, ചിത്രസംയോജനം-ബി.ലെനിന്‍/വി.ടി.വിജയന്‍, സംഗീതം-ഇളയരാജ/എ.ആര്‍. റഹ്മാന്‍). അദേഹത്തിണ്റ്റെ ചിത്രങ്ങള്‍ മേല്‍പ്പറഞ്ഞവയ്ക്കെല്ലാം ഒരു ട്രെന്‍ഡ്‌ സെറ്റര്‍ തന്നെയായിരുന്നു. സഹകരിക്കുന്ന കലാകാരന്‍മാരില്‍ നിന്നും മികച്ച പ്രകടനം പുറത്തെടുപ്പിക്കുന്നതില്‍ മണിരത്നത്തിനു അപാരമായ കഴിവാണുള്ളത്‌. സംഗീതത്തില്‍ ഇളയരാജയായിക്കൊള്ളട്ടെ ഇ.ആര്‍.റഹ്മാന്‍ ആയിക്കൊള്ളട്ടെ, അഭിനയത്തില്‍ രേവതിയോ കമലഹാസനോ മോഹന്‍ലാലോ ബേബി ശ്യാമിലിയോ ആയിക്കൊള്ളട്ടെ അവരുടെയൊക്കെ മികച്ച ചില സീക്വന്‍സുകളും പ്രകടനങ്ങളും മണിരത്നം ചിത്രങ്ങളില്‍ കാണനാകുന്നത്‌ അതു കൊണ്ടാണ്‌. &lt;br /&gt;&lt;br /&gt;ഹിന്ദിയിലെ സുഭാഷ്‌ ഘായ്‌, മലയാളത്തിലെ ഐ.വി.ശശി എന്നിവരുടെ ഗണത്തില്‍പ്പെടുത്താവുന്ന താരത്തിളക്കമുള്ളൊരു സംവിധായകനാണ്‌ മണിരത്നം. അവിടെ അവസാനിക്കുന്നു വിശേഷണങ്ങള്‍. സാങ്കേതികതയുടെ അതിശയോക്തിക്കും അതിഭാവുകത്വതിനുമൊന്നും ഒരു സംവിധായകനെ അവിടെ നിന്നും ഉയര്‍ത്താനാകില്ല. അതിനു തുടക്കം മുതല്‍ ഒടുക്കം വരെ പിഴവുകളേതുമില്ലാതെ ഒരു നല്ല ചിത്രം എടുക്കാന്‍ കഴിയണം &lt;br /&gt;&lt;br /&gt;മണിരത്നത്തിനു അതു കഴിയട്ടെ. അതു വരെ നമുക്ക്‌ കാക്കാം... &lt;br /&gt;&lt;br /&gt;                                                            4-3-2008&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-6072621736664579441?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/6072621736664579441/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=6072621736664579441' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/6072621736664579441'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/6072621736664579441'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2008/03/blog-post.html' title='മണിരത്നം - അതിശയോക്തിയുടെ സാങ്കേതികത'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-4251042233121499238</id><published>2007-09-13T11:28:00.002+05:30</published><updated>2008-06-05T14:47:56.896+05:30</updated><title type='text'>ഓര്‍മ്മകളില്‍ രവീന്ദ്രന്‍</title><content type='html'>&lt;a href="http://3.bp.blogspot.com/_JvTEOcGJXms/SAb2cTIl0pI/AAAAAAAAAAM/XJSaKrFghvg/s1600-h/1141715817.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://3.bp.blogspot.com/_JvTEOcGJXms/SAb2cTIl0pI/AAAAAAAAAAM/XJSaKrFghvg/s320/1141715817.jpg" border="0" alt=""id="BLOGGER_PHOTO_ID_5190106586624152210" /&gt;&lt;/a&gt;&lt;br /&gt;രവീന്ദ്രസംഗീതത്തെ എനിക്കു പരിചയപ്പെടുത്തിയത്‌ ആരാണ്‌? ഒരു പക്ഷെ ആകാശവാണിയായിരിക്കണം. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ തൃശ്ശൂറ്‍ നിലയത്തില്‍ രവീന്ദ്രഗീതങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പരിപാടി. അവതാരകന്‍ ആരായിരുന്നു എന്നെോര്‍ക്കുന്നില്ല. എങ്കിലും പോയകാലത്തെ ഇഷ്ടഗീതങ്ങളില്‍ പലതും രവീന്ദ്രന്റേതായിരുന്നു എന്നു തിരിച്ചറിയുവാന്‍ തുടങ്ങിയ നിമിഷങ്ങള്‍.. ഒപ്പം ആ സമയത്തു തന്നെ പുറത്തിറങ്ങിയ 'അയാള്‍ കഥയെഴുതുകയാണ്‌' എന്ന ചിത്രത്തിലെ ഗാനങ്ങളുടെ മാധുര്യമോര്‍ത്ത്‌ വിസ്മയിച്ചിരിക്കുന്ന സമയവും. &lt;br /&gt;&lt;br /&gt;പിന്നീട്‌ എപ്പഴോ രവീന്ദ്രന്‍ എന്ന സംഗീതജ്ഞന്‍ ഓര്‍മ്മകളുടെ പരിധി വിട്ടു പോയിരുന്നു.. ബോധപൂര്‍വ്വമായിരുന്നില്ല.. ഇളയരാജയുടെ തമിഴ്‌ ഗാനങ്ങളോട്‌ കടുത്ത ആരാധനയും ബഹുമാനവുമായി നടക്കുന്ന കാലം.. മറ്റു സംഗീതജ്ഞരാരും തന്നെ ഒരു പക്ഷെ എന്നിലെ അന്വേഷകന്റെ ത്വരയെ തൊട്ടുണര്‍ത്തിയിരുന്നില്ല എന്നതായിരുന്നു സത്യം. &lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കു ശേഷം ബാംഗ്ളൂറ്‍ നഗരത്തില്‍.. നാട്ടില്‍ നിന്നും വിട്ടു നിന്ന ആദ്യവര്‍ഷം ഓണസമ്മാനമായി ഒരു ചിത്രം. അതിന്റെ കൂടെ അതിമനോഹരമായ കുറേ ഗാനങ്ങളുമെത്തുന്നു..'മിഴി രണ്ടിലും' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എനിക്കു സമ്മാനിച്ചത്‌ പുതുമഴയുടെ സുഖമൂറുന്ന ഗന്ധമായിരുന്നു. രവീന്ദ്രഗീതങ്ങള്‍ സ്മൃതികളില്‍ തിരികെയെത്താന്‍ തുടങ്ങിയ നിമിഷങ്ങള്‍. &lt;br /&gt;&lt;br /&gt;ബാംഗ്ളൂരില്‍ വച്ചു പരിചയപ്പെടാനിടയായ ഒരു സുഹൃത്താണ്‌ രവീന്ദ്രഗീതങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള പ്രേരണയും പ്രചോദനവുമായത്‌. ഒരു സംഗീത നിരൂപകനും രവീന്ദ്രന്റെ അടുത്ത സുഹൃത്തുമായ അദ്ദേഹത്തില്‍ നിന്നും രവീന്ദ്രന്റെ പഴയ ഗാനങ്ങള്‍ അതു വരെ കേള്‍ക്കാത്ത സവിശേഷമായ ഒരു നാദവിസ്മയമെന്ന പോലെ കേള്‍ക്കാനും ആസ്വദിക്കുവാനും തുടങ്ങി. പൊന്‍ പുലരൊളിയും പുഴയൊരഴകുള്ള പെണ്ണും രാജീവം വിടരും നിന്‍ മിഴികളുമെല്ലാം രവീന്ദ്രന്റേതായിരുന്നു എന്ന തിരിച്ചറിവ്‌ രവീന്ദ്രഗീതങ്ങളിലേക്കുള്ള പ്രയാണം കൂടുതല്‍ താല്‍പ്പര്യമുണര്‍ത്തുകയായിരുന്നു. &lt;br /&gt;&lt;br /&gt;സിനിമാസംഗീതത്തില്‍ പ്രഥമഗുരുവായ ആകാശവാണിയോട്‌ ഒരു സംഗീതസ്നേഹി എന്ന നിലയ്ക്ക്‌ അതിരില്ലാത്ത ആരാധനയും ബഹുമാനവും തോന്നിയത്‌ ഈ പഴയ ഗാനങ്ങള്‍ അന്വേഷിച്ച്‌ ഭൂതകാലത്തേക്കൊരു പ്രയാണം നടത്തിയപ്പോഴാണ്‌. പണ്ട്‌ കേബിള്‍ ടിവി യുടെ അതിപ്രസരം ഉണ്ടാകുതിനു മുന്‍പ്‌ റേഡിയോ ആയിരുന്നു സിനിമാസംഗീതത്തിലേക്കുള്ള വാതായനം. സ്കൂളില്‍ പോകുന്ന കാലം മുതല്‍ക്കേ അലസമായി കേട്ടു മറന്ന പല ഗാനങ്ങളും ഓര്‍മ്മകളുടെ കുഴി തോണ്ടി എടുത്തപ്പോള്‍ അവയില്‍ പലതിനും ഒരു രവീന്ദ്രസ്പര്‍ശമുണ്ടെന്നു ഞാന്‍ തിരിച്ചറിയുകയായിരുന്നു. &lt;br /&gt;&lt;br /&gt;എന്താണ്‌ രവീന്ദ്ര സംഗീതത്തിന്റെ സവിശേഷത? ഇതിനുത്തരം തരാന്‍ അദ്ദേഹം ചെയ്തു വച്ചിട്ടു പോയ അസംഖ്യം ഗാനങ്ങള്‍ക്കു മാത്രമേ കഴിയൂ. തേനും വയമ്പും, മനതാരില്‍ എന്നും, പ്രമദവനം, പറയൂ ഞാന്‍, മാമാങ്കം പല കുറി, പാതിരാമയക്കത്തില്‍ എന്നീ ഗാനങ്ങളിലെ വൈവിധ്യവും അതേസമയം ശ്രവണമാത്രയില്‍ പ്രകടമാകു ഈണസഞ്ചാരപഥങ്ങളുമാണ്‌ അവയുടെ വ്യക്തിത്വം. &lt;br /&gt;&lt;br /&gt;ഒരു ശരാശരി ആസ്വാദകന്‍(ഞാനുള്‍പ്പടെ) കരുതുന്നതിലും എത്രയോ ഉയരത്തിലാണ്‌ രവീന്ദ്രന്‍ മാഷ്ടെ സൃഷ്ടികള്‍. ഒരു 'പ്രമദവനവും' 'ഹരിമുരളീരവവും' കൊണ്ടവസാനിക്കുന്നതുമല്ല രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്റെ റേഞ്ജ്‌. കര്‍ണ്ണാടക സംഗീതവും ലളിതസംഗീതവും യോജ്യമായ അളവില്‍ ചേരുവ ചേര്‍ത്ത 'പൊന്‍ പുലരൊളി പൂ വിതറിയ' (ഇത്തിരിപ്പൂവേ ചുവന്ന പൂവേ), 'രാവില്‍ രാഗനിലാവില്‍' (മഴനിലാവ്‌) എന്നിവ ഈ രണ്ടു സംഗീതശാഖകളിലും അദ്ദേഹത്തിനുണ്ടായിരുന്ന പ്രാവീണ്യം വെളിപ്പെടുത്തുന്നവയാണ്‌. &lt;br /&gt;&lt;br /&gt;വെറും ശാസ്ത്രീയത മാത്രമല്ല രവീന്ദ്രന്റെ ഈണങ്ങള്‍. അതില്‍ ഓര്‍ക്ക്സ്റ്റ്രേഷനുണ്ട്‌. ലാളിത്യമുണ്ട്‌. ലാളിത്യത്തിന്റെ സങ്കീര്‍ണ്ണതയുമുണ്ട്‌. ഹംസധ്വനി എന്ന രാഗം തികച്ചും വ്യത്യസ്തമായ രീതികളില്‍ സങ്കല്‍പ്പിക്കുമ്പോഴും (രാവില്‍ രാഗനിലാവില്‍, ഉത്രാടപ്പൂനിലാവേ വാ, രാഗങ്ങളേ മോഹങ്ങളേ, കണ്ണാടിപ്പൂഞ്ചോല, മനതാരില്‍ എന്നും, ഹേയ്‌ കുറുമ്പേ..) ഒരു സിനിമാഗാനത്തിന്റെ എല്ലാ മനോഹാരിതയോടും കൂടി അവ അവതരിപ്പിക്കാന്‍  കഴിഞ്ഞു എന്നതാണ്‌ രവീന്ദ്രനെ കാലങ്ങള്‍ അതിജീവിക്കുന്ന ഒരു കമ്പോസറായി മാറ്റുന്നത്‌. . 'ശോഭനം മോഹനം' (മനസ്സേ നിനക്കു മംഗളം), 'രാജീവം വിടരും നിന്‍ മിഴികള്‍' (ബെല്‍റ്റ്‌ മത്തായി), 'ഇത്തിരി നാണം പെണ്ണിന്‍ കവിളിന്‌' (തമ്മില്‍ തമ്മില്‍) എന്നിങ്ങനെ 'ട്രെന്‍ഡ്‌' സംഗീതവും രവീന്ദ്രന്‍ സൃഷ്ടിച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;രവീന്ദ്രഗീതങ്ങളില്‍ ഓര്‍ക്കെസ്റ്റ്രയുടെ അനുപാതം പൊതുവേ കുറവാണെന്നൊരു ധാരണയുണ്ട്‌. എന്നാല്‍ അദ്ദേഹം ആവിഷ്കരിച്ചെടുത്ത ചില വയലിന്‍ പ്രയോഗങ്ങള്‍ ഗാനങ്ങളുടെ ഈണങ്ങള്‍ പോലെത്തന്നെ അതീവഹൃദ്യവും മനോഹരവുമാണ്‌. 'മാനം പൊന്‍മാനം കതിര്‍ ചൂടുന്നു' (ഇടവേളയ്ക്കു ശേഷം), 'രാജീവം വിടരും നിന്‍ മിഴികള്‍', 'പാലാഴിപ്പൂമങ്കേ' (പ്രശ്നം ഗുരുതരം) എന്നിവയിലെ വയലിന്‍ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. &lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ പല ഗാനങ്ങളും പല രാഗങ്ങളുടെയും ഒരു 'ബെഞ്ച്‌ മാര്‍ക്ക്‌' ആയി കണക്കാക്കാം. ആരാലും കേള്‍ക്കപെടാതെയും ശ്രദ്ധിക്കപ്പെടാതെയും പോയ 'പറയൂ ഞാന്‍ എങ്ങിനെ' (ചൈതന്യം) സാരമതി രാഗത്തിന്‌ സിനിമാസംഗീതത്തിന്റെ ഏറ്റവും മികച്ച സംഭാവനയാണ്‌. അതു പോലെ തന്നെ 'പൊന്‍ പുലരൊളി' ,'ഗോപാംഗനേ അത്മാവിലെ' (നാട്ട), ലീലാതിലകം ചാര്‍ത്തി, ഗോപികാവസന്തം (ഷണ്‍മുഖപ്രിയ), കുടജാദ്രിയില്‍, ശ്രീലതികകള്‍ (രേവതി) എന്നിങ്ങനെ നിരവധി.. &lt;br /&gt;&lt;br /&gt;മലയാള ലളിതഗാനചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നു വിശേഷിപ്പിക്കവുന്നതാണ്‌ ൧൯൮൩ ഇല്‍ തരംഗിണി പുറത്തിറക്കിയ 'വസന്തഗീതങ്ങള്‍' എന്ന ലളിതഗാനസമാഹാരം. രവീന്ദ്രന്‍ ഈണം നല്‍കി യേശുദാസ്‌, ചിത്ര എന്നിവര്‍ ആലപിച്ച എണ്ണം പറഞ്ഞ ഗാനങ്ങള്‍ ഒരു ട്രെന്‍ഡിനു തന്നെ തുടക്കമിടുകയായിരുന്നു. 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം അവയില്‍ ഏറ്റവും പ്രശസ്തമായി. പിന്നീട്‌ ഉത്സവഗാനങ്ങള്‍, പൊന്നോണതരംഗിണി മുതല്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഋതുഗീതങ്ങള്‍ വരെ അനവധി ലളിതഗാനസമാഹാരങ്ങള്‍ക്ക്‌ രവീന്ദ്രന്‍ ഈണം നല്‍കിയിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;പുറത്തിറങ്ങാതെ പോയതും സാമ്പത്തികമായി വിജയിക്കാതെ പോയതുമായി അനേകം ചിത്രങ്ങളിലും രവീന്ദ്രഗീതങ്ങള്‍ മികച്ചു നിന്നു (നീലക്കടമ്പ്‌, മഹസ്സര്‍, ടെലിഫോണില്‍ തൊടരുത്‌, സുവര്‍ണക്ഷേത്രം...). തന്റെ ഈണങ്ങള്‍ നിലവാരം പുലര്‍ത്തണമെന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനെന്നുമുണ്ടായിരുന്നു. &lt;br /&gt;&lt;br /&gt;അവിചാരിതമായി അദ്ദേഹത്തെ കാണുവാനൊരവസരം ലഭിക്കുന്നു - രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌. ഒരു റ്റിവി പ്രോഗ്രാമിന്റെ റിക്കാര്‍ഡിംഗ്‌ കഴിഞ്ഞു മടങ്ങുന്ന അവസരത്തിലാണ്‌ സുഹൃത്തിനോടൊപ്പം എറണാകുളത്തെ കലൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പോയി അദ്ദേഹത്തെ കാണുത്‌. ഒരു പരുക്കന്‍ സ്വഭാവമാണ്‌ മാഷുക്കെ പൊതു(തെറ്റി)ധാരണ എന്നെയും പിടി കൂടിയതു കൊണ്ടാകാം, വിറയ്ക്കുന്ന ശരീരവുമായാണ്‌ അദ്ദേഹത്തിന്റെ മുന്നില്‍ ചെന്നത്‌. മനസ്സിലെ ആര്‍ദ്രഗാനങ്ങള്‍ക്ക്‌ ജീവന്‍ പകര്‍ന്ന വ്യക്തിയാണ്‌ മുന്നിലിരിക്കുതെന്ന്‌ അപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. തീരെ അവശനായിരുന്ന മാഷ്‌ വടക്കുന്നാഥനെക്കുറിച്ചു സംസാരിച്ചു. സംഗീതത്തെക്കുറിച്ച്‌ അദ്ദേഹത്തോടു സംസാരിക്കുവാനുള്ള യോഗ്യതയില്ലായ്മയും, അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഒരു ചര്‍ച്ചയില്‍ നിന്ന് എന്നെ പുറകോട്ടു വലിച്ചു. യാത്ര പറഞ്ഞിറങ്ങാന്‍ നേരം 'ഇനിയൊരിക്കല്‍ വരൂ.. നമുക്കിരിക്കാം' എന്ന്‌ എന്റെ സുഹൃത്തിനോട്‌ അദ്ദേഹം പറയുമ്പോള്‍ മാഷിന്റേതായി വരാന്‍ പോകുന്ന പുതിയ ഗാനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയായിരുന്നു മനസ്സില്‍. &lt;br /&gt;&lt;br /&gt;രണ്ടാഴ്ചകള്‍ക്കു ശേഷം ആ മരണവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു.. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാത്രമായിരുന്നെങ്കിലും പുതിയ ഗാനങ്ങളുമായ്‌ മാഷ്‌ സമീപത്തെവിടെയോ മറഞ്ഞിരിപ്പുണ്ടെന്ന വിശ്വാസമായിരുന്നു അന്നു മലയാള ഗാനങ്ങള്‍ കേള്‍ക്കുവാന്‍ പ്രേരിപ്പിച്ചിരുന്നത്‌. &lt;br /&gt;&lt;br /&gt;തരംഗിണിയുടെ ആ വര്‍ഷത്തെ ഓണപ്പാട്ട്‌ മാഷായിരുന്നു ചിട്ടപ്പെടുത്തിയത്‌. ആ സമാഹാരത്തിലെ ഒരു ഗാനത്തിന്റെ വരികള്‍ അനുസ്മരിച്ചു കൊണ്ട്‌ നിര്‍ത്തട്ടെ' - കാലം തിരികെ വരുമോ?..&lt;br /&gt;&lt;br /&gt;Search Tags: Raveendran, Malayalam Film Music&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-4251042233121499238?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/4251042233121499238/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=4251042233121499238' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/4251042233121499238'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/4251042233121499238'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2007/09/blog-post_1889.html' title='ഓര്‍മ്മകളില്‍ രവീന്ദ്രന്‍'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_JvTEOcGJXms/SAb2cTIl0pI/AAAAAAAAAAM/XJSaKrFghvg/s72-c/1141715817.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-5988096531236745064</id><published>2007-09-12T16:46:00.001+05:30</published><updated>2008-06-05T14:48:40.150+05:30</updated><title type='text'>സൂപ്പര്‍സ്റ്റാറുകളും ചാനലുകളും പിന്നെ സംഗീതവും</title><content type='html'>മെഗാസീരിയലുകള്‍ കയ്യടക്കി വച്ചിരുന്ന ചാനല്‍ സായാഹ്നങ്ങള്‍ ഇതാ ആകര്‍ഷണീയതയുടെ പുതു മേഖലകള്‍ കടന്നു കയറുന്നു. കണ്ണീര്‍ക്കഥകള്‍ക്കു മുില്‍ സമയം ചെലവഴിച്ചിരുന്ന കുടുംബസദസ്സുകളില്‍ നല്ലൊരു ശതമാനം പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്‌ പുതുമ നിറഞ്ഞ സംഗീത മത്സരങ്ങളും സൂപ്പര്‍ സ്റ്റാറുകളും. വര്‍ഷങ്ങളായി നില നിന്നു പോരുന്ന 'സീരിയല്‍' സംസ്കാരത്തില്‍ നിന്ന്‌ പ്രേക്ഷകരെ അടര്‍ത്തിയെടുത്ത്‌ പിറകേ കോണ്ടു വരിക എന്നത്‌ ചാനലുകളെ സംബന്ധിച്ചിടത്തോളം ചെറുതല്ലാത്ത ഒരു നേട്ടം തയൊണ്‌. &lt;br /&gt;&lt;br /&gt;അമൃതാ ടിവി യുടെ 'സൂപ്പര്‍ സ്റ്റാര്‍' എന്ന പ്രോഗ്രാമാണ്‌ ഈ മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌. അതിനു മുന്‍പും ചാനലുകളില്‍ അനേകം സംഗീതമത്സരങ്ങളും സംഗീതാധിഷ്ഠിത പരിപാടികളും ഉണ്ടായിരുന്നെങ്കിലും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ലോകമായിരുന്നു സൂപ്പര്‍സ്റ്റാര്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നിട്ടത്‌. മറ്റു പരിപാടികളെ അപേക്ഷിച്ച്‌ തികച്ചും നിറപ്പകിട്ടാര്‍ന്ന ഒരു വര്‍ണ്ണലോകം. മാത്രമല്ല മറ്റു പരിപാടികള്‍ പൊതുവേ അവലംബിച്ചു പോന്നിരുന്നു ഒരു രീതിയില്‍ നിന്നും വഴി മാറി പുതുമ നിറഞ്ഞ സംവിധാനങ്ങളും നിര്‍ണ്ണയരീതികളും കൊണ്ട്‌ പ്രേക്ഷകരെ ആകര്‍ഷിക്കുകയായിരുന്നു 'സൂപ്പര്‍ സ്റ്റാര്‍'. അവതാരകരുടെയും വിധികര്‍ത്താക്കളുടേയും ഇടപെടല്‍ കുറച്ച്‌ പ്രേക്ഷകപങ്കാളിത്തം വര്‍ദ്ധിപ്പിച്ചതാണ്‌ ഇത്രയേറെ പ്രേക്ഷകരെ സൂപ്പര്‍സ്റ്റാറിനു നേടിക്കൊടുത്തത്‌. ആകര്‍ഷകമായ പാരിതോഷികങ്ങള്‍, ഇന്‍സ്റ്റന്റ്‌ പബ്ളിസിറ്റി എിവ മത്സരാര്‍ഥികളുടെ ഒരു സ്വപ്നമായി സൂപ്പര്‍സ്റ്റാറിനെ മാറ്റി. ഇന്ന്‌ സൂപ്പര്‍സ്റ്റാറിന്റെ ചുവടു പിടിച്ച്‌ നിരവധി സംഗീതമത്സരങ്ങള്‍ ചാനലുകളില്‍ അരങ്ങേറുന്നുണ്ട്‌ - ഐഡിയ സ്റ്റാര്‍ സിങ്ങര്‍, സൂപ്പര്‍ സ്റ്റാര്‍ ഗ്ളോബല്‍ എന്നിങ്ങനെ നിരവധി. &lt;br /&gt;&lt;br /&gt;'സൂപ്പര്‍ സ്റ്റാര്‍' തുടങ്ങി വച്ച സംഗീതത്തിന്റെ ചില ദൃശ്യക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക്‌ പുതുമയാര്‍ന്ന ഒരു അനുഭവം തന്നെയൊയിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ കൊണ്ടു വന്ന ചില പ്രവണതകള്‍ സംഗീതത്തിന്റെ മാനദണ്ഡമുപയോഗിച്ചു വിലയിരുത്തിയാല്‍ വിരല്‍ ചൂണ്ടുത്‌ പുതിയതായി ഉരുത്തിരിഞ്ഞു വരുന്ന ഒരു തരം ദൃശ്യസംസ്കാരത്തിലേക്കാണ്‌. ഗാനം ആലപിക്കാന്‍ വരുന്ന മത്സരാര്‍ഥികളുടെ വേഷം, മാനറിസങ്ങള്‍, ചേഷ്ടകള്‍ എന്നിവ വിലയിരുത്തി അവയ്ക്കു മുന്‍തൂക്കം നല്‍കുന്ന രീതിയിലുള്ള ഒരു വിധി നിര്‍ണ്ണയമാണ്‌ ഈ പ്രോഗ്രാം തുടങ്ങി വച്ചത്‌. സംഗീതമാണോ നൃത്തമാണോ ഫാഷനാണോ പെര്‍സണാലിറ്റിയാണോ ഈ പ്രോഗ്രാമ്മില്‍ വിലയിരുത്തപ്പെടുന്നത്‌ എന്നത്‌ ഇപ്പോഴും അവ്യക്തമായി തുടരുന്നു. സംഗീതത്തെ പാടെ ഉപേക്ഷിച്ചു എന്നര്‍ഥമാക്കുന്നില്ല. ദീപക്‌ ദേവ്‌, അല്‍ഫോണ്‍സ്‌, ബാലഭാസ്കര്‍ എന്നിവര്‍ മത്സരാര്‍ഥികളുടെ ആലാപനത്തെ ഇഴ കീറി വിലയിരുത്തുകയും അതിനൊത്ത അഭിപ്രായപ്രകടനങ്ങളും മറ്റും നടത്തുകയുമുണ്ടായി. എന്നാല്‍ ഏറ്റവും വിചിത്രമായ വസ്തുത വിധി നിര്‍ണ്ണയം ഇവരുടെ പരിധിയിലല്ല - പ്രേക്ഷകരുടെ കയ്യിലാണ്‌ എന്നതാണ്‌. &lt;br /&gt;&lt;br /&gt;എങ്കില്‍ പിന്നെ വിധി കര്‍ത്താക്കളെന്ന പേരില്‍ ഇത്രയും പേര്‍ നിരന്നിരിക്കേണ്ട കാര്യമെന്ത്‌? വിധി കര്‍ത്താക്കളുടെ കസേരയില്‍ ആരെയെങ്കിലും പിടിച്ചിരുത്തിയിട്ടുണ്ടെങ്കില്‍ അവരുടെ നിര്‍ണ്ണയത്തിന്‌ മുന്‍തൂക്കം നല്‍കേണ്ട ബാധ്യത അവതാരകര്‍ക്കില്ലേ? എന്തടിസ്ഥാനത്തിലാണ്‌ പ്രേക്ഷകരെ വിധി കര്‍ത്താക്കളാക്കുന്നത്‌? ശ്രദ്ധിക്കപ്പെടണമെങ്കില്‍ സംഗീതം മാത്രം പോരാ എന്നൊരു ദു:സ്സൂചന ഇത്തരം പ്രോഗ്രാമ്മുകളിലുടനീളം നിറഞ്ഞു നില്‍പ്പുണ്ട്‌. നിറപ്പകിട്ടാര്‍ന്ന ഒരു സംവിധാനമാണ്‌ ഇത്തരം പരിപാടികളുടേത്‌ എന്ന്‌ നേരത്തേ സൂചിപ്പിച്ചല്ലോ. ഈ നിറം പങ്കെടുക്കാന്‍ വരുന്ന മത്സരാര്‍ഥികളുടെ വേഷത്തിലും ഭാവത്തിലും എല്ലം സ്ഫുരിക്കുന്നുണ്ട്‌. നൃത്തം ചെയ്തു കൊണ്ടും, ആംഗ്യവിക്ഷേപങ്ങള്‍ കാണിച്ചു കൊണ്ടും പാടുക തുടങ്ങിയ പുതിയ 'ആലാപനരീതികള്‍' ഈ വര്‍ണ്ണലോകത്തിന്റെ ചില ഉപോല്‍പ്പന്നങ്ങളാണ്‌. ഇവിടെ വിസ്മരിക്കപ്പെടുത്‌ സംഗീതമാണ്‌. ആലാപനത്തില്‍ പൂര്‍ണ്ണത കൊണ്ടു വരാന്‍ ശ്രമിക്കേണ്ട ഗായികാഗായകന്‍മാരുടെ ശ്രദ്ധ ഇന്ന്‌ ആകര്‍ഷണീയമായി എങ്ങിനെ പാടാം എന്നതിലാണ്‌. ഇങ്ങനെ ആടിപ്പാടുമ്പോള്‍ ആലാപനത്തില്‍ സംഭവിക്കുന്ന പാളിച്ചകള്‍ നിരവധിയാണ്‌. ആടിയും അലറിയും കിതയ്ക്കുമ്പോള്‍ ശ്വാസോച്ഛ്വാസത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ആലാപനത്തിലെ ഭാവാത്മകതയും പൂര്‍ണ്ണതയും ചോര്‍ത്തിക്കളയും. താരസ്ഥായിയില്‍ അലറുകയും അംഗവിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്നത്‌ കാണുമ്പോള്‍ ഇതൊരു സംഗീതമത്സരമാണോ എന്നു പോലും സംശയിച്ചു പോകുന്നു. വികലമായ മലയാളം ഉച്ചാരണം സൃഷ്ടിക്കുന്ന അരോചകത്വം വേറെ. ഇവിടെ സംഗീതം അറിയാവുന്ന വിധി കര്‍ത്താക്കളുടെ പ്രസക്തി എന്താണ്‌? എന്തായാലും അവരുടെ അഭിപ്രായത്തിനു മേലെയാണ്‌ പ്രേക്ഷകരുടെ വിലയിരുത്തല്‍ എന്നിരിക്കെ നൃത്തത്തിലോ ഫാഷന്‍ ഡിസൈനിംഗിലോ പ്രാവീണ്യമുള്ള ആരെയെങ്കിലും വിധി കര്‍ത്താക്കളായി കൊണ്ടു വരുന്നതല്ലേ ഉചിതം? &lt;br /&gt;&lt;br /&gt;സംഗീതം ചിട്ടയായി പഠിക്കുകയും സ്വരങ്ങള്‍ ഉറച്ച ശേഷം വര്‍ണ്ണങ്ങള്‍ എത്തുമ്പോള്‍ അരങ്ങേറ്റം നടത്തുകയുമായിരുന്നു പണ്ടത്തെ സംഗീതപഠന രീതി. അതു കോണ്ടു തന്നെ അരങ്ങേറ്റം നടക്കുമ്പോഴേക്കും കുറഞ്ഞപക്ഷം തെറ്റു കൂടാതെ ആലപിക്കുവാനുള്ള പ്രാവീണ്യമെങ്കിലും ഗായകര്‍ക്കുണ്ടാകും. ഇന്ന്‌ നേരെ മറിച്ചാണ്‌ സ്ഥിതി. അരങ്ങേറ്റം ആദ്യം നടത്തുകയും പിന്നെ സംഗീതത്തെക്കുറിച്ചു ചിന്തിക്കുകയുമാണ്‌ ഇപ്പോഴത്തെ രീതി. വളരെ പെട്ടെന്നു ലഭിക്കുന്ന ഒരു പബ്ളിസിറ്റിയും അതിരു വിട്ട പ്രോത്സാഹനവുമാണ്‌ ഈ രീതിയിലേക്ക്‌ ഗായികാഗായകരെ ആകര്‍ഷിക്കുന്നത്‌. സംഗീതത്തിന്റെ ശക്തമായ അടിത്തറയില്ലാതെ ഈ പബ്ളിസിറ്റി എത്ര നാള്‍ നില നില്‍ക്കും എന്നത്‌ അധികമാരും ചിന്തിക്കാതെ പോകുന്നുണ്ട്‌. അതു കൊണ്ടു തന്നെ ഗാനം ആലപിക്കുമ്പോള്‍ വരുന്ന നിസ്സാരമായ പിഴവുകള്‍ നിരവധിയാണ്‌. ശ്രുതിയും താളവും ഒക്കെ തെറ്റിപ്പോകുന്നുണ്ട്‌ പലരുടേയും. ഇത്തരം പിഴവുകള്‍ വിധികര്‍ത്താക്കള്‍ കര്‍ശനമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കില്‍ അതിന്‌ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു വേദിയില്‍ പാടുമ്പോള്‍ അതിനുള്ള അര്‍ഹതയും കഴിവും ഉണ്ടോ എന്നും മത്സരാര്‍ഥികള്‍ സ്വയം വിലയിരുത്തണം. പ്രശസ്തിയും അംഗീകാരവും എത്ര നേരത്തെ ലഭിക്കുന്നോ, വളര്‍ച്ച അത്രയും നേരത്തേ അവസാനിക്കുന്നു. പ്രേക്ഷകരുടെ കരഘോഷമല്ല, മറിച്ച്‌ സംഗീതത്തെക്കുറിച്ച്‌ പാണ്ഡിത്യമുള്ളവര്‍ നല്‍കുന്ന അഭിപ്രായമാണ്‌ കഴിവിന്റെ അംഗീകാരം എന്നത്‌ ഇന്നത്തെ യുവതലമുറ തിരിച്ചറിയേണ്ടതുണ്ട്‌. &lt;br /&gt;&lt;br /&gt;ഇതിനൊക്കെ പുറമേ തികച്ചും അരോചകമായ രീതിയിലാണ്‌ ചില ഗായകര്‍ വേദിയില്‍ സംസാരിക്കുന്നതും വോട്ടിനപേക്ഷിക്കുതും. 'എനിക്കു വോട്ട്‌ ചെയ്യൂ പ്ളീസ്സ്സ്സ്സ്സ്സ്സ്സ്സ്‌.......' എന്നു ക്യാമറയ്ക്കു മുന്നില്‍ നിന്ന്‌ യാതൊരു വിധത്തിലുള്ള ചമ്മലുമില്ലാതെ പറയുന്നതു മഹാകഷ്ടം തന്നെ. ഒരു മത്സരാര്‍ഥി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തൊരു കാര്യമാണത്‌. നന്നായി പാടിയിട്ടുണ്ടെങ്കില്‍ അതിനുള്ള അംഗീകാരം തീര്‍ച്ചയായും പിറകേ വന്നു കൊള്ളും. അതിന്‌ ഇങ്ങനെ താണുകേണപേക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. (അതെങ്ങിനെ? സംഗീതം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ക്കു മേലെയാണല്ലോ വോട്ട്‌). ഈയ്യിടെ തൃശ്ശൂറ്‍ നഗരം സന്ദര്‍ശിച്ചപ്പോള്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ചില ഫ്ളക്സുകള്‍ കണ്ടപ്പോള്‍ അതിശയിച്ചു പോയി. ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ....എന്ന വ്യക്തിക്ക്‌ വോട്ടു രേഖപ്പെടുത്തുക എന്ന് പ്രസ്തുത വ്യക്തിയുടെ ഫോട്ടോ സഹിതം നഗരത്തിന്റെ മുക്കിലും മൂലയിലും ഫ്ളക്സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വെറുമൊരു ചാനല്‍ സംഗീതമത്സരത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത്രയേറെ ചെയ്തു കൂട്ടുതിന്റെ സാംഗത്യമാണ്‌ പലപ്പോഴും മനസ്സിലാകാതെ പോകുന്നത്‌. &lt;br /&gt;&lt;br /&gt;ഈയടുത്ത കാലത്ത്‌ മറ്റൊരു സംഗീതപരിപാടിയില്‍ ഒരു ഗായിക 'മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി'(ചിത്രം: നോട്ടം) എന്ന ഗാനം ആലപിക്കുത്‌ കാണുവാനിടയായി. ചിത്രയ്ക്ക്‌ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ്‌ നേടിക്കൊടുത്ത ഈ ഗാനത്തിന്റെ പ്രത്യേകത തന്നെ അതിന്റെ ആലാപനത്തിലെ തീവ്രമായ ഭാവാത്മകതയാണ്‌. വരികളിലെ 'മയക്കം' സ്വരങ്ങളില്‍ അനുഭവവേദ്യമാക്കുമ്പോളാണ്‌ ഈ ഗാനം ഒരു അനുഭൂതിയായി മാറുന്നത്‌. എന്നാല്‍ യാതൊരു വിധത്തിലുമുള്ള ഫീലും ഇല്ലാതെ വെറുതെ അലക്ഷ്യമായി സ്വരങ്ങള്‍ മാത്രം ഒപ്പിച്ചു കൊണ്ടാണ്‌ പ്രസ്തുത ഗായിക ഈ ഗാനം ആലപിക്കുന്നത്‌. പബ്ളിസിറ്റിയും അവസരങ്ങളുമാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നതെങ്കില്‍ ഒരു വസ്തുത ഉറപ്പിച്ചു പറയാം - പൂര്‍ണ്ണത ആഗ്രഹിക്കുന്ന ഒരു സംഗീതസംവിധായകന്‍ അതു ശ്രദ്ധിക്കാനിടയായിട്ടുണ്ടെങ്കില്‍ തന്റെ ഗാനങ്ങള്‍ ആലപിക്കാന്‍ പ്രസ്തുത ഗായികയെ ഒരു കാലത്തും അദ്ദേഹം സമീപിക്കുകയില്ല. പബ്ളിസിറ്റിക്ക്‌ അങ്ങനെ ചില വിപരീതഫലങ്ങളും ഉണ്ട്‌. &lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞതില്‍ നിന്ന്‌ ഈ പരിപാടികളില്‍ പങ്കെടുക്കുന്നവരെല്ലാം തന്നെ കഴിവില്ലാത്തവരോ ദിശാബോധം നഷ്ടപ്പെട്ടവരോ ആണെന്നര്‍ഥമാക്കുന്നില്ല. ഭൂരിപക്ഷം പേരും കഴിവുള്ളവരും പ്രതിഭാസ്പര്‍ശമുള്ളവരുമൊക്കെത്തന്നെയാണ്‌. എന്നാല്‍ വിധി നിര്‍ണ്ണയവും മത്സരാര്‍ഥികളില്‍ നിന്നും പ്രതീക്ഷിക്കുന്ന പ്രകടനമാനദണ്ഡങ്ങളും പൊളിച്ചെഴുതിയില്ലെങ്കില്‍ യഥാര്‍ഥ പ്രതിഭകളെ വെളിച്ചത്തു കൊണ്ടു വരാന്‍ കഴിയാതെ വന്നേക്കും. അതു പോലെ തന്നെ തങ്ങള്‍ക്കു ചേരുന്ന ഗാനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഗായകരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. അസ്ഥാനത്ത്‌ 'ഇംപ്രാവൈസ്‌' ചെയ്ത്‌ ഗാനങ്ങളെ കശാപ്പു ചെയ്യുന്നവരും ലളിതമായ സംഗതികള്‍ സങ്കീര്‍ണ്ണമാക്കി ഭാവം ചോര്‍ത്തിക്കളയുവരുമൊന്നും കുറവല്ല. പഴയ/നല്ല ഗാനങ്ങള്‍ പാടുമ്പോള്‍ നല്‍കേണ്ട ശ്രദ്ധയും പരിചരണവുമൊന്നും പലരും നല്‍കിക്കാണാറില്ല. &lt;br /&gt;&lt;br /&gt;വിധികര്‍ത്താക്കളോട്‌ ഒരു വാക്ക്‌. പരിപാടിയുടെ ഘടന എന്തു തന്നെയായാലും മൂല്യനിര്‍ണ്ണയത്തില്‍ അവശ്യം വേണ്ട ഗൌരവവും സൂക്ഷ്മതയും നില നിര്‍ത്തുക തന്നെ വേണം. ശരത്തും എം.ജി.ശ്രീകുമാറും ഒത്തു ചേരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ ചിലപ്പോള്‍ ഒരു ഹാസ്യപരിപാടിയുടെ നിലവാരത്തിലേക്ക്‌ താഴുന്നുണ്ട്‌. സൂപ്പര്‍ സ്റ്റാര്‍ ഗ്ളോബലില്‍ ആകട്ടെ വിധികര്‍ത്താക്കളുടെ ഇടയില്‍ ജ്യോത്സനയെ പിടിച്ചിരുത്തിയിരിക്കുതെന്തിനാണെ്‌ ഇനിയും മനസ്സിലാകുന്നില്ല. ശാസ്ത്രീയ സംഗീതത്തെക്കുറിച്ചും സിനിമാസംഗീതത്തെക്കുറിച്ചും അവഗാഹമായ പാണ്ഡിത്യമുള്ളവരായിരിക്കണം ഇത്തരം പരിപാടികളില്‍ മൂല്യനിര്‍ണ്ണയം നടത്തേണ്ടത്‌. ഒരു സ്വരം തെറ്റിപ്പാടിയാല്‍ അതു പറഞ്ഞു കൊടുക്കാന്‍ മാത്രമുള്ള പാണ്ഡിത്യവും ഗാനപരിചയവും അനുഭവസമ്പത്തും ജ്യോത്സന എന്ന ഗായികയ്ക്കുണ്ടോ? അതിലും കഷ്ടമാണ്‌ ഗാനമാലപിച്ച്‌ അതിനെക്കുറിച്ചുള്ള വിധികര്‍ത്താക്കളുടെ അഭിപ്രായമറിയാന്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്ന ഒരു ഗായികയോട്‌ 'യൂ ആര്‍ ലുക്കിംഗ്‌ ബ്യൂട്ടിഫുള്‍' എന്ന കമന്റ്‌ പാസ്സാക്കുന്നത്‌. ഇതെന്തു തരം മൂല്യനിര്‍ണ്ണയമാണ്‌? ഇനി ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമാക്കുന്നത്‌ മറ്റു വല്ലതുമാണെങ്കില്‍ അതിനു സംഗീതത്തെ കൂട്ടു പിടിക്കേണ്ടതുണ്ടോ? വളര്‍ന്നു വരുന്ന സംഗീതതലമുറയോട്‌ ചെയ്യുന്ന അക്ഷന്തവ്യമായ അപരാധങ്ങളാണ്‌ ഇതെല്ലാം. &lt;br /&gt;&lt;br /&gt;ഒരു സൂപ്പര്‍ സ്റ്റാറിന്റെ ബലം കൊണ്ടല്ല യേശുദാസ്‌, ചിത്ര, സുജാത എന്നീ ഗായികാഗായകന്‍മാര്‍ പ്രശസ്തിയിലെത്തിയത്‌. കഴിവും അര്‍പ്പണമനോഭാവവും അത്യധ്വാനവുമൊക്കെ കൊണ്ടാണ്‌ അവര്‍ ഓന്നാം കിട കലാകാരന്‍മാരായത്‌. പാടിത്തെളിഞ്ഞു വരുന്ന യുവതലമുറ മാതൃകയാക്കേണ്ടത്‌ ഇവരെയൊക്കെയാണ്‌. സ്വരവും താളവും ശ്രുതിയും തെറ്റാതെ ആലപിക്കുവാനുള്ള പ്രാവീണ്യം നേടിയെടുക്കുകയും സംഗീതം ആത്മാര്‍പ്പണത്തോടു കൂടി അഭ്യസിക്കുകയുമാണ്‌ യുവഗായികാഗായകന്‍മാര്‍ ചെയ്യേണ്ടത്‌. സിനിമാസംഗീതത്തിനും മേലെ ശാസ്ത്രീയസംഗീതം എന്നൊന്നുണ്ട്‌ എന്നത്‌ ഈ തലമുറ ഏതാണ്ട്‌ മറന്നു കഴിഞ്ഞെന്നു തോന്നുന്നു. പ്രശസ്തിയും അംഗീകാരവും തേടിപ്പോകേണ്ട ഒന്നല്ല. അത്‌ കഴിവിന്റെ പിറകേ വരേണ്ടതാണ്‌. &lt;br /&gt;&lt;br /&gt;മേല്‍പ്പറഞ്ഞ പോരായ്മകള്‍ പരിഹരിക്കാനാകുമെങ്കില്‍ ആസ്വാദനീയവും നിലവാരമുള്ളതുമായി സൂപ്പര്‍ സ്റ്റാര്‍ പോലുള്ള പരിപാടികളെ മാറ്റിയെടുക്കാവുന്നതാണ്‌. &lt;br /&gt;&lt;br /&gt;വാല്‍ക്കഷ്ണം - ഒരു ചാനലിലെ ഹാസ്യപരിപാടിയില്‍ മത്സരാര്‍ഥിയായി യേശുദാസും വിധികര്‍ത്താക്കളായി ഇന്നത്തെ യുവഗായകരും ഇരിക്കുന്നതു കണ്ടു. സത്യമോ മിഥ്യയോ?&lt;br /&gt;&lt;br /&gt;Search Tags: Super star, Star singer&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-5988096531236745064?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/5988096531236745064/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=5988096531236745064' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/5988096531236745064'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/5988096531236745064'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2007/09/blog-post_12.html' title='സൂപ്പര്‍സ്റ്റാറുകളും ചാനലുകളും പിന്നെ സംഗീതവും'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-168185129708083791</id><published>2007-09-12T10:03:00.001+05:30</published><updated>2008-06-05T14:49:39.970+05:30</updated><title type='text'>ഇളയരാജയും പശ്ചാത്തല സംഗീതവും</title><content type='html'>ഇന്ത്യന്‍ സിനിമാചരിത്രത്തില്‍, സംഗീതത്തിനുള്ള സ്ഥാനം ചെറുതല്ല. 'സിനിമാഗാനങ്ങള്‍' എന്ന സങ്കല്‍പം പിറവിയെടുക്കുതിനു വളരെ മുന്‍പു തന്നെ , പശ്ചാത്തല സംഗീതത്തിന്റെ സ്വാധീനമില്ലാത്ത ചിത്രങ്ങള്‍ നന്നേ വിരളമായിരുന്നു. നാടകസ്വാധീനത്തില്‍ നിന്നും പിറവി കൊണ്ടതായിരിക്കാം ഈ ആശ്രയത്വമെങ്കിലും, ഇന്ന്‌ കഥയേക്കാളുപരി, കഥാപാത്രങ്ങളേക്കാളുപരി ഒരു ചിത്രത്തിന്റെ വിജയസ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ സംഗീതത്തിനുള്ള കഴിവ്‌ അപാരമാണ്‌. സിനിമകള്‍, ബ്ളാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കാലഘട്ടം പിന്നിട്ടതോടെ സിനിമകളില്‍ ഗാനങ്ങള്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമായ്‌ മാറി. ഗാനങ്ങളുടെ പൊതുവെയുള്ള രൂപവും ഗുണവുമെല്ലാം ഏറെ മാറിയിട്ടുണ്ടെങ്കിലും ആ മേധാവിത്വം ഇന്നും തുടര്‍ന്നു പോരുന്നു. &lt;br /&gt;&lt;br /&gt;ഗാനസൃഷ്ടിയിലും ചിത്രീകരണത്തിലും അനന്തമായ സാധ്യതകള്‍ കണ്ടെത്തിയ സംവിധായകരും സംഗീതജ്ഞരും, പശ്ചാത്തലസംഗീതത്തെ അല്‍പം അലംഭാവത്തോടെയാണ്‌ സമീപിച്ചിരുന്നത്‌. ഗാനങ്ങളുടെയത്രയ്ക്ക്‌, വിപുലമായ ഭാവനാവിലാസം സാധ്യമാകുന്ന ഓന്നായ്‌ പശ്ചാത്തല സംഗീതത്തെ അവര്‍ കണ്ടിരുന്നില്ല. അതിനു കാരണം മറ്റൊന്നുമായിരുന്നില്ല - ഒട്ടു മിക്ക ചിത്രങ്ങളിലും പൊതുവേ സമാനസ്വഭാവമുള്ള രംഗങ്ങളായിരിക്കും കടന്നു വരിക. ഈ രംഗങ്ങളിലത്രയും പുതുമ ചോര്‍ന്നു പോകാതെയും, 'ടൈപ്പ്‌' ആകാതെയും, പ്രേക്ഷകനെ വിരസനാക്കാതെയും പ്രസ്തുത രംഗങ്ങള്‍ക്ക്‌ ജീവന്‍ പകരുന്ന സംഗീതം സൃഷ്ടിക്കുക എത്‌ തികച്ചും ശ്രമകരമായ ഒരു കാര്യമാണ്‌.&lt;br /&gt;&lt;br /&gt;പശ്ചാത്തലസംഗീതരംഗത്ത്‌ ആദ്യം ഓര്‍ക്കേണ്ട നാമം സലില്‍ ചൌധരിയുടേതാണ്‌. 'മധുമതി', 'ആനന്ദ്‌' തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ ഉദ്വേഗജനകമായ രംഗങ്ങളില്‍ സലില്‍ദായുടെ സംഗീതം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;സലില്‍ദാ നിര്‍ത്തിയിടത്തു നിന്ന്‌ ഇളയരാജ തുടങ്ങുകയായിരുന്നു. അതു വരെ തുടര്‍ന്നു പോന്നിരുന്ന ശൈലികളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അനുഭവമായ്‌ മാറുകയായിരുന്നു ഇളയരാജ പശ്ചാത്തലസംഗീതം നല്‍കിയ ചിത്രങ്ങള്‍. ഒരു സംവിധായകന്റെ മനസ്സ്‌ കൃത്യമായ്‌ വായിച്ചെടുക്കുതില്‍ ഇളയരാജയോളം കഴിവുള്ള സംഗീതസംവിധായകര്‍ ഇല്ലെന്നു തന്നെ പറയാം. ഇളയരാജയുടെ സംഗീതത്തോടു ചേരുമ്പോള്‍ ഒരു സിനിമയുടെ പൊതു സ്വഭാവം തന്നെ മാറിപ്പോകുന്നതായ്‌ പല സംവിധായകരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ശരാശരി നിലവാരം മാത്രമുള്ള അനേകം ചിത്രങ്ങള്‍, അവയുടെ വിജയത്തിന്‌, ഇളയരാജയുടെ സംഗീതത്തോട്‌ കടപ്പെട്ടിരിക്കുന്നു. &lt;br /&gt;&lt;br /&gt;മഹേന്ദ്രന്റെ 'മുള്ളും മലരും'(1978) എ ചിത്രം പുറത്തിറങ്ങാനിരിക്കുന്ന സമയം. ചിത്രത്തിന്റെ 'ഡബിള്‍ പൊസിറ്റീവ്‌' (പശ്ചാത്തലസംഗീതമില്ലാതെയുള്ള പ്രിന്റ്‌) കണ്ട വിതരണക്കാരാരും തന്നെ ചിത്രം വിതരണത്തിനെടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇളയരാജ റീ-റിക്കാര്‍ഡിംഗ്‌ പൂര്‍ത്തിയാക്കിയതിനു ശേഷം ചിത്രം കണ്ടപ്പോള്‍, മുന്‍പ്‌ ഒരു ഡോക്യുമെന്റ്രി എന്ന പേരില്‍ വിശേഷിപ്പിക്കപ്പെട്ട ആ ചിത്രം വിതരണത്തിനെടുക്കുവാന്‍ ഒരു മത്സരം തന്നെ നടന്നു എന്നത്‌ പഴങ്കഥ.. &lt;br /&gt;&lt;br /&gt;മേല്‍പറഞ്ഞ കഥയില്‍ നിന്ന്‌ ഒന്നു വ്യക്തമാണ്‌ - രാജയുടെ സംഗീതം ഒരു പ്രേക്ഷകന്റെ മനസ്സില്‍ സൃഷ്ടിക്കു വികാരവിക്ഷോഭങ്ങള്‍, ചില സന്ദര്‍ഭങ്ങളില്‍ കഥാസന്ദര്‍ഭങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്‌.. എന്നാല്‍ ചിത്രം കാണു ഒരു ശരാശരി പ്രേക്ഷകന്‌ ആ സംഗീതശകലം മാത്രമായ്‌ ആസ്വദിക്കുവാനോ അഭിനന്ദിക്കുവാനോ കഴിഞ്ഞെന്നു വരില്ല. അതു കൊണ്ടു തന്നെയൊകാം വൈവിധ്യമാര്‍ന്ന അനേകം പശ്ചാത്തല സംഗീതശകലങ്ങള്‍ സൃഷ്ടിച്ചിട്ടു പോലും അവയില്‍ അന്ദര്‍ലീനമായ സൃഷ്ടിവൈഭവവും, ദീര്‍ഘദൃഷ്ടിയും വേണ്ടത്ര അംഗീകരിക്കപ്പെടുകയോ ബഹുമാനിക്കപ്പെടുകയോ ചെയ്യാതെ പോയത്‌. &lt;br /&gt;&lt;br /&gt;ഇന്ത്യന്‍ സിനിമകളില്‍ത്തന്നെ 'തീം മ്യൂസിക്‌' എന്ന സങ്കല്‍പം കൊണ്ടു വരുന്നത്‌ ഇളയരാജയാണ്‌. ബാലു മഹേന്ദ്ര, മണിരത്നം, കെ.ബാലചന്ദര്‍ തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങള്‍ക്ക്‌ ഇളയരാജ നല്‍കിയ പശ്ചാത്തലസംഗീതശകലങ്ങള്‍ അവയിലെ ഗാനങ്ങളോളം തന്നീ ജനപ്രീതി നേടുകയുണ്ടായി. അവയില്‍ ഏറ്റവും പ്രശസ്തമായത്‌ 'പുന്നകൈ മന്നന്‍' എന്ന ചിത്രത്തിലെ സംഗീതമാണ്‌. കമ്പ്യൂട്ടര്‍ സംഗീതത്തിന്റെ ആരംഭം എന്ന നിലയ്ക്കാണ്‌ അതു പ്രശസ്തമായതെങ്കിലും, കമല്‍-രേവതി നൃത്ത-പ്രണയരംഗങ്ങള്‍ക്ക്‌ ഇളയരാജയുടെ മനസ്സില്‍ നിന്നുതിര്‍ന്നു വീണ ആ സംഗീതസൃഷ്ടി വര്‍ഷങ്ങള്‍ക്കിപ്പുറം മൊബൈല്‍ ഫോണുകളുടെ റിംഗ്‌ ടോണുകളായി മാറിയിട്ടുണ്ടെങ്കില്‍, കാലങ്ങള്‍ അതിജീവിക്കുന്ന അവയുടെ വശ്യതയാണ്‌ വെളിപ്പെടുത്തുന്നത്‌. ഏകദേശം രണ്ടര മിനിറ്റോളം നീണ്ടു നില്‍ക്കുന്ന ഈ ശകലം, സിനിമയുടെ പശ്ചാത്തലമില്ലെങ്കില്‍ക്കൂടി, പരിപൂര്‍ണ്ണമായും ഒരു സംഗീതസൃഷ്ടി എന്ന നിലയില്‍ ആസ്വദിക്കാവുന്നതാണ്‌. &lt;br /&gt;&lt;br /&gt;കഥാസന്ദര്‍ഭങ്ങളെ അണുവിട വിടാതെ പിന്തുടരുന്ന സുക്ഷ്മബുദ്ധി ഇളയരാജയുടെ പശ്ചാത്തലസംഗീതങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്‌. ഒരു സംഗീതസൃഷ്ടി എന്നതില്‍ക്കവിഞ്ഞ്‌, അവയിലെ ഓരോ നോട്ടുകളുടെയും പിന്നില്‍ അതിഗഹനമായ നിരീക്ഷണബുദ്ധിയും സര്‍ഗ്ഗവൈഭവവും പതിഞ്ഞു കിടപ്പുണ്ട്‌. ഇത്രയും ഉയര്‍ന്ന നിലവാരമുള്ള സംഗീതം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചിട്ടപ്പെടുത്തുക എന്നതാണ്‌ ഇളയരാജയെ മറ്റു സംഗീതസംവിധായകരില്‍ നിന്നും ബഹുദൂരം മുന്നിലാക്കുന്നത്‌. &lt;br /&gt;&lt;br /&gt;'മൌനരാഗം' എന്ന ചിത്രം സൂക്ഷ്മമായ്‌ വിശകലനം ചെയ്താല്‍, പശ്ചാത്തലസംഗീതത്തിലെ ഏടുകളാണ്‌ ആ ചിത്രത്തെ കൂട്ടിയിണക്കുന്നത്‌ എന്നു വ്യക്തമായ്‌ കാണുവാന്‍ സാധിക്കും. ചിത്രത്തിന്റെ ആരംഭം മുതല്‍ ഒരേ ഈണം തന്നെ കഥയിലെ വൈകാരികമുഹൂര്‍ത്തങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സന്തോഷജനകമായ സന്ദര്‍ഭങ്ങളില്‍ ഗിറ്റാറിലോ സാക്സിലോ ആണ്‌ ഈ ഈണം കടന്നു വരുതെങ്കില്‍, ദു:ഖ ജന്യമായ രംഗങ്ങളില്‍ വയലിനോ സിതാറോ ആയിരിക്കും ഈ ഈണം പുറപ്പെടുവിക്കുത്‌. എന്നാല്‍ പൊടുന്നനെ, ഏവരേയും അതിശയപ്പെടുത്തിക്കൊണ്ട്‌ ഈ തീം മ്യൂസിക്‌ അടിമുടി മാറുന്നു. കഥാവിവരണം വേദനാജനകമായ ഒരു ഫ്ളാഷ്ബാക്‌ രംഗത്തേക്കു തിരിയുമ്പോള്‍, അതു വരെ ചിത്രത്തെ പിന്തുടര്‍ന്ന ഈണങ്ങളെ വിസ്മൃതിയിലേക്കു തള്ളി വിട്ടു കൊണ്ട്‌ പിയാനോ നാദമുയരുന്നു. കഥ വീണ്ടും വര്‍ത്തമാനകാലത്തില്‍ തിരിച്ചെത്തുമ്പോള്‍, ആരംഭത്തില്‍ കേട്ട ഈണങ്ങള്‍ തിരികേ വരുന്നു.. ചിത്രത്തിലെ രണ്ടു പ്രധാന കഥാസരണികള്‍ക്ക്‌ രണ്ടു വ്യത്യസ്ത സംഗീതശൈലി!!. ഹ്രസ്വമെങ്കിലും, മേല്‍പ്രസ്താവിച്ച ആ പിയാനോ നാദം ഇളയരാജയുടെ തീം മ്യൂസിക്കുകളില്‍ വളരെ പ്രശസ്തമായ ഓന്നാണ്‌. കാര്‍ത്തിക്‌-രേവതി ഫ്ളാഷ്ബാക്ക്‌ രംഗങ്ങള്‍ തികച്ചും അപ്രതീക്ഷിതമായി കടന്നു വരുമ്പോള്‍, നേരിയ ഒരു നൊമ്പരമുണര്‍ത്തിക്കൊണ്ട്‌ ഇളയരാജയുടെ സംഗീതം മെല്ലെ മെല്ലെ സിരകളില്‍ കത്തിക്കയറുന്നു.. &lt;br /&gt;&lt;br /&gt;ഇളയരാജയുടെ പശ്ചാത്തലസംഗീതം, തന്റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായത്‌ സംവിധായകന്‍ വംശി നന്ദിയോടെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ടാമതു ചിത്രമായ 'സിതാര'(തെലുങ്ക്‌, 1984) ചിത്രീകരണം പൂര്‍ത്തിയായ്‌ പ്രിവ്യൂ നടക്കു സമയം. സംവിധായകന്‍ കെ.വിശ്വനാഥ്‌, നിര്‍മാതാവ്‌ എഡിഡ നാഗേശ്വര്‍ റാവു തുടങ്ങിയവര്‍ ചിത്രം കണ്ടതിനു ശേഷം വംശിയെ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്‌. നിരാശനായ വംശി ഇളയരാജയെ സമീപിച്ചു. എന്നാല്‍ ചിത്രം കണ്ട്‌ ഇളയരാജ വളരെ നല്ലൊരു ചിത്രമാണിതെന്നും, ഇത്‌ ശ്രദ്ധിക്കപ്പെടുമെന്നും വംശിക്കുറപ്പു നല്‍കി. ഇളയരാജയുടെ സംഗീതവുമായ്ത്തിരിച്ചെത്തിയ ആ ചിത്രം ഒരു സൂപ്പര്‍ ഹിറ്റ്‌ ആകുക മാത്രമല്ല, ദേശീയ പുരസ്കാരവും പിടിച്ചു പറ്റി. &lt;br /&gt;&lt;br /&gt;ചില സന്ദര്‍ഭങ്ങളില്‍, ചിത്രത്തിന്റെ തീം മ്യൂസികിനായി അദ്ദേഹം തെരഞ്ഞെടുക്കുന്നത്‌ ആ ചിത്രത്തിലെ ഏതെങ്കിലും ഗാനത്തിന്റെ ഈണം തന്നെയായിരിക്കും. ഇതേ ഈണം തന്നെ വിവിധ തരം ഉപകരണങ്ങളുപയോഗിച്ച്‌ പ്രണയ-ശോക രംഗങ്ങളില്‍ അദ്ദേഹം പുന:സൃഷ്ടിക്കുന്നു. നായകന്‍, ഗീതാഞ്ജലി, ദളപതി തുടങ്ങി അനേകം ചിത്രങ്ങളില്‍ അദ്ദേഹം ഈ ശൈലി പിന്തുടര്‍ന്നിട്ടുണ്ട്‌. മണിരത്നത്തിന്റെ 'ഗീതാഞ്ജലി' എന്ന തെലുങ്കു ചിത്രം തെ ഉദാഹരണമായെടുക്കാം. പ്രസ്തുത ചിത്രത്തിലെ 'ഓ പ്രിയാ പ്രിയാ' എന്ന ശോകച്ഛായ കലര്‍ന്ന പ്രേമഗാനത്തിന്റെ പല്ലവിയാണ്‌ ആ ചിത്രത്തിലുടനീളം പശ്ചാത്തലസംഗീതമായ്‌ പ്രത്യക്ഷപ്പെടുന്നത്‌. ചിത്രത്തിന്റെ ആരംഭത്തിലെ 'ടൈറ്റില്‍ കാര്‍ഡ്‌' ഇല്‍ ത്തെ ചിത്രയുടെ മനം മയക്കു ആലാപനത്തില്‍ കടന്നു വരുന്നു ഈ ഈണം. പിന്നീട്‌, കഥയിലെ നാടകീയമായ വഴിത്തിരിവുകള്‍ക്കിടയില്ലെല്ലാം, പല രൂപത്തിലും പല ഭാവത്തിലുമായ്‌ ഈ ഈണം പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിലെ വികാരഭരിതമായ ഒരു രംഗത്ത്‌ ഒരു പുല്ലാങ്കുഴല്‍ നാദമായ്‌ പുനര്‍ജ്ജിക്കുന്ന ഈ സംഗീതം, കഥയേയും കഥാപാത്രങ്ങളേയും മറി കടന്ന്‌, പ്രസ്തുത ചിത്രത്തെ ഏറെ ദൂരം മുന്നോട്ടു കൊണ്ടു പോകുന്നു. പിന്നീട്‌, ശുഭപര്യവസായിയായ കഥാന്ത്യത്തില്‍ പ്രേക്ഷകമനസ്സുകളെ ആഹ്ളാദഭരിതമാക്കിക്കൊണ്ട്‌ ചിത്രയുടെ ആലാപനം വീണ്ടും പ്രത്യക്ഷപ്പെടുന്നു. 'ഗീതാഞ്ജലി' എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നില്‍ ഇളയരാജയുടെ സംഗീതസ്പര്‍ശം നല്‍കിയ തിളക്കം വിസ്മരിക്കപ്പെടാവുന്നതല്ല. &lt;br /&gt;&lt;br /&gt;ശ്രവണമാത്രയില്‍ത്തന്നെ ഗ്രഹിച്ചെടുക്കാവുന്ന ഒരു സംഗീതശൈലിയാണെങ്കിലും, ഓരോ ചിത്രത്തിനും ഏതു തരം സംഗീതമാണ്‌ ഇളയരാജ നല്‍കുക എന്ന്‌ പ്രവചിക്കുക സാധ്യമല്ല. തികച്ചും അപ്രതീക്ഷിതമായ രംഗങ്ങളിലാകും സിതാര്‍, സാക്സ്‌ തുടങ്ങിയ ഉപകരണങ്ങള്‍ അദ്ദേഹം കൊണ്ടു വരിക. അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ചില പ്രത്യേകതകള്‍ കൂടെ ഇളയരാജയുടെ പശ്ചാത്തലസംഗീതത്തിനുണ്ട്‌. ഒരു ചിത്രം അവസാനിച്ച്‌, പ്രേക്ഷകര്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുമ്പോഴാകും, ഇളയരാജയിലെ പ്രതിഭ സൃഷ്ടിച്ച ചില അപൂര്‍വ്വസുന്ദരമായ സംഗീതശകലങ്ങള്‍ പുറത്തു വരുന്നത്‌. അവസാനത്തെ ടൈറ്റില്‍ കാര്‍ഡ്സിനായിരിക്കും, മിക്കവാറും ഈ സംഗീതം അകമ്പടി സേവിക്കുന്നത്‌. ചിത്രത്തിന്റെ ക്ളൈമാക്സ്‌ രംഗങ്ങളെ പിന്തുടര്‍ന്നു വരുന്ന ഈ സംഗീതം, അതിന്റെ തുടര്‍ച്ചയെന്ന വണ്ണം തികച്ചും അപ്രതീകഷിതമായ്‌ ഒരു സിംഫണിയുടെ ശൈലിയിലുള്ള വയലിന്‍-പിയാനോ സംഗീതമായ്‌ രൂപാന്തരം പ്രാപിക്കും. ചിത്രത്തിന്റെ ഏറ്റവും അവസാനം പ്രത്യക്ഷപ്പെടുന്ന ഈ സംഗീതം, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന്റെ മനസ്സിലെ വികാരചലനങ്ങള്‍ ഒരല്‍പനേരം കൂടി പിടിച്ചു നിര്‍ത്തും. സിനിമയുടെ സ്വാധീനത്തില്‍ നിന്നും കുതറി മാറി യാഥാര്‍ത്യത്തിലേക്കു തിരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു പ്രേക്ഷകനില്‍, ഹൃദയം ആര്‍ദ്രമാക്കുന്ന ഇളയരാജയുടെ സംഗീതമാണ്‌ ഈ അസ്വസ്ഥതയ്ക്കു കാരണമെ തിരിച്ചറിവുണ്ടായില്ലെങ്കിലും, ചിത്രത്തെക്കുറിച്ച്‌ വളരെ നല്ല ഒരു അഭിപ്രായമുണ്ടാകുകയും, അതു വഴി ചിത്രത്തിന്റെ വിജയത്തെതന്നെ സ്വാധീനിക്കാനിടവരികയും ചെയ്യുന്നു. &lt;br /&gt;&lt;br /&gt;രാംഗോപാല്‍ വര്‍മ്മയുടെ പ്രഥമചിത്രമായ 'ശിവ' (തെലുങ്ക്‌, 1989), കണ്ടിട്ടുള്ളവര്‍ക്ക്‌ മേല്‍പറഞ്ഞ വസ്തുതകള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. ചിത്രത്തിന്റെ ക്ളൈമാക്സില്‍ ആരംഭിക്കു വയലിന്‍ സംഗീതം, പെട്ടെന്നു തന്നെ ഗിറ്റാറിലേക്കും അവിടുന്ന്‌ മേല്‍പറഞ്ഞ സംഗീതസങ്കേതങ്ങളിലേക്കും അലക്ഷ്യമായ്‌ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു കാണാം. പാശ്ചാത്യസംഗീതത്തിലെ 'സിംഫണി' യോട്‌ വളരെ അടുത്ത്‌ നില്‍ക്കു സംഗീതമാണ്‌ ഈ കേള്‍ക്കുന്നതെന്ന്‌ സിനിമയുടെ സംവിധായകന്‍ പോലും ചിലപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടാകാനിടയില്ല. മിനിറ്റുകളുടെ ദൈര്‍ഘ്യത്തില്‍മാത്രം പിറന്നു വീഴുന്നവയാണ്‌ ഈ സൃഷ്ടികള്‍, എന്നു തിരിച്ചറിയുമ്പോളാണ്‌ ഇളയരാജ എന്ന കമ്പോസറെ ബഹുമാനത്തേക്കാളുപരി, വിസ്മയത്തോടും അത്ഭുതത്തോടും കൂടെ ഓര്‍ത്തുപോകുന്നത്‌. 'ബൊബ്ബിളി രാജ' (1990), 'ജഗദേകവീരുഡു അതിലോകസുന്ദരി' (1990) തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും ഇതേ ശൈലി ഇളയരാജ പിന്തുടര്‍ന്നിരിക്കുന്നു. &lt;br /&gt;&lt;br /&gt;ഇളയരാജ ആവിഷ്കരിച്ച പശ്ചാത്തലസംഗീത ശൈലിയില്‍ പ്രഥമഗണനീയമായ ഒരു ഘടകമാണ്‌ നിശ്ശബ്ദദ. സാധാരണ ഗതിയില്‍, വൈകാരികരംഗങ്ങളാണെങ്കില്‍ പതിഞ്ഞ ശ്രുതിയിലുള്ള വയലിന്‍, സംഘട്ടന രംഗമാണെങ്കില്‍ താരസ്ഥായി വരെ എത്തിയേക്കാവുന്ന വയലിന്‍-സാക്സ്‌ എിവയാണ്‌ ഒരു ശരാശരി ചിത്രത്തില്‍ പ്രയോഗിക്കുന്ന രീതികള്‍. എന്നാല്‍, ഇളയരാജയുടെ പ്രവചനാതീതമായ സര്‍ഗ്ഗാത്മകതയില്‍, പ്രേക്ഷകന്റെയെന്ന പോലെ സംവിധായകന്റേയും പ്രതീക്ഷകള്‍ ചിലപ്പോള്‍ തെറ്റിച്ചു കൊണ്ട്‌, വൈകാരികചലനങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോള്‍, പ്രേക്ഷകന്റെ മാനസികപിരിമുറക്കത്തെ 'സ്റ്റിമുലേറ്റ്‌' ചെയ്തു കൊണ്ട്‌ സംഗീതം നിലച്ചിരിക്കും. ആ നിശ്ശബ്ദത സൃഷ്ടിക്കുവാനുള്ള ഒരു സാഹചര്യമുണ്ടാക്കിക്കൊടുക്കുകയാണ്‌, മറ്റു വാദ്യോപകരണങ്ങള്‍ ചെയ്യുത്‌. ചിത്രത്തില്‍ ലയിച്ചിരിക്കുന്ന പ്രേക്ഷകന്‍, താന്‍ പോലുമറിയാതെ അസുഖകരമായ ആ നിശ്ശബ്ദത സൃഷ്ടിക്കു പിരിമുറുക്കത്തിന്‌ വശംവദനാകുന്നു. മൂന്നാം പിറൈ എന്ന ചിത്രത്തിലെ ക്ളൈമാക്സ്‌ രംഗങ്ങള്‍ ഇതിനുത്തമ ദൃഷ്ടാന്തമാണ്‌. 'നെഞ്ചത്തൈ കിള്ളാതെ', 'ജോണി', 'അഞ്ജലി' തുടങ്ങിയ ചിത്രങ്ങള്‍, പൂര്‍ണ്ണശ്രദ്ധയോടെയാസ്വദിച്ചാല്‍, നിനച്ചിരിക്കാതെ കടന്നു വരു ആ നിശ്ശബ്ദതയുടെ തീവ്രത അനുഭവവേദ്യമാകും. ചിത്രത്തിലെ ഗാനങ്ങളേക്കാളൊരുപക്ഷേ പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിലെ 'ഹാര്‍മണി' യും 'കൌണ്ടര്‍പോയന്റ്‌' ഉമൊക്കെ വളരെ ധാരാളിത്തത്തോടു കൂടി ഇളയരാജ ഉപയോഗിച്ചിരിക്കുന്നത്‌ പശ്ചാത്തലസംഗീതങ്ങളിലാണ്‌. 'അനശ്വരം', 'മംഗളം നേരുന്നു' തുടങ്ങിയ മലയാളചിത്രങ്ങളിലും ഇളയരാജ ഈ രീതി പിന്തുടര്‍ന്നിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;വിസ്തരിച്ചു പഠിക്കേണ്ട ഒരു പാഠപുസ്തകം തന്നെയൊണ്‌ ഇളയരാജയുടെ പശ്ചാത്തലസംഗീത ശൈലികള്‍.. പാശ്ചാത്യ ചിത്രങ്ങളോടു പോലും കിട പിടിക്കുന്ന 'ഹേ റാം', 'കാലാപാനി', 'ഗുരു' (മലയാളം) എന്നീ ചിത്രങ്ങളിലെ സംഗീതം, ഇന്ത്യന്‍ ചലചിത്ര രംഗത്ത്‌ പരമര്‍ശിക്കപ്പെടുക പോലുമുണ്ടായില്ല എന്നത്‌ തികച്ചും വേദനാജനകം തന്നെ. പ്രതിഭകളെ തിരിച്ചറിയുതില്‍ നമ്മള്‍ ഒരു തികഞ്ഞ പരാജയം തന്നെയെല്ലെ?&lt;br /&gt;&lt;br /&gt;Search tags: Ilayaraja, Ilaiyaraja, Re-Recording, Background music&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-168185129708083791?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/168185129708083791/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=168185129708083791' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/168185129708083791'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/168185129708083791'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2007/09/blog-post_11.html' title='ഇളയരാജയും പശ്ചാത്തല സംഗീതവും'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-1797715083788641468</id><published>2007-09-11T12:32:00.000+05:30</published><updated>2007-09-11T12:36:42.512+05:30</updated><title type='text'>മോഹന്‍ലാല്‍ - പുനര്‍ചിന്തനത്തിലെ സാംഗത്യം</title><content type='html'>സിനിമാശാലകളിലെ നിലയ്ക്കാത്ത ആരവങ്ങള്‍ക്കും ആര്‍പ്പു വിളികള്‍ക്കും മദ്ധ്യേ തിരശ്ശീലയില്‍ മിന്നിമായു നടനഇതിഹാസം. മലയാളസിനിമയുടെ ആസ്വാദനശീലങ്ങള്‍ക്കും അഭിനയസങ്കേതങ്ങള്‍ക്കും നവീനഭാഷ്യങ്ങള്‍ ചമച്ച അഭിനയവിസ്മയം. വര്‍ണ്ണനകള്‍ക്കും വേഷവൈവിധ്യങ്ങള്‍ക്കും അതീതനായ മോഹന്‍ലാല്‍ എന്ന മഹാനടന്‍ മലയാളത്തിന്റെ കളിയരങ്ങില്‍ അരങ്ങേറിയിട്ട്‌ വര്‍ഷമേറെയായി. മറക്കാനാകാത്ത ഒട്ടനവധി അഭിനയമുഹൂര്‍ത്തങ്ങള്‍ മലയാളസിനിമയ്ക്കു നല്‍കിയ ഈ നടന്‌ ഇന്നത്തെ മലയാളസിനിമ തിരികെ നല്‍കുത്‌ എന്താണ്‌? ആശയദാരിദ്യ്രത്തിന്റെ ചുഴിയില്‍പ്പെട്ടുലയുന്ന തിരക്കഥാകൃത്തുക്കളും സംവിധായകരും ശ്രദ്ധ പതിപ്പിക്കേണ്ട ഒരു വിഷയമാണിത്‌. ഇല്ലെങ്കില്‍ ഒരു പക്ഷേ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട നടന്‍മാരുടെ കൂട്ടത്തില്‍ നാം മോഹന്‍ലാലിനെ പ്രതിഷ്ഠിക്കുന്ന കാലം വിദൂരമല്ല. &lt;br /&gt;&lt;br /&gt;                ഒരു സുപ്രഭാതത്തില്‍ ഉദിച്ചുയര്‍ന്ന താരമല്ല മോഹന്‍ലാല്‍. എണ്‍പതുകളിലെ ആദ്യപകുതിയില്‍ വില്ലനായും സഹനടനായുമൊക്കെ ഏറെ അഭിനയിച്ചതിനു ശേഷമാണ്‌ ലാല്‍ മലയാളത്തിന്റെ ഓന്നാം കിട നടനായി മാറുന്നത്‌. ഹരിഹരന്‍, പത്മരാജന്‍, സത്യന്‍ അന്തിക്കാട്‌, പ്രിയദര്‍ശന്‍ എന്നീ സംവിധായകര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ലാല്‍ എന്ന നടനെ വാര്‍ത്തെടുക്കുകയായിരുന്നു. ഇവരുടെയൊക്കെ കലാമൂല്യമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്നെയൊണ്‌ ലാലിന്റെ താരമൂല്യം വര്‍ധിപ്പിച്ച 'രാജാവിന്റെ മകന്‍' പോലുള്ള ചിത്രങ്ങളും പുറത്തിറങ്ങിയത്‌. 86-93 കാലഘട്ടം മലയാളസിനിമയുടെ എന്ന പോലെത്തെ ലാലിന്റെയും മികച്ച വര്‍ഷങ്ങളായിരുന്നു. കിരീടത്തിലെ സേതുമാധവന്‍, നാടോടിക്കാറ്റിലെ ദാസന്‍, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍, ഭരതത്തിലെ കല്ലൂറ്‍ രാമനാഥന്‍, കിലുക്കത്തിലെ ജോജി - വൈവിധ്യമാര്‍ന്ന വേഷങ്ങളായിരുന്നു ലാലിനെത്തേടിയെത്തിയിരുത്‌. &lt;br /&gt;&lt;br /&gt;               നിമിഷനേരത്തിന്റെ ഞൊടിയിടയില്‍പ്പോലും സൂക്ഷ്മമായ ഭാവപ്പകര്‍ച്ചകള്‍ വിരിയിച്ചെടുക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടന്‍മാരില്‍ ഒരാളാണു ലാല്‍. മിതത്വത്തിന്റെ ഭാഷയിലൂടെ വികാരവിക്ഷോഭങ്ങളെ നിയന്ത്രിച്ച്‌ വല്ലാത്തൊരു അസ്വസ്ഥതയാണ്‌ തന്റെ ശോകാഭിനയത്തിലൂടെ ലാല്‍ പ്രേക്ഷകര്‍ക്ക്‌ പകര്‍ന്നു നല്‍കാറ്‌. ഇത്ര വിദഗ്ദ്ധമായി 'അണ്ടര്‍ പ്ളേ' ചെയ്യു മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമയില്‍ പോലും ഇല്ല തന്നെ. 'ലാല്‍ സലാം' എന്ന ചിത്രത്തിലെ അവസാന രംഗത്തില്‍ മുരളിയുടെ മരണത്തോട്‌ ഒരിറ്റു കണ്ണീരും ഒരു കണ്‍ചിമ്മലും കൊണ്ടു മാത്രം പ്രതികരിച്ച്‌ പിന്‍വാങ്ങു നെട്ടൂരാന്‍ എന്ന കഥാപാത്രം ഈ രീതിയ്ക്ക്‌ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്‌. പ്രേക്ഷകന്റെ വേദനകള്‍ കൂടിയേറ്റേടുത്ത്‌ അവയുടെ വൈകാരികതയെ തന്റെ അഭിനയം കൊണ്ടു വെള്ളിത്തിരയില്‍ അനുഭവവേദ്യമാക്കു രീതിയാണ്‌ കമലഹാസന്റേതെങ്കില്‍ (മൂന്നാം പിറ, രാജപാര്‍വൈ ഉദാ:) നേരെ മറിച്ചാണ്‌ ലാലിന്റെ രീതി. അതു കൊണ്ടു തന്നെ ഒരു അഭിനയം എന്ന ഫീല്‍ ലാലിന്റെ പ്രകടനങ്ങളില്‍ പലപ്പോഴും കാണാറില്ല. ഹാസ്യമാകട്ടെ, ശോകമാകട്ടെ, വീരമാകട്ടെ മിതത്വം കലര്‍ത്തിയ സ്വാഭാവികതയാണ്‌ ലാലിന്റെ ശക്തിയും ദൌര്‍ബല്യവുമെല്ലാം. അതു കൊണ്ടു തന്നെ പല രംഗങ്ങളിലും ആദ്യ ടേക്കില്‍ കിട്ടുന്ന പൂര്‍ണ്ണത പിന്നീടെടുക്കുമ്പോള്‍ കുറഞ്ഞു പോകുന്നതായ്‌ സംവിധായകര്‍ അഭിപ്രായപ്പെടാറുണ്ട്‌. ഈ പൂര്‍ണ്ണതയില്‍ ആശ്ചര്യഭരിതരായി 'കട്ട്‌' പറയാന്‍ മറന്ന സംവിധായകരുടെ കൂട്ടത്തില്‍ ഇന്ത്യന്‍ സിനിമയുടെ 'ഷോ മാന്‍ ഡയറക്ടര്‍' മണിരത്നവും പെടും. &lt;br /&gt;&lt;br /&gt;              ഏതു തരം വേഷവും കൈകാര്യം ചെയ്യാനുള്ള വൈവിധ്യമാണ്‌ ലാലിനെ അപൂര്‍വ്വമായൊരു പ്രതിഭയാക്കുത്‌. ഹാസ്യം(കിലുക്കം, ചിത്രം), ശോകം (ഭരതം), വീരം (സ്ഫടികം, ആറാം തമ്പുരാന്‍), പ്രണയം (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍) എിങ്ങനെ ഒട്ടനവധിയുണ്ട്‌ ഉദാഹരണങ്ങള്‍. ഒരു രണ്ടാം കിട-മൂന്നാം കിട ചിത്രമായാല്‍പ്പോലും അസാധാരണമായ മെയ്‌വഴക്കവും സ്വാഭാവികതയും ചടുലതയും കൊണ്ട്‌ അവയെ സ്മരണീയമായ അഭിനയമുഹൂര്‍ത്തങ്ങളാക്കി മാറ്റാന്‍ ലാലിനു കഴിഞ്ഞിട്ടുണ്ട്‌. 'അധിപന്‍', 'നമ്പര്‍ ൨൦ മദ്രാസ്‌ മെയില്‍', 'താളവട്ടം' എന്നീ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇവയ്ക്ക്‌ സാക്ഷ്യം. മലയാള സിനിമ ഒരു കാലത്ത്‌ വളരെയധികം പ്രയോജനപ്പെടുത്തിയ ഈ സിദ്ധിയാണ്‌ ഇന്ന്‌ ദുരുപയോഗം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്‌. &lt;br /&gt;&lt;br /&gt;              കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഴങ്ങിക്കേള്‍ക്കുന്ന ഒരു ചോദ്യമാണ്‌ പഴയ ലാലിനെന്തു പറ്റി എന്നത്‌. ഒരിടക്കാലത്ത്‌ ലാല്‍ ചിത്രങ്ങളെ പ്രേക്ഷകര്‍ കൈവിട്ടപ്പോള്‍ ഈയൊരു അവകാശവാദവുമായി ഒട്ടേറെ ചിത്രങ്ങള്‍ പുറത്തു വരികയുണ്ടായി. ലാലിന്റെ 'സ്ക്രീന്‍ പ്രസന്‍സ്‌' ചൂഷണം ചെയ്യുക എന്ന ഒരൊറ്റ ദുരുദ്ദേശ്യത്തോടെ തട്ടിക്കൂട്ടിയിറക്കിയ 'താണ്ഡവം' തുടങ്ങിയ ചിത്രങ്ങളാണ്‌ ലാലിനെ ഈയ്യൊരു ഗതികേടില്‍ കൊണ്ടെത്തിച്ചത്‌ എന്ന്‌ പറയാതെ വയ്യ. കഴമ്പുള്ള കഥയോ അഭിനയമുഹൂര്‍ത്തങ്ങളോ ഒന്നും തന്നെ ഇല്ലാതെ നാഴികകള്‍ നീളമുള്ള നെടുങ്കന്‍ സംഭാഷണങ്ങള്‍ കുത്തി നിറച്ച ഇത്തരം ചിത്രങ്ങള്‍ കൊണ്ട്‌ മലയാള സിനിമ എന്തു നേടി? ഇത്തരം പരാജയങ്ങള്‍ തുടര്‍ക്കഥയാകന്‍ തുടങ്ങിയപ്പോളാണ്‌ ലാല്‍ എന്ന ഹാസ്യനടന്റെ പുനരാവിഷ്കാരം എന്ന അവകാശവുമായി തുളസീദാസിന്റെ 'മിസ്റ്റര്‍ ബ്രഹ്മചാരി', സോനു ശിശുപാലിന്റെ 'വാമനപുരം ബസ്‌ റൂട്ട്‌' എീ ചിത്രങ്ങള്‍ തിയ്യേറ്ററുകളിലെത്തിയത്‌. അവയ്ക്ക്‌ എന്തു സംഭവിച്ചു എന്നു പോലും ഇന്ന്‌ പ്രേക്ഷകര്‍ ഓര്‍ക്കുന്നില്ല. &lt;br /&gt;&lt;br /&gt;               ഇവിടെ പ്രസക്തമായൊരു ചോദ്യമുണ്ട്‌. പഴയ ലാലിനെ തിരികെ കൊണ്ടു വരണമെന്ന്‌ ആര്‍ക്കാണ്‌ ഇത്ര വാശി? പഴയ കാല ചിത്രങ്ങളുമായൊരു താരതമ്യമാണ്‌ ഈ ആവശ്യത്തിനു പുറകിലെങ്കില്‍ അവ ചാനലുകളില്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ പ്രേക്ഷകന്‍ സ്വയം ചോദിക്കുകയാണ്‌ - എന്തിനൊരു പുനരാവിഷ്കരണം? അന്നത്തെ നല്ല കഥാപാത്രങ്ങളും നല്ല സിനിമകളും ഒട്ടേറെ പ്രതിഭാധനരുടെ ശ്രമഫലമാണ്‌. ഇന്ന്‌ അത്തരമൊരു സ്ഥിതിവിശേഷമല്ല മലയാള സിനിമയിലുള്ളത്‌. കഥയുടേയും തിരക്കഥയുടേയും സംവിധാനത്തിന്റേയും പോരായ്മകള്‍ മോഹന്‍ലാല്‍ എന്ന നടനിലൂടെ മറച്ചു വയ്ക്കാനാണ്‌ സിനിമാപ്രവര്‍ത്തകര്‍ ഇന്നു ശ്രമിക്കുത്‌. ശരാശരി നിലവാരം പോലുമില്ലാത്ത പല ചിത്രങ്ങളും ഇറക്കിയ കാശെങ്കിലും തിരിച്ചു പിടിക്കുത്‌ ഈ നടന്റെ ബലത്തില്‍ മാത്രമാണ്‌. ഇത്തരം ഉദ്യമങ്ങള്‍ പലപ്പോഴും ഏച്ചു കെട്ടിയാതു പോലെ മുഴച്ചു നില്‍ക്കാറുമുണ്ട്‌ (ഉടയോന്‍ എ ദുരന്തം മറക്കാറായിട്ടില്ല). കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊണ്ട്‌ വന്നു പോയ ചിത്രങ്ങള്‍, 'തന്‍മാത്ര' ഒഴിച്ചു നിര്‍ത്തിയാല്‍, ലാല്‍ എന്ന നടന്‌ എത്ര മാത്രം ഗുണം (സാമ്പത്തികമൊഴികെ) ചെയ്തു? നൂറു ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയ 'രസതന്ത്രം', 'വടക്കുാഥന്‍' എന്നിവ നല്‍കു ചില സന്ദേശങ്ങള്‍ കണ്ടില്ലെന്നു നടിച്ചു കൂടാ - നിലവാരം താഴേക്കു പതിക്കുമ്പോഴും കിട്ടുന്നതു കൊണ്ടു തൃപ്തരാകാന്‍ പ്രേക്ഷകര്‍ ശീലിച്ചു തുടങ്ങുകയാണ്‌. &lt;br /&gt;&lt;br /&gt;            ഇവിടെയാണ്‌ 'ഉദയനാണു താരം' എന്ന ചിത്രം വ്യത്യസ്തമാകുത്‌. പോയ രണ്ട്‌ വര്‍ഷങ്ങളില്‍ മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പ്രകടനം ഈ ചിത്രത്തിലായിരുന്നു. നാനാ വിധ കാരണങ്ങളാലാണ്‌ ഈ ചിത്രം പബ്ളിസിറ്റി നേടിയതെങ്കിലും പ്രസ്തുത ചിത്രത്തിലെ ലാലിന്റെ പരിപൂര്‍ണ്ണമായ പ്രകടനം അത്ര കണ്ട്‌ ശ്രദ്ധിക്കപ്പെടാതെ പോയോ എൊരു സംശയം. ഉദയഭാനു എ കഥാപാത്രത്തെ വാര്‍ത്തെടുത്ത റോഷന്‍ ആന്‍ഡ്രൂസും ശ്രീനിവാസനും അതിന്റെ ക്രെഡിറ്റ്‌ അവകാശപ്പെടാം. ഒരു സിനിമ നാന്നാകണമെങ്കില്‍ അതിന്റെ എല്ലാ ഘടകങ്ങളും നാന്നാകണമെന്ന്‌ ഈ ചിത്രത്തിലെ ഒരു കഥാപാത്രം പറയുന്നത്‌ ബധിരകര്‍ണ്ണങ്ങളിലാണോ പതിച്ചത്‌? കഥാപാത്രത്തിനു വേണ്ടിയാണ്‌ നടനെ തെരഞ്ഞെടുക്കേണ്ടത്‌. മറിച്ചാകരുത്‌. &lt;br /&gt;&lt;br /&gt;            ഒരു 'ചിത്രം', 'നാടോടിക്കാറ്റ്‌' എിവയൊന്നും ഇനി തിരികെ വരാന്‍ പോകുന്നില്ല. ഈ യാഥാര്‍ത്യത്തോട്‌ താദാത്മ്യം പ്രാപിക്കുകയാണ്‌ ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും ആദ്യം ചെയ്യേണ്ടത്‌. ലാല്‍ എന്ന നടന്‍ അഭിനയത്തിന്റെ പാതയിലൂടെ ഏറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. ആരംഭകാലത്തെ മെയ്‌വഴക്കവും കൃത്യതയും അദ്ദേഹത്തിന്‌ കൈമോശം വന്നിട്ടുണ്ട്‌. ഇത്‌ മോഹന്‍ലാല്‍ എന്ന നടന്റെ മാത്രം കാര്യമല്ല. ഒരു 'സകലകലാവല്ലവനും' 'അപൂര്‍വ്വ സഹോദരര്‍കളു' മൊന്നും പുന:സൃഷ്ടിക്കാന്‍ ഇനി കമലഹാസനും കഴിയില്ല. ഒരു 'പ്രമദവനം' അതേ കൃത്യതയോടും സൂക്ഷ്മതയോടും വൈകാരികതയോടും കൂടി ആലപിക്കുവാന്‍ യേശുദാസിനും കഴിയില്ല. ഓരോ കലാകാരനേയും സംബന്ധിച്ചിടത്തോളം ഒരു 'പീക്‌ ക്രിയറ്റിവിറ്റി പിര്യേഡ്‌' ഉണ്ട്‌. അത്‌ കടന്നു വന്നിരിക്കു ഒരു നടനാണ്‌ മോഹന്‍ലാല്‍. തന്റെ പൂര്‍വ്വകാലപ്രകടനങ്ങളോടും കഥാപാത്രങ്ങളോടും നീതി പുലര്‍ത്തുന്ന തരത്തിലുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്‌. ഇത്തരം ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നേയില്ല എന്നു പറയാന്‍ കഴിയില്ലെങ്കിലും ('പരദേശി','ആകാശഗോപുരം' എന്നീ ചിത്രങ്ങളെക്കുറിച്ചു കേള്‍ക്കുന്നു) ഒരു 'അലിഭായി', 'ഹലോ' എന്നിവ ചെയ്യുന്നതിനു മുന്‍പ്‌ അദ്ദേഹം രണ്ടാവര്‍ത്തി ചിന്തിക്കേണ്ടിയിരിക്കുന്നു. 'ഹലോ' എന്ന ചിത്രം കണ്ടപ്പോള്‍ മോഹന്‍ലാലിനോട്‌ സഹതാപമാണ്‌ തോന്നിയത്‌ - തന്റെ അഭിനയമികവ്‌ എവിടെ പ്രകടമാക്കണമെന്ന്‌ നിശ്ചയമില്ലാതെ ഉഴറുന്ന ഒരു നടന്‍. &lt;br /&gt;&lt;br /&gt;            മോശം കഥാപാത്രങ്ങളുടേയും ചിത്രങ്ങളുടേയും വെളിച്ചത്തിലാണെങ്കില്‍ പോലും മോഹന്‍ലാല്‍ കമ്മേര്‍സ്യല്‍ സിനിമയില്‍ വിട്ടു നില്‍ക്കണമെന്ന്‌ മലയാള സിനിമ ആഗ്രഹിക്കുന്നില്ല. അതു പ്രതിസന്ധികളില്‍പ്പെട്ടുഴലുന്ന മലയാള സിനിമയെ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക്‌ തള്ളി വിടുകയേ ഉള്ളൂ. അത്തരം ചിത്രങ്ങളുടെ എണ്ണം കുറയ്ക്കുകയും മോഹന്‍ലാല്‍ എന്ന നടന്റെ കഴിവുകള്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള കഥകളും തിരക്കഥകളും തെരഞ്ഞെടുക്കുകയുമാണ്‌ അദ്ദേഹം ചെയ്യേണ്ടത്‌. കമലഹാസന്‍ ഇവിടെ ലാലിനൊരു മാതൃകയകേണ്ടതാണ്‌. ഒരു കമ്മേര്‍സ്യല്‍ ചിത്രമായാലും കലാമൂല്യമുള്ള ചിത്രമായാലും വ്യത്യസ്തതയ്ക്കും പൂര്‍ണ്ണതയ്ക്കും പുതുമയ്ക്കുമുള്ള അടങ്ങാത്ത അഭിനിവേശമാണ്‌ അദ്ദേഹത്തിന്റെ ഒരോ ചിത്രവും. 'മുംബായ്‌ എക്സ്പ്രസ്സ്‌', 'വേട്ടയാട്‌ വിളയാട്‌' വരാന്‍ പോകു 'ദശാവതാരം' എന്നിവ ഒിനൊന്നു വ്യത്യസ്തമായ ചിത്രങ്ങളാണ്‌. സംവിധായകന്‍, നിര്‍മ്മാതാവ്‌, അഭിനേതാവ്‌ എിങ്ങനെ ഒരു ബഹുമുഖപ്രതിഭയായ കമലഹാസനുമായൊരു താരതമ്യം അനുചിതമാണെങ്കിലും അദ്ദേഹത്തിന്റെ മേല്‍പ്പറഞ്ഞ സംരഭങ്ങള്‍ ലാലിനു മാതൃകയാക്കാവുന്നതാണ്‌. &lt;br /&gt;&lt;br /&gt;           ഇന്നത്തെ സംവിധായകരോടും പ്രേക്ഷകരോടും ഫാന്‍സ്‌ അസോസിയേഷനുകളോടും ഉള്ള ഒരു അഭ്യര്‍ഥന - ഒരു 'സൂപ്പര്‍ താരം' എന്ന ഇമജില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടനെ നിങ്ങള്‍ തളച്ചിടാതിരിക്കുക. അദ്ദേഹത്തിന്റെ നല്ല ചിത്രങ്ങളത്രയും ഈയൊരു ഇമേജ്‌ ഇല്ലാതിരുന്ന കാലത്താണ്‌ പുറത്തിറങ്ങിയിരുന്നതെന്ന സത്യം മറക്കരുത്‌. 'അലിഭായ്‌' ഒരു മഹാസംഭവമാക്കി മാറ്റാന്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായറിഞ്ഞു. മലയാളസിനിമയുടെ രജനീകാന്തായി മോഹന്‍ലാലിനെ മാറ്റാതിരുന്നാല്‍ നന്ന്‌. ആ നടനില്‍ നിന്നും മലയാള സിനിമയും പ്രേക്ഷകരും ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-1797715083788641468?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/1797715083788641468/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=1797715083788641468' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/1797715083788641468'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/1797715083788641468'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2007/09/blog-post.html' title='മോഹന്‍ലാല്‍ - പുനര്‍ചിന്തനത്തിലെ സാംഗത്യം'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-114906846516039711</id><published>2006-05-31T14:51:00.003+05:30</published><updated>2008-04-17T12:40:27.279+05:30</updated><title type='text'>Madurai-Rameswaram...The Cultural Corridor</title><content type='html'>The Beginning&lt;br /&gt;**************&lt;br /&gt; The call from Madras, from the same old friend Raman, was so irresistible that soon I found myself standing in the queue to book tickets. The journey is towards Madurai and Rameswaram, through the heart of south-central TamilNadu. &lt;br /&gt; Unlike other trips, lots of thought process was applied to the plan and the blue-print spoke of a hectic, speedy and interesting trip. The places to be covered were miles apart and the transportation medium and timings across the locations needed to be sketched out precisely and accurately. The plan was to reach Madurai on Saturday early morning and proceed to Rameswaram and further down to Dhanushkodi and reach Thirunelveli by Sunday morning. Thiruchendur, a good 70Kms south-east to Thirunelveli was another temple town that was on the plan. Return ticktes were booked on the Tuticorin-Mysore express, which leaves Tuticorin port by 4PM.&lt;br /&gt; The Omen powers were not so good with me, as it was quite evident from the series of incidents that occurred on Friday night, just when i was about to leave. It triggered off with a power failure in the house, which left me with no options other than just to flee from the house, as early as 7:30PM, to catch the 9.30 Bus. Strong winds were indicating some late showers - good luck this time - reached Madiwala, the travel hub, just when the clouds started bursting out. The rain was torrential, and i had to struggle to cross the roads and report at KPN Travels. More in store was there for me, as they had shifted the boarding point to Bommanahalli, near Sasken Buildings, opposite to WIPRO M2 office, to be exact. There weren’t any other buses towards Madurai, which could have taken me to Madurai by early morning. I had to settle with what the travel agent offerred me. &lt;br /&gt; The rain was getting harder, and i saw the pick-up van screaming out for the travellers. There were two buses lined-up, and i got into one of them. Needless to say, the bus was full of Keralites, who were waiting long for the Ernakulam Volvo. &lt;br /&gt; The pick-up office was horrible, coupled with the rains the effect did shoot up in Geometric Progression. No seat to sit was the silliest of the complaints that i could have raised to the receptionists, as people were crowded in the Varandah, seeking shelter from the rains. Power had gone for a vacation, and buses were late by an hour, on an average. I was standing with my umbrella open, trying to judge the direction of the wind and rotate the umbrella accordingly, and to protect myself from the staring of the co-travellers.&lt;br /&gt; A good one hour late, the KPN Travels bus towards Madurai, finally, steamed off from Bomanahalli by around 10.20PM. Seating was comfortable, the neighbour was good and the drving was fast as well as smooth. It was not at all a good time to watch a Tamil movie like 'Pambarakkannaale'.. But had to live with.. Luckily, i had a good sleep, which helped me to cover up the movie disturbance.&lt;br /&gt; When i opened my eyes, it was already Salem, the biggest travel junction in TamilNadu. A small break was welcome, as the bus had to be filled with additional fuel. It had rained in Salem too, and the temperature was below normal.&lt;br /&gt; The next round of sleep took me to Dindigul. The sun was out and the clock read 6AM, when we crossed the Dindigul by-pass. The one hour journey to Madurai was good, with exotic scenery on either side of the road. The sun was creeping up from the folds of a small hillock on the eastern side. The rail was running parallel to the road, just below the hills. &lt;br /&gt; The truck traffic on this stretch was too much; the bus could hardly go on top-gear. Large containers were very frequent and the driver was trying his best to cover-up. It took one hour and twenty minutes to travel 70kms. &lt;br /&gt; &lt;br /&gt;Day-1&lt;br /&gt;***** &lt;br /&gt; I got down at the last stop, near Periyar Bus Stand, when the time read 7.30AM. I could very easily locate Laxmi Towers, where Raman was residing. The room was at the backside of Koodal Alagar Koil, another famous temple in the city of Temples. Time was running out and we got out very quickly and vacated the room. After having Break-fast, we headed towards the famous Madurai Meenakshi Amman Koil, hardly 2 Kms from the Lodge.&lt;br /&gt; The history of this temple goes back to centuries.. The Pandyas have contributed much to the completion of the temple complex. But credit goes to the Nayaks for moulding the temple to its current form and structure. This temple is dedicated to Shiva, known here as Sundareswara, and his consort Parvathi or Meenakshi. The four gigantic and mighty towers serve as the entry point to the temple complex. On first look, one can hardly make out any difference between the Gopurams at Chidambaram, Kancheepuram and Madurai. Everything looks alike. But the style of the sculptures, the idols and their meaning differs a lot.&lt;br /&gt; The main attraction of the temple complex is the 'Aayiram Kaal Mandapam' or the 'Thousand Pillar Hall', located between the main temple and the east Gopuram. This Mandapam, has nearly 980 pillars inside and each pillar is a demonstration of the supreme dravidian architectural heritage and skills.. The Nataraja, the dancing form of lord shiva, can be found at the central part of this hall. The pillars clearly indicated the different styles, mainly of the Pallavas, Pandyas and the Nayaks. This is the climax - nobody in this universe can beat Dravidians in the Temple sculpture art.&lt;br /&gt; But among all these, The Chidamabaram temple and Kancheepuram temple are those which we felt as classics, than the much commercialised Palani, Madurai, and Rameswaram temples.&lt;br /&gt; The main route from the eastern gopuram till the main temple is occuppied by petty shops. They sell everything on earth thats related with Hindu spiritual heritage. The garlands, rings, photos of lord Shiva and Parvati, bhasma etc.&lt;br /&gt; We got back to the road outside the west gopuram. The whole ambience of the area reminded me of another temple town, Palani.. &lt;br /&gt; Thats all we had time for Madurai, and we had to start immediately to Rameswaram. The highlight of the trip was a meter-guage train journey from Manamadurai to Rameswaram..&lt;br /&gt; While travelling to the bus-stand, we crossed Vaigai river.. The reality is much far from the songs 'Thenmadurai vaigai Nadi..' or 'vaigaikkarai katre nillu..'. I dont think any 'katru' (the wind) will stop here, now a days. The river bed has become a waste dump area.. Though, it will not come anywhere near the famous Coovum in Madras, this river also has its own grievences. There was little water in the river, thanks to the Vaigai Dam near Theni, which provides drinking water and irrigation facility to Madurai and Theni districts.&lt;br /&gt; We reached the bus-stand by around 9.15AM. Buses towards Madras, Trichy, Rameswaram, Thirunelveli etc leave from this bus-stand, and its name is one of the strangest one can come across - 'Maattu Dhaavani'. 'Maadu' in Tamil means cattle and 'Dhaavani' means half-saree.. We tried our best to relate the name to the bus-stand but......&lt;br /&gt; The bus towards Pramakudi was just leaving and we got into the last seats. It was a one hour journey to Manamadurai. The road was running parallel to Vaigai, and the area had some agricultural activity around. NH49, highway to Rameswaram, was good and we got down at Manamadurai at 10.30AM exactly. We rushed to the railway station only to find that the 6701 Rameswaram express was arriving one hour late, by 11.30AM. &lt;br /&gt; Manamadurai was a typical TamilNadu meter-guage station, in the Madras-Rameswaram MG line. One may have a 'seen somewhere in Tamil movies' feeling while standing at the station. Unlike other stations, beating our expectations, this station was very neat and clean. The sun was still under the covers and the weather was slightly windy. We had a good walk round the station. This is a junction too, where one line from Karaikkudi bifurcates and run to Virudunagar, south of Madurai. The Madurai-Manamadurai stretch has just been converted into Broad-Guage, and probably that explains why there is no direct train from Madurai to Rameswaram. The Palghat train terminates its jouney at Madurai Junction.&lt;br /&gt; The 6701 MeterGuage Rameswaram express left Manamadurai exactly at 11.30AM. The compartments were not at all crowded, and hence we had a relaxed journey. The next halt was at Paramakudi, at 12.05PM. I had a fair look at this village-town, which gave two national-award winning actors for Tamil - the great KamalHasan and Vikram.&lt;br /&gt; The train resumed its journey and when we crossed Ramanathapuram, the district head-quarters, it was 1PM. The topography changed suddenly.. For almost half an hour, from here, the journey was boring, for the sights offered nothing. We had to wait till Mandapam station, the gateway to Rameswaram. We had a crossing here for the 6714 Sethu Express heading towards Tambaram.&lt;br /&gt; We armed ourselves with camera and were waiting at the doors for the sight of Pamban bridge. The ocean was visible at the right side, and the road was running parallel. Just after 10 minutes, the train kissed the entrance of the Pamban Bridge. That was THE SIGHT of the journey.. The train bridge was running low, very near to the sea-water, compared to the Road-Bridge. Remains of the old bridge was seen at the left-hand side. It took nearly 5 minutes (or more than that)? to cross the bridge. After the bridge, the train terminated its journey at Rameswaram Station, and the time was 2.30PM.&lt;br /&gt; We made a good deal with the Rickshaw Driver who agreed to take us around Rameswaram and Dhanushkodi. After having a refreshing lunch, we started off to Dhanushkodi. This place has a tragic history behind - Dhanushkodi was completly smashed away in the cyclone that hit the eastern coast way back in 1964, killing some 2000 odd people in the island. The effect of cyclone was such that it didnt even spare the Railway Station and the train that was halted there. Acres and Kilometers of land were either taken away by the sea or were covered by dumps of sand and mud. 12 years after the tragedy, the road was reconstructed to certain extent, till 3 Kms away from old Dhanushkodi town. One can still see the ruins of Dhanushkodi Railway Station and the old meter guage rails, along the way.&lt;br /&gt; The road was just in middle of the sand covered area, which will be taken away by the sea during the tides. We stopped at one place and got into the vast sand land. It cannot be termed as a beach, as the sea was way away from the roads. This place was the sets for Manirathanam's 'Kannathil Muthamittal', Bala's 'Nanda' and various other Tamil Movies. &lt;a href="http://bp0.blogger.com/_JvTEOcGJXms/SAb3rzIl0qI/AAAAAAAAAAU/ITRCAcK39qk/s1600-h/kannathil.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_JvTEOcGJXms/SAb3rzIl0qI/AAAAAAAAAAU/ITRCAcK39qk/s200/kannathil.jpg" border="0" alt=""id="BLOGGER_PHOTO_ID_5190107952423752354" /&gt;&lt;/a&gt;&lt;br /&gt; Moving ahead, the rick driver gave us the topography of the whole place and told us how difficult it is to get to the tip of Dhanushkodi. The Navy Outpost is very vigilant, as the emmigrants from Srilanka are very frequent in these areas. According to him, one month back, when Srilanka almost moved into the Civil war, the count of emmigrants within one week was around 1000. So we had to sacrifice our quest to adventure into the final point.&lt;br /&gt; The Kodandaramaswamy temple was one among the victims of the 1964 Cyclone. But the structure survived and the temple was revived in 1978 and now is a major spot of pilgrimage. It is beleived that it was here Vibhishana - brother of Ravana, surrendered to Lord Rama and apologized for the abduction of Sita. &lt;br /&gt; We went 6kms further towards Dhanushkodi, till the road dissappeared. To visit the cape, we needed to wait for the van which slides through the sand for 3kms and ferries the fishing community along the beaches. Risk and time were not there to spare, so we dropped the plan. After spending sometime on the beach, we started back to Rameswaram.&lt;br /&gt; On the way we had a halt at our President's, Sri A.P.J.Abdul Kalam's house at Rameswaram. &lt;br /&gt; Rameswaram Ramanathasamy temple is very old. This is the place where Rama offerred prayers to Shiva, and hence the name Ramanathasamy.. The temple premises were not clean at all, wondering what was wrong there. This was one thing that i observed right from the beginning. In spite of such a rich cultural heritage, Madurai and Rameswaram both are dirty cities. People seldom bother to preserve these things intact. I remembered Raman's words - Tamil's glory is in the past, not at the present. Very true, as i was just expereincing the present with the burden and expectations of the past. &lt;br /&gt; There are 22 'Theerthams' (water sources) inside the temple. It is widely believed that a bath in all the 22 theerthams can take away all your sins. &lt;br /&gt; The highlight of the temple is the 200 meters long corridor inside the temple complex. Our interests settled down when we saw that the pillars have been modified, covering the freshness and stillness of the past. Whay cant these people preserve these as they were?&lt;br /&gt; Finally, a bath near the temple shore, to end the Rameswaram visit. Though our first decision was to go to Tirunelveli via Thiruchendur (another shore temple, dedicated to Subramanya), we decided to get back to Madurai. The bus was faster than the train, and after providing good entertainment with the movie 'Gilli', the bus left us at the 'Maattudhaavani' at sharp 10 PM, after 3 and half hours of ride. It was 11.30PM when we took a room and then back to the shelters....&lt;br /&gt;&lt;br /&gt;Day-2&lt;br /&gt;*****&lt;br /&gt; Early morning 6AM, we left to Tirparangundram, 10kms south to Madurai. Its a hillock temple dedicated to lord Subramanya. There were 3 layers of halls, built on the slope of the hill. The temple was very much crowded, and hence we got out very quickly.&lt;br /&gt; At 8.50AM, the bus towards Thirunelveli started off from 'Maattudhaavani'. The driver was agonisingly slow, which costed me the visit to Thiruchendur. The route was very dry, with only Virudunagar, Sattur and Kovilppatti being the major centres. The road was straight and smooth and it was only a matter of 150kms, for which it took almost 4 hours.&lt;br /&gt; Very near to Thirunelveli, we noticed a diversion to 'Sivalapperi'.. I was just wondering how the village names were reflected in the movies like 'Sivalapperi Pandi', 'Panchalamkurissi', 'Kumbakarai Thangayya' etc..&lt;br /&gt; Thirunelveli busstand was far away from the town, and was crowded with a fair amount of Keralites. After lunch, we got into the bus towards Thoothukkudi (Tuticorin). The one hour ride through NH 7A was not that entertaining as the road was bad. Tuticorin is a port town in the eastern coast.&lt;br /&gt; The Mysore express left the station at sharp 16:05 hours and it marked the end of another wonderful trip.&lt;br /&gt;&lt;br /&gt;Nikhil,&lt;br /&gt;31-May-2006&lt;br /&gt;&lt;br /&gt;&lt;br /&gt; **************************************************************************&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-114906846516039711?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/114906846516039711/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=114906846516039711' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/114906846516039711'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/114906846516039711'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2006/05/madurai-rameswaramthe-cultural_31.html' title='Madurai-Rameswaram...The Cultural Corridor'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_JvTEOcGJXms/SAb3rzIl0qI/AAAAAAAAAAU/ITRCAcK39qk/s72-c/kannathil.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-111621941450566783</id><published>2005-05-16T10:21:00.000+05:30</published><updated>2005-05-16T10:26:54.510+05:30</updated><title type='text'>Raveendran - The Composer Legend</title><content type='html'>&lt;img src="http://www.malayalamcinema.com/Features/Raveendran/Raveendran%20.jpg"&gt;.                           &lt;br /&gt;&lt;br /&gt;         As a follower of malayalam/tamil film music, its shame on me to tell that I didnt know about Raveendran till late 90s!!! (though i had heard many of his songs). But thats a strange fact! Then, When did i start noticing him?&lt;br /&gt; 'Ayal kathayezhuthukayanu' was my first encounter with Raveendran Master's music. The musical depth of the song 'Etho Nidra than' touched me very much. From there i started noticing the name 'Raveendran' and to my delight, many of the songs of te 80s, which had a strong impact one me, to quote a few - Thenum vayambum, Ithirippoove Chuvanna Poove, Sukhamo Devi, His Highness Abdulla, turned out to be Raveendran's.&lt;br /&gt; To be fair, Raveendran master is much more than what we, average listeners including myself, think of. 'Pramadavanam' and 'Harimuraleeravam' are only just two instances of that creativity. If we sail back to the 80s, you may dig out many gems of this very much underrated composer. There was definitly a freshness in 'Thenum Vayambum'. But the depth of Cranatic Music as well as malayalam folk music in many of his songs such as 'Pon Pularoli Poo Vithariya', 'Raavil raaganilavil', 'Chiriyil Njan Kettu', Ezhu Swarangalum' etc etc will make you wonder about his exemplorary control over the two music forms. &lt;br /&gt; Its not a mere classical stuff that Raveendran threw out - you will never feel the over-dosage of ragams in his songs. But if you can blend a ragam like 'Hamsadhwani' in 3 different ways (Manathaaril ennum, Raavil Raganilaavil, Ragangale Mohangale), along with providing all the beauty, dercorations of a film song, that means he is simply great!!!&lt;br /&gt; Though he was focused on maintaining the purity of carntaic music in his songs, he gave out some trendy songs as well, still holding his stampage over them. 'Rajeevam Vidarum nin mizhikal', 'Ithiri nanam' were songs that i fell in love with, without knowing that it was Raveendran. His 'Aye Auto' was a sensation of the time.&lt;br /&gt; In a career spanning nearly 25 years, Raveendran was one of the very few MDs, who showed little creative wear out. His recent releases like Nandanam, Mizhi Randilum, Ammkkilikkoodu were simply the best songs that we came to hear during the past couple of years.&lt;br /&gt; Some of his songs can be considered as benchmarks for certain carnatic ragams. The highly unnoticed, unrecognized, but yet of high class, 'Parayoo Njan engane parayendoo' (movie:Chaithanyam) will introduce all the hidden beauties of the ragam 'Saramathi'. Similarly 'Pon Pularoli', 'Gopangane Athmavile' (Natta), 'Idayaraga', 'Aathmavin Pusthakathaalil' (Darbari Kanada), 'Leelathilakam Charthi', 'Gopikavasantham' (Shanmukhapriya), 'Kudajadriyil', 'Sreelathikakal' (Revathi), 'Aalilamanjalil' (abhogi).. The list is endless..&lt;br /&gt; Its to be remembered that Raveendran songs were one main factor behind the commercial success of Malayalam Cassette Market. It all started with 'His Highness Abdulla'. 'Pramadavanam' was a great hit, and 'Bharatham' and 'Kamaladalam' followed. Evan 'Nandanam' was a hot seller.&lt;br /&gt; There are a lot of movies, which has not seen the theaters, or became a commercial disaster, which are rememberd today for Raveendran's songs. eg: Mahassar ('Etho Kilinaadamen Karalil'), Neelakkadambu ('Kudajaadriyil), Telephonil Thodaruthu etc etc..&lt;br /&gt; There released an album 'Vasanthageethangal' by Tharangini, in the first half of 80s, and it was a trend setter. The album was packed with high quality, folk-oriented as well as classical based songs. Yesudas sung all the songs in this album, tuned by Raveendran. Among them 'Maamankam Palakuri Kondaadi' became a smash hit. The orchestration, lyrics and tunes reflected sheer Kerala nativity. A lot of albums followed, and Raveendran himself came out with many 'Onam' songs very frequently. 'Arayanname Aaromale' (Vasanthageethangal), 'Paathiramayakkathil' (Ponnona Tharangini) were glimpses of high-class creativity. You hear 'Paathiramayakkathil' and will instantly catch hold of 'Saaramathi' (again!!). Hear this song in the night, in light moon-lit to get the feel of it..(Remember 'Puzhayorazhakulla Pennu').&lt;br /&gt; I was a bit too late when i came to know the long forgotten songs of Raveendran Master, and my respect for him grew to a level of worship. Luckily, i got an oppurtunity to meet him just 2 weeks before his untimely death, at Kochi. Was that i was too afraid, or Raveendarn master looked too tired (reason why, we came to know when he died), i couldnt speak anything on my obsessions towards his songs. I could hardly introduce myself. &lt;br /&gt; It was a real shock after two weeks, when i came to know that he has left this world.. What, and from whom,  are we to expect now?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-111621941450566783?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/111621941450566783/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=111621941450566783' title='37 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/111621941450566783'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/111621941450566783'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2005/05/raveendran-composer-legend.html' title='Raveendran - The Composer Legend'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>37</thr:total></entry><entry><id>tag:blogger.com,1999:blog-12783014.post-111580028587800787</id><published>2005-05-11T13:59:00.000+05:30</published><updated>2005-05-11T14:01:25.886+05:30</updated><title type='text'>ILAYARAJA - The BGM Wizard</title><content type='html'>&lt;img src="http://www.raajangahm.com/images/irdr.jpg"&gt;&lt;br /&gt;&lt;br /&gt;  Movie approaching the climax… to add to your meloncholy, a violin pops from the depths of silence.. slowly.. very slowly… then suddenly, breaking one’s expectation..it shifts into a piano, and then to guitar..and then back to violins again..&lt;br /&gt;  That makes certain that you are hearing nothing but Ilayaraja’s music. &lt;br /&gt;&lt;br /&gt;  Recollect the bunch of the most successful movies of the 80s and early 90s.. The Mounaragam, the Punnagai Mannan, The Geethanjali, The Apoorva Sagotharargal etc.. What strikes you the most? The caste? The plot? The Balachanders or Manirathnams? No certainly not.. But you will certainly recollect the famous Computer Theme, or the famous flash-back theme of Mounaragam.. Can you spot any other MD’s background themes becoming mobile ring tones? Surely, not of that era..&lt;br /&gt;  &lt;br /&gt;  What would have been Punnagai Mannan without the famous computer theme and the scary ‘Enna Satham Intha Neram’ ? What would have been Manirathnam’s Geethanjali, if not for the symphony like Background music of Ilayaraja? Has any other music director in India, influenced to this extend, the success rate of the movies.. Probably not.. that makes Ilayaraja so special to me..&lt;br /&gt;&lt;br /&gt;  Once upon a time there was a stream called ‘Vamsy Movies’ in Telugu cinemas. When Vamsy’s second movie ‘Sithara’ was on the making, he got discouraging feedbacks from his crew. Dissappointed Vamsy aproached Ilayaraja.. Ilayaraja assured Vamsy that he has taken a very good movie indeed, and he completed the background scores for it.. The movie became a commercial success,  after which it fetched the award for the best regional movie..&lt;br /&gt;&lt;br /&gt;  If anyone has seen the scary ‘Anweshana’ or the action-packed ‘Shiva’ or the fantasy ‘Jagadekaveerudu Athiloka Sundari’, would probably have noticed the final title-cards, for its mind-boogling scores.. Why Ilayaraja composed his heart out, for the most irrelevant part of the movies?? Its for sure, he is not a mere composer..&lt;br /&gt;&lt;br /&gt;  Follow the title-cards of ‘Apoorva Sagotharargal’ carefully.. After the fight scenes, the music gears up and tense everyone, and suddenly the mood changes to the maternal pains, of losing the kids – there comes Ilayaraja with his favorite theme in flute.. Can anybody else in India, even think of such kind of music pieces?&lt;br /&gt;&lt;br /&gt;  Did anyone recognize the efforts that Ilayaraja put behind composing pieces for the legendary ‘Kalapani’, or ‘Nayagan’ , or ‘Hey Ram’ or atleast a 100 other movies? Perhaps the most funniest part of the film awards should be the ignorance towards this Maestro..A composer phenomenon that happens once in a while..&lt;br /&gt;&lt;br /&gt;  If one wish to feel the depth of Ilayaraja’s background scores see ‘Johny’ (mahendran), ‘Moondram Pirai’ (balu mahendra),  ‘Pallavi Anupallavi’ (kannada-manirathnam), ‘Anjali’ (manirathnam), ‘Geethanjali’ (telugu-Manirathnam) and all the above mentioned movies.. You will start enjoying movies in a different plane, and will wonder about the phenomenon called Ilayaraja…&lt;br /&gt;&lt;br /&gt;  Let  TIME struggle hard, but yet, Ilayaraja’s music is beyond its reach..&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/12783014-111580028587800787?l=nikhilvenugopal.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://nikhilvenugopal.blogspot.com/feeds/111580028587800787/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=12783014&amp;postID=111580028587800787' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/111580028587800787'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/12783014/posts/default/111580028587800787'/><link rel='alternate' type='text/html' href='http://nikhilvenugopal.blogspot.com/2005/05/ilayaraja-bgm-wizard_11.html' title='ILAYARAJA - The BGM Wizard'/><author><name>Nikhil Venugopal</name><uri>http://www.blogger.com/profile/15471417482784363504</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://bp3.blogger.com/_JvTEOcGJXms/SBF3V0cBRnI/AAAAAAAAAAs/GwgFrdkNu60/S220/ATgAAAAVJDfBhI64vKA-EnSL11fAOi3ZvMNAM61X0rbPt8X544ytKrOW_wMzkQMW9TSg5vDVrjAsAqI4Ba1kQ9MBlomxAJtU9VBxzrv9h_YD_SQ7_z2UwYF-YaMGsQ.jpg'/></author><thr:total>6</thr:total></entry></feed>
